ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Friday, June 27, 2014

പൂക്കാലമായി

പരിശുദ്ധി നിറഞ്ഞ വൃതാനുഷ്ടാനത്തിന്റെ ഒരു പൂക്കാലം കൂടി വിശ്വാസികൾ വരവേൽക്കുന്നു, മനുഷ്യ ഹൃദയങ്ങളിൽ  പുതിയ പ്രതീക്ഷകളും നന്മകളും ഉണർത്തിക്കൊണ്ട്..
പ്രാർത്ഥന നിർഭരമായ നിമിഷങ്ങളിലൂടെ കടന്നു പോവുന്ന രാവുകൾ , നന്മയിൽ ഉരുക്കിയെടുക്കുന്ന ഹൃദയത്തെ ദൈവവുമായി കൂട്ടി വെയ്ക്കുന്നു ,
ദൈവത്തെ കുറിച്ചുള്ള ജ്ഞാനം കുടി കൊള്ളുന്നത്‌ മനുഷ്യനും  അവന്റെ ഹൃദയത്തിനിടയിലുമാണ്
പരിശുദ്ധ ഗ്രന്ഥം ഇങ്ങനെയാണ് പഠിപ്പിച്ചു തരുന്നത്
ഒരുപാട് പ്രത്യേകതകൾ നിറഞ്ഞു നിൽകുന്നു ഈ മുപ്പതു ദിന രാത്രങ്ങൾ
മഹാ സംഭവങ്ങളിൽ ബഹുലമാണ് ഈ മാസത്തിന്റെ ചരിത്രം ,
ഒരു മാസത്തെ മൂന്നായി വേർതിരിക്കുന്നു
ആദ്യ പത്ത് നടുവിലെ പത്ത് ഒടുവിലെ പത്ത് , ഇങ്ങനെയാണ് അത് ,
ആദ്യ പത്ത്  ദൈവത്തോട് കരുണ തേടുന്നു  രണ്ടാമത്തേതിൽ പാപ മോചനവും ഒടുവിലെ പത്തിൽ നരക മുക്തിയും തേടുന്നു ,
മനുഷ്യന്റെ ആത്മീയമായ പ്രവർത്തിയെ റമസാൻ മാസവുമായി ചേർത്തു നിർത്തുന്നു, അതിങ്ങനെ തരം തിരിക്കാം
ഉപവാസം , പ്രാർത്ഥന , വായന , മൗനം, ചിന്ത , സ്നേഹം, ത്യാഗം
ആത്മീയമായ പരിത്യാഗങ്ങളാൽ ഇവ ഓരോന്നും ബന്ധിച്ചിരിക്കുന്നു
വൃതാനുഷ്ടാനം പ്രാർത്ഥനയിലും പരിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നതിലും  അനാവശ്യമായ സംസാരം ഒഴിവാക്കുന്നതിലും പാരത്രിക ലോകത്തെ കുറിച്ച് ചിന്തിക്കുന്നതിലും പരസ്പര സ്നേഹിക്കുന്നതിലും സഹകരിക്കുന്നതിലും ,
ഒന്നുകൂടി വ്യക്തമാക്കിയാൽ
വൃതം അഥവാ നോമ്പ് ,,
ഉദയത്തിനു മുൻപുള്ള കൃത്യമായ ഒരു സമയ സീമയിൽ ജലപാനം അവസാനിപ്പിച്ചിരിക്കണം, നിർണിതമായ നിമിഷങ്ങളിൽ ആരാധന  കർമങ്ങൾ കൃത്യമായി നിർവഹിച്ചിരിക്കണം, കൃത്യമായ അസ്തമയ നേരത്ത്  ഉപവാസം അവസാനിപ്പിച്ചിരിക്കണം'' വളരെ ചുരുക്കത്തിൽ ഇതാണ് വൃതത്തിന്റെ അർത്ഥം,
വായന എന്നാൽ
വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണിത്
ഖുർആൻ ആദ്യം പറഞ്ഞു തുടങ്ങുന്നത്  വായിക്കാനാണ് ,
പ്രഥമ അവതരണം  ഇങ്ങനെയാണ്
 " നീ വായിക്കുക  നിന്നെ ബ്രൂണത്തിൻ നിന്നും സൃഷ്ടിച്ചവന്റെ നാമത്തിൽ , നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔതാര്യവാനാകുന്നു , പേന കൊണ്ട് പഠിപ്പിച്ചവൻ ,""
അത് കൊണ്ട് തന്നെയാണ് ഖുർആൻ പാരായണം  മറ്റു ദിനരാത്രങ്ങളെക്കാൾ  കൂടുതൽ ഈ മാസത്തിൽ പാരായണം  ചെയ്യപ്പെടുന്നത്,
ദൈവം ഈ ഗ്രന്ഥത്തിനു നൽകിയതും  വളരെ ലഘുവായ നാമമാണ് ,,   ""വായിക്കപ്പെടുന്നത്""  അറബി ഭാഷയിൽ ഖുർആൻ ന്റെ നിർവചനം  അങ്ങനെയാണ്,
മാത്രമല്ല
 ജൂത ക്രൈസ്തവ സമുദായത്തിന്റെയെല്ലാം വേദങ്ങൾ വെളിപ്പെട്ടത് ഈ മാസത്തിലാണ് , ഇതെല്ലാം ഈ മാസത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്, എന്ന് വെച്ചാൽ ഈ മഹാ സംഭവങ്ങൾ റമസാൻ മാസത്തിന്റെ വിശുദ്ധ രാപകലുകളിൽ നടന്നുവെന്നാണ് നാം മനസ്സിലകേണ്ടത്,  മറിച്ചല്ല ,( അഥവാ അവ നടന്നത് കൊണ്ടല്ല ഈ മാസത്തിനു പ്രത്യേകത ഉണ്ടായതു എന്നല്ല , )
ആ സംഭവങ്ങൾക്കെല്ലാമുള്ള ആത്മീയ പാശ്ചാത്തലം ഈ മാസം സംജാതമാക്കി എന്നർത്ഥം ,
ത്യാഗം സ്നേഹം   ,
ഇതിനെ പല തരത്തിൽ വർണിക്കാം .. അതിനേറ്റവും നല്ല പദം കരുണ എന്ന് വിശേഷിപ്പിക്കലാണ്, കാരുണ്യം ഇസ്‌ലാമിന്റെ  മഹത്തായൊരാശയമാണ് , കരുണാ വാരിധിയായ ദൈവത്തെ അനുസ്മരിച്ച് ഏതു കാര്യവും ചെയ്തു തുടങ്ങുന്നു , വ്യക്തമായി പറഞ്ഞാൽ , ത്യാഗം ചെയ്യേണ്ടത് കരുണ യിലൂടെയാണ് , അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് , പ്രവാചക ശ്രേഷ്ടർ പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ ,,
കയ്യിൽ ഉള്ളതിന്റെ ശതമാനം തിരിച്ച് ദൈവ നാമത്തിൽ ദാനം ചെയ്യൽ നിർബന്ധമാക്കി അത് റമസാൻ മാസത്തിലാവുമ്പോൾ , പ്രതിഫലം ഏറെയാണ്‌, ദാനം മാത്രമല്ല കരുണയിൽ ഒതുങ്ങുന്നത്  , താനാൽ കഴിയുന്നതെന്തും മറ്റുള്ളവന് ചെയ്തു കൊടുക്കുന്ന ഏതു  നന്മയും അതൊരു നല്ല ലളിതമായ  വാക്കാണെങ്കിൽ പോലും ഏറെ മഹത്തരമാണ് ,
,,ചിന്ത,
ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് എന്ന ദൈവ വചനം തന്നെയാണ് ചിന്തിക്കാൻ പഠിപ്പിക്കുന്നത്‌ , ഏതു  തരം ചിന്തയാണ് അത് , പ്രപഞ്ചത്തിന്റെ ചലനം  ജനനം മുതൽ  മരണം വരെ തുടങ്ങുന്ന  ചിന്ത അതിനു ശേഷമുള്ള , ഉയിർത്തെഴുന്നെൽപ്പ് വിചാരണ നരക സ്വർഗ്ഗ മാറ്റങ്ങൾ വരെയുള്ള ചിന്ത അതിലൂടെ അദൃശ്യനായ ദൈവമെന്ന മഹാത്ഭുതത്തെ  കുറിച്ചും അവന്റെ  കഴിവിനെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട് ,
മറ്റൊന്ന് നിർണയത്തിന്റെ രാത്രി , ഈ രാത്രിയാണ് ഏറെ പ്രസക്തം
അവസാന പത്തിലെ ഒരു രാത്രിയാണ് അത് ,
ഖുർആൻ അവതീർണമായ രാത്രി , ഒരു നന്മയ്ക്ക് ആയിരം മാസത്തിന്റെ പ്രതിഫലം ലഭിക്കുന്ന രാവ്,
ഒറ്റയായ രാത്രിയാണത്രെ ( 21,23 25 27 29 ) അത് ലൈലത്തുൽ ഖദർ എന്ന് വിശേഷിപ്പിക്കുന്ന രാത്രി
ഇതിനു പുറമേ യാണ് , ഇസ്ലാമിന്റെ നിലനിൽപിനു  വേണ്ടി നടന്ന ആദ്യ യുദ്ധം ബദർ,  ഇസ്ലാം മതത്തിന്റെ നിർണായക മായ യുദ്ധം ഈ മാസത്തിലാണ്  വെറും മുന്നൂറ്റി പതിമൂന്ന്  പടയാളികൾ നോമ്പ് കാരായി  തൊള്ളായി രത്തിലേറെ വരുന്ന ശത്രുക്കളോട് പൊരുതി ജയിച്ചതിന്റെ ഓർമ്മകൾ  വിശ്വാസികൾക്ക് ആത്മ വീര്യം നൽകുന്നു
ഇങ്ങനെയുള്ള രാപ്പകലുകൾ കൊണ്ട് പരിശുദ്ധമാണ് റമസാൻ പകലിരവുകൾ ,
റമസാൻ വൃതത്തിന്റെ  യുക്തി അന്വേഷിച്ച ഹിശാമുബിൻ ഹകമിനു  പണ്ഡിത ശ്രേഷ്ടനായ ജഹ്ഫർ ബിൻ മുഹമ്മദ്‌ (റ ) നൽകിയ മറുപടി ഇപ്രകാരമായിരുന്നു
''ധനികന് ദാരിദ്രന്റെതിനു തുല്യമായ അനുഭവമുണ്ടാക്കി കൊടുക്കുക എന്നത് നോമ്പിന്റെ ഒരു താല്പര്യമാണ് , ധനികന് വിശപ്പിന്റെ സ്പർശനമേൽക്കുമ്പോൾ അയാളിൽ പട്ടിണി ക്കാരനോട് കരുണയുയരും'' ;;
മറ്റുള്ളവരുടെ വേദനകളോടും പ്രശ്നങ്ങളോടും സഹാനുഭൂതി പരമായ സമീപനം സ്വീകരിക്കാനുള്ള ഒരടിസ്ഥാന പാഠമാണ്  നോമ്പുകാരൻ ഇത് വഴി പഠിക്കുന്നത് അത് തന്നെയാണ് മുത്ത്‌ ഹബീബ് മുഹമ്മദുന്നബി ലോകത്തിനു കാണിച്ചു തന്ന കരുണയുടെ പാടവം
ലോക ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം എല്ലാവർക്കും
 നന്മ നിറഞ്ഞ നല്ലൊരു റമസാൻ ആശംസിക്കുന്നു ,

6 comments:

  1. മിനി പി സിJuly 4, 2014 at 2:30 AM

    നോമ്പാശംസകള്‍.

    ReplyDelete
  2. റംസാന്‍ ആശംസകള്‍

    ReplyDelete
  3. റംസാന്‍ ആശംസകള്‍

    ReplyDelete
  4. thank you all ,,,,,,,,,,
    ramadan kareem,,,,,,,,,

    ReplyDelete
  5. മറ്റുള്ളവരുടെ വേദനകളോടും പ്രശ്നങ്ങളോടും സഹാനുഭൂതി പരമായ സമീപനം സ്വീകരിക്കാനുള്ള ഒരടിസ്ഥാന പാഠമാണ് നോമ്പുകാരൻ ഇത് വഴി പഠിക്കുന്നത് അത് തന്നെയാണ് മുത്ത്‌ ഹബീബ് മുഹമ്മദുന്നബി ലോകത്തിനു കാണിച്ചു തന്ന കരുണയുടെ പാടവം

    ReplyDelete