ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Monday, January 27, 2014

തിരികെത്തരുമോ എൻ പോയകാലം

അമ്മിഞ്ഞ പ്പാലിൻ മധുരം നുകർന്നു ഞാൻ
അമ്മതൻ മാറിൽ മയങ്ങിയിരുന്നു ..
താരാട്ട് പാട്ടിന്റെ ശീലുകൾ എൻ കാതിൽ
സ്വരരാഗ സംഗീതം പകർന്നിരുന്നു
......ദു:ഖങ്ങളില്ലാത്ത പിഞ്ചു പൈതലായി
പിന്നെയും അമ്മമടിത്തട്ടിലുറങ്ങിടെണം
..
കുഞ്ഞു വിരൽ തുമ്പു മാത്രമായി
കോർത്തെന്നെ പിടിക്കിലും  വിശ്വത്തിൻ-
ബലമത്രയും തന്നിരുന്നു
ഇനിയെനിക്കെൻ പിതാവിൻ കരങ്ങൾ
ചേർത്തൊരാനന്ദമായി പിന്നെയും നടന്നീടെണം .
..
പാവാടത്തുമ്പു പിടിച്ചു പാടത്തൂടെ
പുഴയോരത്തും പോയീടെണം
പക്ഷിപറവകളോടൊക്കെയും കുശലം
പറയുന്ന പൊന്നു ചേച്ചി ,,,
കാവിലെ പാമ്പിന്റെ കഥകൾ പറഞ്ഞെന്നെ
ചേർത്തുപിടിച്ചു നടന്നീരുന്നു
പാവാടത്തുമ്പ്‌ പിടിച്ചു ഒരു വാലായി
ഇനിയുമെനിക്കു നടന്നീടെണം
..
കുരുത്തക്കേടിനു പെട കിട്ടുവെങ്കിലും
കുസൃതിക്കൊപ്പം പൊട്ടിച്ചിരിച്ചു
എനിക്കൊരു തണലായി വന്നിരുന്നേട്ടൻ
കലൊന്നിടറവെ താങ്ങായി എൻ  മുന്നിൽ
വാരിപ്പുണർന്നിരുന്നൊരു സാന്ത്വനമായി
ഇനിയെനിക്കേട്ടന്റെ തോളത്തിരുന്നു
കിന്നാരം ചൊല്ലി പോയീടെണം
..
ഓടിക്കളിച്ചു ഉല്ലസിച്ചു ....
തൊടികളിൽ പൂക്കൾ  പറിച്ചിടുവാൻ
പിന്നെയാ പൂക്കൾ കോർത്തിണക്കി
കുഞ്ഞനിയത്തി തൻ മുടിയിൽ ചൂടാൻ
മത്സരിച്ചോടി കിതച്ചി ടെണം
പിന്നെ അടികൂടി  രസിച്ചീടെണം
പൊന്നനിയനെ  ചേർത്തുപിടിച്ചു
പള്ളിക്കൂടത്തിൽ പോയീടെണം
...
പള്ളിക്കൂടത്തിൻ മുറ്റത്തെ നെല്ലിചോട്ടിൽ
കഥകൾ കാര്യമായി പറഞ്ഞു തന്ന്
സ്നേഹമായി വന്നൊരു കൂട്ടുകാരൻ
പിന്നെയാ നെല്ലി മരത്തിലേറി
നെല്ലിക്കയും പറിച്ചീടെണം
അത് വഴി പോകുന്ന കണ്ണാടി മാഷിന്റെ
നെല്ലിക്കാ വെച്ച് തലയിലോരേറും കൊടുത്തിടെണം
ചൂരലിൽ മിന്നിയ വേദനയിൽ
കണ്ണിൽ  നോക്കി ഇരുന്നിടെണം
..
അക്ഷരപ്പൂവുകൾ കോർത്തിണക്കി
പ്രണയത്തിൻ കാവ്യം രചിച്ചീടെണം
ഇഷ്ടമായി വന്നൊരു കൂട്ടുകാരിക്ക്
പിന്നെയും പ്രണയമായി കൊടുത്തീ ടെണം
,,,,,
കാലമേ ,തിരികെത്തരുമോ
എൻ  പോയകാലം ,,,,,,,,,
പകരം ഞാനെന്തു ചെയ്തീടേണം ,,,,,,,,,,,,,
                  ********  *****  *****
........................................................അസീസ്‌ ഈസ

Wednesday, January 15, 2014

ഒരു വാക്ക്

""വിടപറയും വരെ
സ്നേഹം ആഴങ്ങളറിഞ്ഞില്ല"
- ഖലീൽ ജിബ്രാൻ.
എത്ര,ചിന്തനീയം ഈ, വാക്കുകൾ.....
ചില സൗഹൃദത്തിന്റെ  യാത്ര പറച്ചിലുകൾ മനസ്സിനെ വല്ലാതെ
നോവിക്കും
ഞാനറിയുന്നു ,
എന്റെ നഷ്ട സ്നേഹത്തിന്റെ ആഴം 
ചില വാക്കുകളിൽ ഒതുക്കാനാവില്ല 
അതൊക്കെയും ,,,,,,,,,,,,,,,,,,

Monday, January 13, 2014

യാ , മദീനെ സുൽത്താനെ

ജപമാല പോൽ എൻ മനം 
മദീനയെൻ നിനവിലലിയവെ !!
വീണലിയാൻ കൊതിക്കുമാ
മഹാ സ്നേഹ സാഗരത്തിൽ 
 തപിക്കുന്നൊരു മനസ്സുമായി 
വരികയാണ് ഞാൻ ഹബീബിൻ ചാരെ 
അർപ്പിക്കുവാനായി മനം 
നിറഞ്ഞൊരായിരം സലാം 
പ്രണയമായി ഒഴുകുകയല്ലൊ 
ഹൃദയത്തിൻ സുൽത്താൻ ...........
ഫജറിൻ താരകമായി
ഒളിവിതറു ന്നിതാ പാരിലാകെ 
പാടി വാഴ്ത്തുന്നുമെന്നും 
അങ്ങയെ ,,യാ , മദീനെ സുൽത്താനെ

Sunday, January 12, 2014

പെയ്തു തീരാത്തൊരാ പ്രണയ മഴ

എൻറെ രക്തവും ഹൃദയവും ആത്മാവും സമ്മേളിക്കുന്ന ശരീരം പകരം തരാം എൻറെ ദാഹത്തിനു അറുതി യുണ്ടാക്കണം സ്നേഹിക്കാനുള്ള ദാഹം ,,, സ്നേഹിക്കപ്പെടാനുള്ള ദാഹം ,,,

പെയ്തൊഴിഞ്ഞു പോയൊരാ പ്രണയ
 മഴതൻ കുളിരുന്നുമെൻ ഹൃദയത്തിലലയവേ
നീറുന്നോരീ മൗനമായി
 എൻ ഓർമയിൽ നീ  പടരവേ
തീരാത്തൊരീ നോവുമായി
 എൻ ജീവനിൽ നീ തുടരവേ
മൂകമായെൻ രാവതിൽ
 സ്വപ്നമായി നീ നിറയവേ
ചില്ലു  ജാലകം പോൽ
തെളിയുന്ന  തൊക്കെയും നിൻ  മുഖം
വിതുമ്പുന്നോരാ ചുണ്ടുകൾ
തുളുമ്പുന്നൊരു മിഴികളും
വിരസമായെൻ പകലതിൽ നിനവിലൊക്കെയും
പെയ്തു തീരാത്തൊരാ പ്രണയ മഴ
ഇനിയെത്ര വർഷ ശിശിരം കൊഴിയണം
നീ എന്നിലലിയാൻ
ഞാനെത്ര പൂക്കാലത്തിനു
കവലിരിക്കണം നീഒരു പൂവായി വിരിയാൻ
ഇനിയേതു  ജൻമത്തിൻ പടിവാതിലിൽ
ഞാൻ തപസ്സിരികണം ,,,,,,,,,
നീ യെൻ  പ്രണനാവാൻ


Monday, January 6, 2014

പറഞ്ഞു തീരാത്ത മഹിമകൾ

വിശ്വവിമോചക നായകൻറെ ഒരു പിറന്നാൾ  ദിനം കൂടി കടന്നു വരുന്നു
അഥവാ ഇസ്‌ലാമിക  വിപ്ലവത്തിന്റെ പതിനാലു നൂറ്റാണ്ട്
തീർത്തും നിരക്ഷരനും മരുഭൂവാസിയുമായ  മുഹമ്മദ്‌ എന്ന അൽ  അമീൻ , ഒരുനാൾ ലോകോത്തര പരിണാമത്തെയും ഏക ദൈവത്തെയും ,, മക്കാ നിവാസികളെയും അത് വഴി ലോക ജനതയെയം  പരിചയപ്പെടുത്തി
മക്ക ,,,!!
മലകളാൽ ചുറ്റപ്പെട്ട മരുഭൂനാട്ടു പ്രദേശം
ഭൂമിയിലെ ആദ്യത്തെ ദൈവിക ഗേഹം സ്ഥിതി ചെയ്യുന്ന മണ്ണ്
മുൻ പ്രവാചക ശ്രേഷ്ടന്മാരുടെ പാദം പതിഞ്ഞ ചരിത്രഭൂമി
അവിടെയാണ് പുതിയ വിപ്ലവത്തിന് മാറ്റു  കൂട്ടി മുഹമ്മദിന്റെ രംഗ പ്രവേശം
മുഹമ്മദ് (സ്വ )
ഖലീലുല്ലാഹി ഇബ്രാഹിം നബിയുടെ മകൻ ഇസ്മയിലിന്റെ വംശ പരമ്പരയിൽ
ബനൂ ഹാഷിം ഗോത്രത്തിൽ ഖുറൈഷി വംശത്തിൽ മക്ക പ്രമാണിയായ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ലയുടെ മകനായി ജനിച്ചു
ജനനത്തിനു മുൻപ് ഉമ്മ ആമിന ബീവി സ്വപ്നത്തിൽ കണ്ടു
ഒരാണ്‍ കുഞ്ഞു ജനിക്കുമെന്നും കുഞ്ഞിനു വാഴ്ത്തപ്പെട്ടവൻ എന്നുൽകൊള്ളുന്ന മുഹമ്മദ്‌ എന്ന നാമം വിളിക്കുകയും വേണം എന്ന്
ജനനം അസാധാരണ മായിരുന്നു
മഹതി ആമിനയ്ക്ക് പേറ്റു നോവറിയാതെ  പ്രസവം
റബീഉൽ അവ്വൽ മാസത്തിലെ തിങ്കളാഴ്ച ദിവസം ഫജറിനോട്‌ അടുത്ത നേരം ആണ് ജനനം
കുഞ്ഞു പിറന്നു വീണത്‌ സുജൂദി ലായാണ് ( സാഷ്ടാന്ഗത്തിലാണ് )
പൊക്കിൾ കൊടി മാറ്റപ്പെട്ട സ്ഥിതിയിൽ ചേലാകർമ്മം ചെയ്തതായും ആണ്
പിന്നെയും അത്ഭുതം നടന്നു
കിസ്ര കൈസറിന്റെ കോട്ട പ്രകമ്പനം കൊണ്ടു , വർഷങ്ങളോളം ആരാദിച്ചു കെടാതെ സൂക്ഷിച്ച അഗ്നിഗുണ്ഡം നിമിഷങ്ങൾക്കകം കെട്ടു പോയി
ആമിന ബീവി , കഅബയിൽ നിന്ന് അബ്ദുൽ മുത്തലിബിനെ വിളിച്ചു വരുത്തി പറഞ്ഞു
"പിതാ മഹരെ അങ്ങേക്ക് അങ്ങയുടെ മകനിൽ ഒരത്ഭുത ശിശു പിറവികൊണ്ടിരിക്കുന്നു ""
അദ്ദേഹം കുഞ്ഞിനെ എടുത്ത് വീണ്ടും കഅബയിൽ പോയി പ്രാർത്ഥിച്ചു ഹകീകത്തു (ബലി) അറുക്കുകയും മുഹമ്മദ്‌ എന്ന് പേര് വിളിക്കുകയും ചെയ്തു
അസാധാരണ ജനനം
സാദാരണയിൽ സാദാരണനായി വളർന്നു
വളർത്താൻ അനുജത്തി അലീമയെ ആമിനാ ബീവി ഏൽപിച്ചു
അലീമയുടെ മകൻ ളംറത്ത് നൊപ്പം ആടിനെ മേയ്ച്ചും കളിച്ചും വളർന്നു
ആ വീട്ടിലും അത്ഭുത സംഭവങ്ങൾ ഉണ്ടായി , ഉണങ്ങി നിന്ന ഈന്തപ്പന പൂത്തു  കായി കനികൽ നിറഞ്ഞു
ആടുകൾ നന്നായി പാൽ ചുരത്തി
ആദ്യം മാതാവും പിന്നീട് പിതാമഹനും വിടപറഞ്ഞു , സംരക്ഷണ ചുമതല പ്രതാപിയായ അബൂതാലിബ് ഏറ്റെടുത്തു
അബൂതാലിബ് പിതൃ സഹോദരൻ  ആണ് അബ്ദുൽ മുത്തലിബിന്റെ പതിനാറു മക്കളിൽ ഒരാൾ
അൽ  അമീൻ ഇരുപത്തി അന്ജാമത്തെ  വയസ്സിൽ വിവാഹം
ഇരുപതു ഒട്ടകം മഹറായി കൊടുത്ത് ഖദീജ ബീവിയെ നിക്കാഹു ചെയ്തു അന്ന് ബീവിക്ക് നാൽപതു വയസ്സു പ്രായം
വർഷങ്ങൾ പിന്നെയും കടന്നു പോയി
ആത്മീയതയും താത്വികവുമയ ജീവിതം അതിനിടെ നിറ നിലാവൊളി പോൽ മക്കളും പിറന്നു ആറു  മക്കൾ
(ഏഴു മക്കളാണ് പക്ഷെ ഖദീജ ബീവിയിൽ ആറ് )
ഒരിക്കൽ ശാമിലേകുള്ള യാത്രയിൽ മേഘങ്ങൾ തണൽ നൽകുന്നത് കണ്ട് ഒരു ക്രിസ്തീയ പുരോഹിതനായ ബഹീറ
പറഞ്ഞു,, ഇത് മുൻ വേദങ്ങളിൽ പറഞ്ഞ ദൈവ ദൂതനാണ്‌ അദ്ദേഹത്തിന്റെ മുതുകിൽ അന്ത്യ പ്രവാചകൻ എന്ന് മുദ്രണം ചെയ്തിട്ടുണ്ട് മേഘങ്ങൾ അദേഹത്തിന് തണലേകുന്നത് കാണുന്നു ,,
പിന്നീട് നാൽപതാം വയസ്സിൽ മക്കയിലെ പർവതത്തിൽ ഹിറാ ഗുഹിൽ ദൈവിക ചിന്തയിൽ മുഴുകിയിരുന്ന  മുഹമ്മദിന്റെ അടുത്ത് ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു ..!!
പ്രകാശങ്ങളാൽ സൃഷ്ടിക്കപ്പെട്ട മാലാഖമാരുടെ നേതാവ്,, മലക്കുൽ അമീൻ ജിബ്‌രീൽ!!!
അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും അത് വരെയുള്ള എല്ലാ തത്വ ശാസ്ത്രത്തെയും ഘണ്ടിച്ചു കൊണ്ട് സാഹിത്യലോകത്തേക്ക് പരിശുദ്ധ ഖുർആനിന്റെ  ആദ്യ വചനമിറങ്ങി
""വായിക്കുക ""
നിരക്ഷരനായ മുഹമ്മദിനോട് കൽപ്പിക്കുന്നു
ഞാൻ വയിക്കുന്നവനല്ല ,, മുഹമ്മദിന്റെ മറുപടി
പിന്നെയും മാലാഖ പറയുന്നു
വായിക്കുക
മുഹമ്മദ്‌ മറുപടിയും ആവർത്തിച്ചു .. മൂന്നു തവണ ഇങ്ങനെ തുടരുകയും
പിന്നീട് ഒരധ്യാപകന്റെ അധികാരത്തോടെ മുഹമ്മദിനെ കൂട്ടിപ്പിടിച്ചു കൊണ്ട് മാലാഖ പറയുന്നു
"നീ വായിക്കുക നിന്നെ സൃഷ്‌ടിച്ച നാഥന്റെ നാമത്തിൽ ,മനുഷ്യനെ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു  , നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു , പേന കൊണ്ട് പഠിപ്പിച്ചവൻ ,മനുഷ്യന് അറിയാത്തതു അവൻ പഠിപ്പിച്ചിരിക്കുന്നു "
സാഹിത്യകാരന്മാരും കവികളും വാണിരുന്ന ഒരു ജനത, ധിക്കാരവും ധൂർത്തും കൈമുതലായ സമൂഹം ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച ഒരു ജനതയിലേക്ക്‌ ആണ് എഴുതാനും വായിക്കാനുമറിയാത്ത അൽ  അമീനിന്റെ കടന്നു വരവ് അതും അത് വരെയുള്ള സാഹിത്യങ്ങളെ നിഷ്ഫലമാക്കികൊണ്ട്
ആദ്യം രഹസ്യമായി പിന്നീട് പരസ്യമായി സത്യത്തിലേക് ക്ഷണിച്ചു
വിജയത്തിനൊപ്പം ശത്രുക്കളും വളർന്നു
വിശ്വസിച്ചില്ലെങ്കിലും സംരക്ഷകനായ അബൂതാലിബും പ്രിയ പത്നി ഖദീജാ ബീവിയും ലോകത്തോട് വിട പറഞ്ഞു
അതോടെ ശത്രുക്കളുടെ ശല്യം കൂടി
പിന്നീട് പലായനം !!!
ഹിജ്റ !! മക്കയിൽ നിന്നും യത്രിബി ലേക്ക്
യത്രിബ്  നിവാസികൾ ഹർഷാരവത്തോടെ ഹബീബിനെ വരവേറ്റു
"" മദീനയുടെ വിണ്ണിൽ പുതു നിലാവുണർന്നു "" എന്ന് തുടങ്ങുന്ന ഗാനത്തോടെ
യത്രിബ് അഥവാ മദീന !!
ലോകം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം ഭൂമിയുലുണ്ടായി .. പ്രവാചകൻ നൂഹ് (നോഹ)യുടെ കാലത്ത്
അന്നുണ്ടായ ആ ഒഴുക്കിൽ മക്കയിൽ നിന്നും മണ്ണ് ഒലിച്ചു മദീനയിൽ അടിഞ്ഞു കൂടി അങ്ങനെയാണ് മക്കയുടെ മണ്ണിന്റെ അതേ മഹത്വം മദീനയ്ക്കുമുണ്ടായത്
യത്രിബ് പിന്നീട് മദീനത്തുന്നബി അഥവാ നബിയുടെ നാട് എന്നറിയപ്പെട്ടു തുടങ്ങി അത് ചുരുങ്ങി  മദീനയായി
അവിടെ നിന്നും ഇസ്‌ലാം  വളർന്നു, മദീന ഇസ്‌ലാമിക ഭൂഘണ്ടത്തിന്റെ തലസ്ഥാനമായി
ഇറാൻ ഇറാഖ് സിറിയ ഈജിപ്ത് തുടങ്ങി സ്പെയിൻ വരെ നീളുന്ന ഭൂഘണ്ടം
കാലാന്തരത്തിൽ സ്പെയിൻ മുസ്ലീം സമൂഹം താറുമാറായെങ്കിലും മറ്റു രാഷ്ട്രങ്ങളിൽ പടർന്നു നിന്നു
നില നിൽപിനു വേണ്ടി നടന്ന യുദ്ധങ്ങൾ , ആദർഷത്തിനു  വേണ്ടി സഹിച്ച ത്യാഗങ്ങൾ
സ്നേഹവും ക്ഷമയും ദൈവ വിശ്വാസവും മാത്രമാണ് ആയുധമെന്നു പഠിപ്പിച്ചു
ലോകത്തിന്റെ തുടക്കം തൊട്ടു ഒടുക്കം വരെയും പ്രപന്ജ പ്രതിഭാസത്തെയും നക്ഷത്ര മണ്ഡല വ്യതിയാനത്തെയും  മരണാന്തര ജീവിതവും സ്വർഗ്ഗ നരഗ മാറ്റങ്ങളെയും പറ്റി വിവരിച്ചു തരുന്ന ഖുർആൻ ലോകാത്ഭുതങ്ങളിൽ പ്രധാനമായി
അത് പ്രവാചക പ്രഭുവിന്റെ ഏറ്റവും വലിയ മുഹ്ജിസത്താണ് അഥവാ അത്ഭുത സിദ്ധി
ചന്ദ്രനെ പിളർത്തിക്കാട്ടി കൊടുത്തു ശത്രുക്കൾക്ക്‌ ,, പറഞ്ഞു തീരാത്ത വിശേഷണങ്ങൾ
ശരീര സൗന്ദര്യം വെളുത്തു  ചുവന്നായിരുന്നു, ഒത്ത നീളവും വണ്ണവും, വിയർപ്പിനു സുഗന്ദമായിരുന്നു ..
ആ പ്രവാചകൻ ഇരുപത്തിമൂന്ന് കൊല്ലം ഇസ്‌ലാമിനെ പരിചയപ്പെടുത്തി വളർത്തി , ആദ്യത്തെയും അവസാനത്തെയും ആയ ഹജ്ജിൽ വിട വാങ്ങൽ പ്രസംഗം നടത്തി , എല്ലാം ഉൾകൊള്ളുന്ന വാക്കുകൾ ""ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക്  മതമായി അംഗീകരിച്ചു  തന്നിരിക്കുന്നു "" എന്ന അവസാന സൂക്തം ഇറങ്ങിയതോടെ  പൂർണതയുണ്ടായി
പിന്നീട് സ്വഫർ മാസത്തിലെ അവസാന ബുധനിൽ തുടങ്ങിയ പനി  കാരണമായി റബീഉൽ അവ്വൽ മാസം തന്നെ ഫജറിനോടടുത്ത സമയം ലോകത്തിനോട് വിട പറഞ്ഞു !!
മഹത്വം പറഞ്ഞു തീരാത്ത ലോകത്തിലെ ഒരേ ഒരു മനുഷ്യൻ ആണ് മുഹമ്മദ്‌ നബി (സ്വ).
പതിനാലു നൂറ്റാണ്ടിൽ ഒരുദിവസം പോലും വിടാതെ ഓരോ ഗ്രാമ പട്ടണ പ്രദേശങ്ങളിൽ അഞ്ചു നേരം മുഴങ്ങി കേൾക്കുന്ന ഒരേ ഒരു വ്യക്തി യുടെ നാമം അത് മുഹമ്മദ്‌ നബിയുടെ മാത്രമാണ്
പറഞ്ഞു തീരാത്ത വിശേഷണത്തിന്റെ ഉടമ
ഒരിക്കൽ മഹാ കവി ഇമാം ബൂസ്വുരി (റ ) കടല കരയിൽ  ഇരുന്നു കൊണ്ട് പ്രവാചകന്റെ മഹിമ എഴുതിത്തീർകാനുള്ള ഒരുക്കത്തിലായിരുന്നു അപ്പോഴാണ് ഒരു കൊച്ചു പക്ഷി തന്റെ ചുണ്ട് കൊണ്ട് കടൽ  വെള്ളം എടുത്തു തൊട്ടപ്പുറത്ത് കൊണ്ട് പോയി ഒഴിക്കുന്നത് കണ്ടത്
ഇമാം ചോദിച്ചു "" അല്ലയോ വിഡ്ഢിയായ പക്ഷീ നീ എന്താണീ കാണിക്കുന്നത് നിന്റെ ചുണ്ടിൽ  കൊള്ളുന്ന വെള്ളമാണോ കടലിലേത് അതെന്നാണ്‌ നീ വറ്റിക്കുക ??"
പക്ഷി പറഞ്ഞു
ഞാനല്ല വിഡ്ഢി  നിങ്ങളാണ് കാരണം ഈ ലോകത്തു  കാണുന്ന കടലിലെ വെള്ളം മുഴുവൻ മഷിയാക്കി എഴുതിയാലും തീരാത്ത ഹബീബിന്റെ മഹത്വം എഴുതി തീർക്കാൻ  നിങ്ങൾ ഉദ്ദേശിക്കുന്നു അപ്പോൾ ഞാൻ എങ്ങനെയാണു വിഡ്ഢി യാവുന്നത് ?
കാര്യം മനസ്സിലായ ഇമാം പിന്നീട് ഹബീബിൻ പറ്റി ഒരുപാട് കീർത്തനങ്ങൾ എഴുതി
എഴുതി തീരാത്ത പ്രവാചക മേൻമ യുടെ ഒരംശം മാത്രമാണിത് ...
എന്റെ  നല്ലവരായ എല്ലാ സുഹുർത്തുക്കൾക്കും നേരുന്നു ,,
ഒരായിരം നബിദിനാശംസകൾ