ഇരുളിനെ മുറിച്ച് ഇടയ്ക്കിടെ മിന്നുന്ന മിന്നൽ വെളിച്ചത്തിലേക്ക് ജനാലയിലൂടെ നോക്കിയിരിക്കുന്ന വല്യമ്മ ഇടയ്ക്കിടെ എന്തോ പറയുന്നുമുണ്ട്, ഞാൻ പതിയെ ചെന്ന് വല്യുമ്മയുടെ അടുത്തിരുന്നു,
കട്ടിലിൽ നീട്ടി വെച്ചിരുന്ന കാൽ തടവിക്കൊടുത്തു അപ്പോഴും പുറത്തെ ഇരുളിലേക്ക് നോക്കിയിരിക്കുകയാണ് അവർ
"നോക്ക് തമ്പാട്ടീടെ വീട് ഇടിഞ്ഞു വീഴാറായി " പുറത്തേക്ക് ചൂണ്ടി എന്നെ നോക്കി വല്യുമ്മ
നേർത്തു പെയ്യുന്ന മഴയിലേക്ക് ഞാനും കണ്ണയച്ചു
ശരിയാണ് മണ്ണ് കൊണ്ട് തീർത്ത ചുമരുകളും പുല്ലു മേഞ്ഞ വീടും വർഷ വേനലുകൾക്ക് സാക്ഷിയായി നിൽക്കാൻ തുടങ്ങീട്ട് കാലമേറെയായി
"നീ ഓർക്കുന്നുണ്ടോടാ തമ്പാട്ടിയെ " വല്യുമ്മയുടെ ചോദ്യം കേട്ട് ഞാൻ കണ്ണുകൾ പിൻവലിച്ചു
"ഉം ചെറിയ ഒരോർമ യുണ്ട് "
എന്റെ ഓർമയിൽ തമ്പാട്ടി യുടെ രൂപം തെളിഞ്ഞു
തിമർത്തു പെയ്യുന്ന മഴക്കാലത്ത് നീളൻ കുടയും ചൂടി വളഞ്ഞ ശരീരവും ശരീരത്തെ താങ്ങി നിർത്തും പോലെ ഊന്നു വടിയും പിടിച്ച് മുറുക്കാൻ ചവച്ചു ചുവന്ന ചുണ്ടും വലിയ തുളയുള്ള കാതിൽ ചെറിയ ഒരു വളയം തൂങ്ങി ക്കിടപ്പുണ്ടാവും മുണ്ടും പഴയ ഒരുതരം ബ്ലൗസും അതിനു ''റാഉക്കെ'' എന്നാണത്രേ വിളിക്കാറ് അതും ധരിച്ച് നാട്ടു വഴിയിലൂടെ നടക്കുന്ന ഒരു രൂപമാണ് എന്റെ മനസ്സിൽ
മഴ വെള്ളം തെറിപ്പിച്ചും മാവിൽ കല്ലെറിഞ്ഞും ഓത്തു പള്ളീൽ പോവുന്ന
ഞങ്ങളെ കാണുമ്പോൾ കണ്ണിനു മീതെ കൈപ്പടം വെച്ച് കുഴിഞ്ഞ കണ്ണിലൂടെ നോക്കും എന്നിട്ട് ചോദിക്കും
"എന്തിനാടാ പിള്ളാരെ കിതാബും കയ്യേപ്പിടിച്ചു കുരുത്തക്കേട് കാട്ടണേ "
പിന്നെ മനസ്സിലോർമയിലുള്ളത് വെള്ളത്തുണിയിൽ പൊതിഞ്ഞ് നിലത്തു കിടത്തിയിരിക്കുന്ന ഒരു രൂപമാണ് , കത്തിച്ചു വെച്ച നിലവിളക്കും പിന്നെ ചന്ദനത്തിരികളും , ആരും ഒന്നും ഉരിയാടാതെ മൗനമായി നിൽകുന്നതും കുറച്ചു കഴിഞ്ഞപ്പോൾ ആരൊക്കെയോ ചേർന്ന് കൊണ്ട് പോവുന്നതും
ഞങ്ങൾ ഉമ്മറത്ത് നോക്കി നിന്നിട്ടുണ്ട്
പിന്നീട് കുറെ നാൾ പുറത്തിറങ്ങാൻ പേടിയായിരുന്നു
"തമ്പാട്ടീടെ പ്രേതം ഇവടൊക്കെ കറങ്ങി നടപ്പുണ്ടാവും" എന്ന കൊച്ചേച്ചിയുടെ കണ്ടു പിടിത്തം എത്ര രാത്രികളിലാണ് ഉറക്കം പോയിട്ടുള്ളത്
ആരോ വാതിലിൽ തട്ടുന്ന ഒച്ച കേൾക്കും ഞെട്ടിയെണീറ്റ് നോക്കുമ്പോൾ ചുറ്റും ഇരുട്ടായിരിക്കും ,എന്റെ നിലവിളി കാരണം എല്ലാരും എണീക്കും
ഉമ്മച്ചി തലക്കിട്ടു ഒരെണ്ണം തന്ന് "ന്റെ കൂടെ കെടക്ക് ബലാലെ" എന്നും പറഞ്ഞ്
തിരിഞ്ഞു കിടന്നുറങ്ങും , ഉമ്മച്ചിയെ ചേർത്തു പിടിച്ചാണ് പിന്നെ ഉറക്കം
അതോർത്തപ്പോൾ എന്റെ ചിരി പുറത്തേക്ക് വമിച്ചത് കൊണ്ടാവണം
വല്യുമ്മ എന്നെ തട്ടി വിളിച്ചത്
"യ്യ് ന്താ ആലോയിക്കണേ "
ഞാൻ ചുമൽ കൂചി ഒന്നൂല്ലാന്നു ആംഗ്യം കാട്ടി
പിന്നെ പതിയെ ചോദിച്ചു ,
''ആരായിരുന്നു ഈ തമ്പാട്ടി''
വല്യുമ്മ എന്നെ ഒന്ന് നോക്കി ഗമയിൽ പഴയ വീര സാഹസികത പറയുന്ന പട്ടാളക്കാരനെ പോലെ
"തമ്പാട്ടീന്നല്ല അവൾടെ പേര് ലഷ്മീന്നാ" ,
"ലഷ്മിയല്ല വല്യുമ്മ ലക്ഷിമി ഞാൻ തിരുത്തി"
അതെന്തേലുമാവട്ടെ യ്യ് ഞാൻപറെണതു കേക്ക്
ഒരു കഥ കേൾക്കാനുള്ള തയ്യാറെടുപ്പോടെ ഞാൻ ഇരുന്നു
പണ്ട് കമ്മ്യുനിസ്റ്റു പാർട്ടിക്ക് വേണ്ടി കുറെ ആളുകൾ ഇവ്ടെന്നു തെക്കോട്ട് പോയിരുന്നു ആ കൂടെ പോയതാ വേലുവും ,വേലായുധൻ ന്നാ പേര്
ന്റുപ്പാന്റെ കൂടെ കണ്ടത്തില് പണിയെടുക്കണ സൂത ന്റെ മോൻ
സൂതനെ പോലോന്നുവല്ല വേലു കാണാനൊക്കെ നല്ല ചുറുക്കായിരുന്നു,
സൂതന് അവൻ മാത്രേ ഉണ്ടായിരുന്നുള്ളൂ , കെട്ടിയോളൊക്കെ മരിച്ചു പോയിരുന്നു വേറെ ബന്ധുക്കളാരും ഇല്ല ,
കുറെ നാള് കഴിഞ്ഞാ വേലു മടങ്ങി വന്നത് കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു
നല്ല മൊഞ്ചത്തി, ഏതോ നല്ല വീട്ടിലെ പെണ്ണാണെന്ന് കണ്ടപ്പഴേ തോന്നി
വട്ട മുഖവും വല്യ മുടിയൊക്കെയായിട്ട് , അവര് വന്നേന്റെ പിറ്റേന്നാ ന്റെ നികാഹും കയിഞ്ഞത് ,
വല്യുമ്മ ഓർമയിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാൻ അറിഞ്ഞു
തമ്പുരാട്ടി കുട്ടി ആണ് എന്ന് വേലുവാ പറഞ്ഞത് അതറിഞ്ഞു പേടിച്ച് സൂതൻ കുട്ടിയെ തിരിച്ചയാക്കാൻ പറഞ്ഞു ബഹളമൊക്കെ ഉണ്ടായിരുന്നു
സൂതന്റെ എതിർപ്പ് ന്റുപ്പ ഇടപെട്ട് ശരിയാക്കി,
പതിയെ ഞങ്ങളോടൊക്കെ നല്ല കൂട്ടായി
അവളു തന്നെയാ പറഞ്ഞത് കുടുംബ കാര്യങ്ങളൊക്കെ
നല്ല തറവാടിലെ ഏക പെണ്‍ സന്തതി രണ്ടാങ്ങളമാർ ,
ആയിടെക്കാ വേലുവും കൂട്ടരും അറസ്റ്റു പേടിച്ച് ഒളിത്താവളം തേടി എത്തിയത് , തറവാടിനു അടുത്തുള്ള ചെറിയ വീട്ടിൽ ഇവരൊക്കെ താമസിച്ചിരുന്നത് , നിത്യവും അമ്പലത്തിൽ തൊഴുതു വരുന്ന ലക്ഷിമിയെ നോക്കി വേലു പടിപ്പുരയിലുണ്ടാവും , അങ്ങനെ ബന്ധം വളർന്നു
അതികം താമസിയാതെ ലക്ഷിമിയും വേലുവും ഇഷ്ടത്തിലായി
വേലൂനെപ്പോലൊരുത്തനുമായി സംബന്തത്തിനു ബന്ധുക്കൾ ഒരിക്കലും സമ്മദിക്കില്ലാ എന്നറിയാവുന്നതു കൊണ്ട് കൂടെയുള്ളവരെ സഹായത്തോടെ പാർട്ടി ആപ്പീസിൽ കൊണ്ടോയി മാലയിട്ടു പാർട്ടിയെ പേടിച്ചു അവളുടെ കുടുംബക്കാർ ഒന്നും മിണ്ടിയില്ല
ഞങ്ങൾകൊക്കെ അതിശയാര്ന്നു , അത് കേട്ടപ്പോ , ആദ്യായിട്ട് കേൾക്കുവായിരുന്നു ഇങ്ങനൊരു കല്യാണം ,അതിനു അതികം ആയുസ്സുണ്ടായിരുന്നില്ല , വേലൂനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ട് പോയി പിന്നെ ഒരു വിവരവുമില്ലായിരുന്നു , കുറെ നാള് കഴിഞ്ഞ് ആരോ പറയുന്ന കേട്ടു അറസ്റ്റു ചെയ്തവരൊക്കെ കൊല്ലപ്പെട്ടൂന്നു, എന്ത് എന്നോ എങ്ങനെ എന്നോ ആർക്കും അറീല്ല,
കുറച്ചു നാൾ കഴിഞ്ഞ് ന്റുപ്പയും സൂതനും കൂടെ ലഷ്മിയുടെ വീട്ടിലേക്ക് പോയി കാര്യങ്ങൾ പറഞ്ഞെങ്കിലും , ആങ്ങളമാരുടെ മനസ്സലിഞ്ഞില്ല , അവർ വിഷമത്തോടെ തിരിച്ചു വന്നു
അതികം വൈകാതെ സൂതനും മരിച്ചു ഒറ്റയ്ക്ക് സൂതന്റെ വീട്ടിൽ കഴിയാൻ അവൾക്കും പേടിയായിരുന്നു
അപ്പഴാ ഉപ്പ പറഞ്ഞത്
താമസം വീട്ടിലേക്ക് മാറാൻ , അവൾ മടിച്ചെങ്കിലും ഉപ്പ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു വന്നു , പിന്നെയാ അവിടൊരു കുടിൽ പണിതെ , വെറുതെ ഒരു വീട് അത്രേയുള്ളൂ , പകൽ ഞങ്ങൾകൊപ്പം പാടത്ത് പണിയും രാത്രിയാവുമ്പോ ഇങ്ങോട്ട് വരും ഭക്ഷണവും കിടത്തവുമൊക്കെ ഇവ്ടെന്നെ ,
ഇവടെ ഞങ്ങടെ കുടുംബത്തിൽ ഒരാളായിരുന്നു അവളും ,
അവളാ അവിടെ കാട് പിടിച്ചു കിടന്ന കാവ് വൃത്തിയാക്കി വിളക്കൊക്കെ വെച്ചോണ്ടിരുന്നത്, അന്നാരും ചോദിച്ചില്ല ഏതാ ജാതീ ഏതാ മതം എന്നൊന്നും , ഇന്നങ്ങനെ പറ്റ്വോ ,
വല്യുമ്മ , ഒരു നിമിഷം നിർത്തി എന്നെ നോക്കി , ഞാൻ വെറുതെ തലയാട്ടി
പിന്നെ ചോദിച്ചു
'എന്നിട്ട് '
ഒരു ദിവസം രാത്രി കാവിൽ വിളക്ക് വെച്ച് തിരിച്ചു വരുമ്പോ വീണു, ആരോ തല്ലീന്നാ അവള് പറഞ്ഞെ , ഏതോ ശൈതാനോ മറ്റോ ആവും , കുറെ നാൾ ഒന്നും ചെയ്യാനാവാതെ കിടന്നു , സുഖായപ്പോ നടു നിവരാതായി ,
വളഞ്ഞാ നടന്നോണ്ടിരുന്നെ , എങ്കിലും എല്ലാ പണിയും ചെയ്യും
പിന്നെ കുട്ടികളൊക്കെ പ്രയായപ്പഴാ കിടത്തം അവിടെ തന്നെ ആക്കിയത്
എല്ലാരും തമ്പുരാട്ടീന്നു വിളിച്ചു വിളിച്ചു അത് തമ്പാട്ടിയായി ഒടുക്കം അവളും മറന്നു ലഷ്മി എന്ന പേര്
ഇപ്പൊ എത്ര കൊല്ലായി അവള് മരിച്ചിട്ട് , എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഒരു ദീർഘ നിശ്വാസത്തോടെ വല്യുമ്മ പറഞ്ഞവസാനിപ്പിക്കും പോലെ താടിക്ക് കൈ കൊടുത്തിരുന്നു ,
മഴ നനഞ്ഞ് കാട് വളർന്നു വീഴാറായി കിടക്കുന്ന വീട് ഞാൻ ജനലിലൂടെ നോക്കി , ഊർന്നു വീഴുന്ന മഴയിൽ ആ വീടിനു മുന്നില് തംബാട്ടി നിൽകുന്ന പോലെ തോന്നി ,
വളഞ്ഞ ശരീരത്തെ താങ്ങി നിർത്തുന്ന വടിയുമായി മുറ്റത്തേക്ക് മുറുക്കാൻ ചുവപ്പ് നീട്ടി തുപ്പുന്ന തംബാട്ടി .
കട്ടിലിൽ നീട്ടി വെച്ചിരുന്ന കാൽ തടവിക്കൊടുത്തു അപ്പോഴും പുറത്തെ ഇരുളിലേക്ക് നോക്കിയിരിക്കുകയാണ് അവർ
"നോക്ക് തമ്പാട്ടീടെ വീട് ഇടിഞ്ഞു വീഴാറായി " പുറത്തേക്ക് ചൂണ്ടി എന്നെ നോക്കി വല്യുമ്മ
നേർത്തു പെയ്യുന്ന മഴയിലേക്ക് ഞാനും കണ്ണയച്ചു
ശരിയാണ് മണ്ണ് കൊണ്ട് തീർത്ത ചുമരുകളും പുല്ലു മേഞ്ഞ വീടും വർഷ വേനലുകൾക്ക് സാക്ഷിയായി നിൽക്കാൻ തുടങ്ങീട്ട് കാലമേറെയായി
"നീ ഓർക്കുന്നുണ്ടോടാ തമ്പാട്ടിയെ " വല്യുമ്മയുടെ ചോദ്യം കേട്ട് ഞാൻ കണ്ണുകൾ പിൻവലിച്ചു
"ഉം ചെറിയ ഒരോർമ യുണ്ട് "
എന്റെ ഓർമയിൽ തമ്പാട്ടി യുടെ രൂപം തെളിഞ്ഞു
തിമർത്തു പെയ്യുന്ന മഴക്കാലത്ത് നീളൻ കുടയും ചൂടി വളഞ്ഞ ശരീരവും ശരീരത്തെ താങ്ങി നിർത്തും പോലെ ഊന്നു വടിയും പിടിച്ച് മുറുക്കാൻ ചവച്ചു ചുവന്ന ചുണ്ടും വലിയ തുളയുള്ള കാതിൽ ചെറിയ ഒരു വളയം തൂങ്ങി ക്കിടപ്പുണ്ടാവും മുണ്ടും പഴയ ഒരുതരം ബ്ലൗസും അതിനു ''റാഉക്കെ'' എന്നാണത്രേ വിളിക്കാറ് അതും ധരിച്ച് നാട്ടു വഴിയിലൂടെ നടക്കുന്ന ഒരു രൂപമാണ് എന്റെ മനസ്സിൽ
മഴ വെള്ളം തെറിപ്പിച്ചും മാവിൽ കല്ലെറിഞ്ഞും ഓത്തു പള്ളീൽ പോവുന്ന
ഞങ്ങളെ കാണുമ്പോൾ കണ്ണിനു മീതെ കൈപ്പടം വെച്ച് കുഴിഞ്ഞ കണ്ണിലൂടെ നോക്കും എന്നിട്ട് ചോദിക്കും
"എന്തിനാടാ പിള്ളാരെ കിതാബും കയ്യേപ്പിടിച്ചു കുരുത്തക്കേട് കാട്ടണേ "
പിന്നെ മനസ്സിലോർമയിലുള്ളത് വെള്ളത്തുണിയിൽ പൊതിഞ്ഞ് നിലത്തു കിടത്തിയിരിക്കുന്ന ഒരു രൂപമാണ് , കത്തിച്ചു വെച്ച നിലവിളക്കും പിന്നെ ചന്ദനത്തിരികളും , ആരും ഒന്നും ഉരിയാടാതെ മൗനമായി നിൽകുന്നതും കുറച്ചു കഴിഞ്ഞപ്പോൾ ആരൊക്കെയോ ചേർന്ന് കൊണ്ട് പോവുന്നതും
ഞങ്ങൾ ഉമ്മറത്ത് നോക്കി നിന്നിട്ടുണ്ട്
പിന്നീട് കുറെ നാൾ പുറത്തിറങ്ങാൻ പേടിയായിരുന്നു
"തമ്പാട്ടീടെ പ്രേതം ഇവടൊക്കെ കറങ്ങി നടപ്പുണ്ടാവും" എന്ന കൊച്ചേച്ചിയുടെ കണ്ടു പിടിത്തം എത്ര രാത്രികളിലാണ് ഉറക്കം പോയിട്ടുള്ളത്
ആരോ വാതിലിൽ തട്ടുന്ന ഒച്ച കേൾക്കും ഞെട്ടിയെണീറ്റ് നോക്കുമ്പോൾ ചുറ്റും ഇരുട്ടായിരിക്കും ,എന്റെ നിലവിളി കാരണം എല്ലാരും എണീക്കും
ഉമ്മച്ചി തലക്കിട്ടു ഒരെണ്ണം തന്ന് "ന്റെ കൂടെ കെടക്ക് ബലാലെ" എന്നും പറഞ്ഞ്
തിരിഞ്ഞു കിടന്നുറങ്ങും , ഉമ്മച്ചിയെ ചേർത്തു പിടിച്ചാണ് പിന്നെ ഉറക്കം
അതോർത്തപ്പോൾ എന്റെ ചിരി പുറത്തേക്ക് വമിച്ചത് കൊണ്ടാവണം
വല്യുമ്മ എന്നെ തട്ടി വിളിച്ചത്
"യ്യ് ന്താ ആലോയിക്കണേ "
ഞാൻ ചുമൽ കൂചി ഒന്നൂല്ലാന്നു ആംഗ്യം കാട്ടി
പിന്നെ പതിയെ ചോദിച്ചു ,
''ആരായിരുന്നു ഈ തമ്പാട്ടി''
വല്യുമ്മ എന്നെ ഒന്ന് നോക്കി ഗമയിൽ പഴയ വീര സാഹസികത പറയുന്ന പട്ടാളക്കാരനെ പോലെ
"തമ്പാട്ടീന്നല്ല അവൾടെ പേര് ലഷ്മീന്നാ" ,
"ലഷ്മിയല്ല വല്യുമ്മ ലക്ഷിമി ഞാൻ തിരുത്തി"
അതെന്തേലുമാവട്ടെ യ്യ് ഞാൻപറെണതു കേക്ക്
ഒരു കഥ കേൾക്കാനുള്ള തയ്യാറെടുപ്പോടെ ഞാൻ ഇരുന്നു
പണ്ട് കമ്മ്യുനിസ്റ്റു പാർട്ടിക്ക് വേണ്ടി കുറെ ആളുകൾ ഇവ്ടെന്നു തെക്കോട്ട് പോയിരുന്നു ആ കൂടെ പോയതാ വേലുവും ,വേലായുധൻ ന്നാ പേര്
ന്റുപ്പാന്റെ കൂടെ കണ്ടത്തില് പണിയെടുക്കണ സൂത ന്റെ മോൻ
സൂതനെ പോലോന്നുവല്ല വേലു കാണാനൊക്കെ നല്ല ചുറുക്കായിരുന്നു,
സൂതന് അവൻ മാത്രേ ഉണ്ടായിരുന്നുള്ളൂ , കെട്ടിയോളൊക്കെ മരിച്ചു പോയിരുന്നു വേറെ ബന്ധുക്കളാരും ഇല്ല ,
കുറെ നാള് കഴിഞ്ഞാ വേലു മടങ്ങി വന്നത് കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു
നല്ല മൊഞ്ചത്തി, ഏതോ നല്ല വീട്ടിലെ പെണ്ണാണെന്ന് കണ്ടപ്പഴേ തോന്നി
വട്ട മുഖവും വല്യ മുടിയൊക്കെയായിട്ട് , അവര് വന്നേന്റെ പിറ്റേന്നാ ന്റെ നികാഹും കയിഞ്ഞത് ,
വല്യുമ്മ ഓർമയിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാൻ അറിഞ്ഞു
തമ്പുരാട്ടി കുട്ടി ആണ് എന്ന് വേലുവാ പറഞ്ഞത് അതറിഞ്ഞു പേടിച്ച് സൂതൻ കുട്ടിയെ തിരിച്ചയാക്കാൻ പറഞ്ഞു ബഹളമൊക്കെ ഉണ്ടായിരുന്നു
സൂതന്റെ എതിർപ്പ് ന്റുപ്പ ഇടപെട്ട് ശരിയാക്കി,
പതിയെ ഞങ്ങളോടൊക്കെ നല്ല കൂട്ടായി
അവളു തന്നെയാ പറഞ്ഞത് കുടുംബ കാര്യങ്ങളൊക്കെ
നല്ല തറവാടിലെ ഏക പെണ്‍ സന്തതി രണ്ടാങ്ങളമാർ ,
ആയിടെക്കാ വേലുവും കൂട്ടരും അറസ്റ്റു പേടിച്ച് ഒളിത്താവളം തേടി എത്തിയത് , തറവാടിനു അടുത്തുള്ള ചെറിയ വീട്ടിൽ ഇവരൊക്കെ താമസിച്ചിരുന്നത് , നിത്യവും അമ്പലത്തിൽ തൊഴുതു വരുന്ന ലക്ഷിമിയെ നോക്കി വേലു പടിപ്പുരയിലുണ്ടാവും , അങ്ങനെ ബന്ധം വളർന്നു
അതികം താമസിയാതെ ലക്ഷിമിയും വേലുവും ഇഷ്ടത്തിലായി
വേലൂനെപ്പോലൊരുത്തനുമായി സംബന്തത്തിനു ബന്ധുക്കൾ ഒരിക്കലും സമ്മദിക്കില്ലാ എന്നറിയാവുന്നതു കൊണ്ട് കൂടെയുള്ളവരെ സഹായത്തോടെ പാർട്ടി ആപ്പീസിൽ കൊണ്ടോയി മാലയിട്ടു പാർട്ടിയെ പേടിച്ചു അവളുടെ കുടുംബക്കാർ ഒന്നും മിണ്ടിയില്ല
ഞങ്ങൾകൊക്കെ അതിശയാര്ന്നു , അത് കേട്ടപ്പോ , ആദ്യായിട്ട് കേൾക്കുവായിരുന്നു ഇങ്ങനൊരു കല്യാണം ,അതിനു അതികം ആയുസ്സുണ്ടായിരുന്നില്ല , വേലൂനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ട് പോയി പിന്നെ ഒരു വിവരവുമില്ലായിരുന്നു , കുറെ നാള് കഴിഞ്ഞ് ആരോ പറയുന്ന കേട്ടു അറസ്റ്റു ചെയ്തവരൊക്കെ കൊല്ലപ്പെട്ടൂന്നു, എന്ത് എന്നോ എങ്ങനെ എന്നോ ആർക്കും അറീല്ല,
കുറച്ചു നാൾ കഴിഞ്ഞ് ന്റുപ്പയും സൂതനും കൂടെ ലഷ്മിയുടെ വീട്ടിലേക്ക് പോയി കാര്യങ്ങൾ പറഞ്ഞെങ്കിലും , ആങ്ങളമാരുടെ മനസ്സലിഞ്ഞില്ല , അവർ വിഷമത്തോടെ തിരിച്ചു വന്നു
അതികം വൈകാതെ സൂതനും മരിച്ചു ഒറ്റയ്ക്ക് സൂതന്റെ വീട്ടിൽ കഴിയാൻ അവൾക്കും പേടിയായിരുന്നു
അപ്പഴാ ഉപ്പ പറഞ്ഞത്
താമസം വീട്ടിലേക്ക് മാറാൻ , അവൾ മടിച്ചെങ്കിലും ഉപ്പ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു വന്നു , പിന്നെയാ അവിടൊരു കുടിൽ പണിതെ , വെറുതെ ഒരു വീട് അത്രേയുള്ളൂ , പകൽ ഞങ്ങൾകൊപ്പം പാടത്ത് പണിയും രാത്രിയാവുമ്പോ ഇങ്ങോട്ട് വരും ഭക്ഷണവും കിടത്തവുമൊക്കെ ഇവ്ടെന്നെ ,
ഇവടെ ഞങ്ങടെ കുടുംബത്തിൽ ഒരാളായിരുന്നു അവളും ,
അവളാ അവിടെ കാട് പിടിച്ചു കിടന്ന കാവ് വൃത്തിയാക്കി വിളക്കൊക്കെ വെച്ചോണ്ടിരുന്നത്, അന്നാരും ചോദിച്ചില്ല ഏതാ ജാതീ ഏതാ മതം എന്നൊന്നും , ഇന്നങ്ങനെ പറ്റ്വോ ,
വല്യുമ്മ , ഒരു നിമിഷം നിർത്തി എന്നെ നോക്കി , ഞാൻ വെറുതെ തലയാട്ടി
പിന്നെ ചോദിച്ചു
'എന്നിട്ട് '
ഒരു ദിവസം രാത്രി കാവിൽ വിളക്ക് വെച്ച് തിരിച്ചു വരുമ്പോ വീണു, ആരോ തല്ലീന്നാ അവള് പറഞ്ഞെ , ഏതോ ശൈതാനോ മറ്റോ ആവും , കുറെ നാൾ ഒന്നും ചെയ്യാനാവാതെ കിടന്നു , സുഖായപ്പോ നടു നിവരാതായി ,
വളഞ്ഞാ നടന്നോണ്ടിരുന്നെ , എങ്കിലും എല്ലാ പണിയും ചെയ്യും
പിന്നെ കുട്ടികളൊക്കെ പ്രയായപ്പഴാ കിടത്തം അവിടെ തന്നെ ആക്കിയത്
എല്ലാരും തമ്പുരാട്ടീന്നു വിളിച്ചു വിളിച്ചു അത് തമ്പാട്ടിയായി ഒടുക്കം അവളും മറന്നു ലഷ്മി എന്ന പേര്
ഇപ്പൊ എത്ര കൊല്ലായി അവള് മരിച്ചിട്ട് , എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഒരു ദീർഘ നിശ്വാസത്തോടെ വല്യുമ്മ പറഞ്ഞവസാനിപ്പിക്കും പോലെ താടിക്ക് കൈ കൊടുത്തിരുന്നു ,
മഴ നനഞ്ഞ് കാട് വളർന്നു വീഴാറായി കിടക്കുന്ന വീട് ഞാൻ ജനലിലൂടെ നോക്കി , ഊർന്നു വീഴുന്ന മഴയിൽ ആ വീടിനു മുന്നില് തംബാട്ടി നിൽകുന്ന പോലെ തോന്നി ,
വളഞ്ഞ ശരീരത്തെ താങ്ങി നിർത്തുന്ന വടിയുമായി മുറ്റത്തേക്ക് മുറുക്കാൻ ചുവപ്പ് നീട്ടി തുപ്പുന്ന തംബാട്ടി .