ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Tuesday, March 12, 2013

അന്നു മഴ പെയ്തിരുന്നില്ല ,,,,


അതെ അന്ന് മഴ പെയ്തിരുന്നില്ല
  വര്‍ഷ കാലത്തിന്‍റെ തിമര്‍ത്തു പെയ്യുന്ന മഴ എന്ത് കൊണ്ടാണ് അന്ന് പെയ്യതിരുന്നത്
ഇടവപ്പാതിക്ക് വിദൂരമല്ലാത്ത ആ ദിവസം മാത്രം !!
ആകാശത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടെണ്ടതിനു പകരം സൂര്യ കിരണങ്ങള്‍
പ്രകൃതിയെ പൊതിഞ്ഞു പിടിച്ചതെന്തുകൊണ്ടാവാം
കുഞ്ഞൂട്ടിക്കായ്ക് മഴ വളരെ ഇഷ്ടമായിരുന്നല്ലോ   എന്നിട്ടും ,,,,,,,,,,,
നാട് മുഴുവന്‍ കരഞ്ഞിട്ടും പ്രകൃതി കരഞ്ഞില്ല ,,,പക്ഷെ ...നേര്‍ത് വീശുന്ന
കാറ്റിനു ഒരു മൂകതയുണ്ടായിരുന്നു
 നോവ്‌ കൊണ്ട് തീര്‍ത്ത മൗനം പോലെ ..!!
ഞാനെത്രയോ തവണ കണ്ടിട്ടുണ്ട് കോരിച്ചൊരിയുന്ന മഴയത്ത് കുഞ്ഞൂട്ടിക്ക  ആ മാവിന്‍ ചോട്ടില്‍ നില്‍കുന്നത്,
മഴയുടെ ഭംഗി ആസ്വദിച്ചു കൊണ്ട് അതിന്‍റെ കുളിരില്‍ ലയിച്ച്...!!
ഇനി ആ കഴ്ച്ചയുണ്ടാവില്ല
ആ സ്വരം ഇനി വായുവില്‍ നിറഞ്ഞു നില്കില്ല ....
നോമ്പ് കാലത്തെ അത്താഴ വിളികള്‍ ഇനി ഓര്‍മകളില്‍ മാത്രം നിറയും
പ്രകൃതി ഇരുളില്‍ ലയിച്ച് കിടന്നുറങ്ങുമ്പോള്‍ വിശ്വാസികളെ ഉണര്‍ത്തിക്കൊണ്ട് പള്ളിയില്‍ ഇരുന്നു ഖുര്‍ആന്‍ ഓതും,,
 മൈക്കിലൂടെ യുള്ള ആ ശബ്ദ വീചികള്‍ ഓരോ നോമ്പ് കാലത്തും അന്തരീക്ഷത്തില്‍ ലയിച്ച് കേള്‍കാമായിരുന്നു
 നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞൂട്ടിക്ക
നീളന്‍ വടിയും പഴകിയ വെള്ള വസ്ത്രവും വെള്ളിമോതിരവും ചെയിന്‍ വാച്ചും പിന്നെ കാലില്‍ വള്ളിചെരുപ്പും ഇതാണ് കുഞ്ഞൂട്ടിക്ക
നരച്ചതാടി നെറ്റിയില്‍ നിസ്കാര തഴമ്പ് പറ്റെ വെട്ടിയ തലമുടി മറച്ച് ഒരു തുവര്‍ത്ത്‌ വലിചിട്ടിട്ടു നാട്ടു വഴികളിലൂടെ അദ്ദേഹം നടക്കും
അതൊരു നിത്യ കാഴ്ചയാണ് !!
പലരും ചോദിക്കാറുണ്ട്
"എന്തിനാ കുഞ്ഞൂട്ടിക്ക ഇത്രേം നീളം കൂടിയ വടി കുത്തി നടക്കുന്നെ എന്ന് "
പല്ലുകള്‍ കൊഴിഞ്ഞുപോയ മോണകാട്ടി അദ്ദേഹം ശബ്ദമില്ലാതെ ചിരിക്കും പിന്നെ മറുപടിയായി പറയും
 "നമ്മള് ചെറുതാണെന്ന തോന്നല് വേണ്ടേ അപ്പഴല്ലേ പടച്ചോനെ ഓര്‍മ കാണൂ
ഈ വടി ന്നെക്കാളും വലുതാ ഞാന്‍ ചെറുതും ഇത് കൂടെയുണ്ടാവുമ്പോ ഞാനെന്നും ചെറുതായിപ്പോകും പടച്ചോനെ ഓര്‍ത്തുപോകും അതിനാ "
താത്വിക ഭാവമാണ് കുഞ്ഞൂട്ടിക്കാക്

പള്ളിയോട് ചേര്‍ന്നുള്ള കുടിലില്‍ ഒറ്റയിക്ക് താമസം
ബാങ്കിന്‍റെ വിളിയൊച്ച പ്രകൃതിയില്‍ ലയിച്ച് തീരും മുന്‍പേ അദേഹം പള്ളി അങ്കണത്തില്‍ എത്തും
നാട്ടിലെ ഒത്തുകൂടുന്ന എല്ലാ പരിപാടിക്കും കുഞ്ഞൂട്ടിക്കയുടെ സാനിധ്യമുണ്ടാകും
അന്നുപക്ഷേ  കുഞ്ഞൂട്ടിക്ക പള്ളിയില്‍ എത്തിയില്ല
മൊല്ലാക്ക പുറത്തു കുറച്ചുനേരം കാത്തുനിന്നു
രാത്രി നല്ല മഴ പെയ്തിരുന്നു തൂവാനം നിലക്കുന്നതെയുള്ളൂ
ആകാശത്ത് ചില നക്ഷത്രം മാത്രം മായാതെ കിടപ്പുണ്ട്
ഫജറിലെ വെളിച്ചം തിളങ്ങിത്തുടങ്ങി
എന്നും ആദ്യമെത്താറുള്ള കുഞ്ഞൂട്ടിക്ക ഇന്നെന്തേ വൈകുന്നു
നിസ്കാര സമയമായിട്ടും അദ്ദേഹം എത്തിയില്ല ..!!
നമസ്കാരം തുടങ്ങി
ഒരുദിവസത്തെ ആരംഭം കുറിച്ചുകൊണ്ട് ഏക ദൈവത്തിനു മുന്നില്‍ ജനങ്ങള്‍ സാഷ്ടാംഗം  വീണു
നമസ്കാരത്തിനു വിട ചൊല്ലിയ ശേഷം ആളുകള്‍ കുഞ്ഞൂട്ടിക്കയുടെ  കുടിലിനു നേരെ നടന്നു
ഓല കൊണ്ട് തീര്‍ത്തവാതില്‍ തള്ളിയപ്പോള്‍ അകത്തേക്ക് തുറന്നു
നേരിയ ഇരുള്‍ മുറിയാകെ വ്യാപിച്ചു കിടക്കുന്നു
ആരോ വിളക്ക്  കൊളുത്തി
മുറിയിലെ കട്ടിലില്‍ കുഞ്ഞൂട്ടിക്ക മലര്‍ന്നു കിടപ്പുണ്ട്
കനം കുറഞ്ഞ പുതപ്പ് പുതച്ചിട്ടുണ്ട്
സുഖ നിദ്രയിലെ ഏതോ സ്വപ്നത്തിലെന്നപോല്‍ പുഞ്ചിരിച്ച മുഖം
"കുഞ്ഞൂട്ടിക്കാ "
തികഞ്ഞ നിശബ്ദദയെ ഭേദിച്ച് മൊല്ലാക്ക പതിയെ വിളിച്ചു
ഓരോ വിളിക്കും കനം  കൂടിവന്നു
പ്രകൃതിയില്‍ പ്രകമ്പനം കൊള്ളുന്ന പോലെ
കുഞ്ഞൂട്ടിക്കയുടെ ശരീരം നിശ്ചലമായിരുന്നു !!

നാടുമുഴുവന്‍ പള്ളിയങ്കണത്തിലേക്കൊഴുകി
നാടിന്‍റെ  തോഴന്‍ യാത്രപറഞ്ഞു പോയിരിക്കുന്നു
ഇനി കിഞ്ഞൂട്ടിക്ക ഇല്ല
അദ്ദേഹത്തിന്‍റെ സ്വരം ഇനി പള്ളി മിനാരങ്ങളില്‍  മുഴങ്ങില്ല
 പുലര്‍കാല പ്രകൃതിക്ക് മൂകതയായിരുന്നു
വര്‍ഷ കാലത്തിന്‍റെ  ഇരുളിമ പടര്‍ന്ന മൂകത
നിമിഷങ്ങള്‍ കഴിയുംതോറും സൂര്യ വെളിച്ചം തിളങ്ങിവന്നു
പള്ളി പരിസരം  നിറഞ്ഞൊഴുകി
ഉച്ചയോടെ മൃതദേഹം ഖബറടക്കി അപ്പോഴും സൂര്യന്‍ ജ്വലിച്ച് നിന്നു ..
അന്തരീക്ഷത്തില്‍ വീണ്ടും ബാങ്കിന്‍റെ  വിളിയൊച്ച ഉയര്‍ന്നു തുടങ്ങി
കുഞ്ഞൂട്ടിക്കയുടെ സാനിദ്യമില്ലാതെ  ആ ദിവസം കൊഴിഞ്ഞുവീണു
 പിറ്റേ ദിവസത്തെ പുലരിക്കു ശാന്തതയല്ലയിരുന്നു
അന്ന് മഴ പെയ്യുകയായിരുന്നു ,,,,
കോരിച്ചൊരിയുന്ന മഴ ... ദുഖം കടിച്ചമര്‍ത്താനാവാതെ പ്രകൃതി വാവിട്ടു കരഞ്ഞു
കുഞ്ഞൂട്ടിക്കയുടെ കുടില്‍ ആ പള്ളിയോട് ചേര്‍ന്ന് അനാഥമായിക്കിടന്നു
ദിനരാത്രങ്ങളുടെ യാത്ര പറച്ചിലുകള്‍കിടയില്‍ കുഞ്ഞൂട്ടിക്ക ഒരോര്‍മ മാത്രമായി ..!!
പെയ്യാന്‍ മറന്ന ഒരു മഴയുടെ നേര്‍ത്ത ഓര്‍മ .....,,,,,
                                      

ഇതള്‍ കൊഴിഞ്ഞ പൂവ് പോലെ !!!!!!!!!


അന്ന് അവസാനമായി അവളെ കാണുമ്പോള്‍ മുഖത്തുണ്ടായിരുന്ന പുഞ്ചിരിയില്‍ സങ്കടമാണോ ഒളിഞ്ഞിരിന്നത്,
ഓര്‍ത്തെടുക്കാന്‍ ഇത്തിരി പ്രയാസം അറിയില്ല എന്ത്കൊണ്ടാണെന്ന്. എന്നാല്‍ ഇടയ്ക്കിടെ ആ കൊച്ചു പെണ്‍കുട്ടി നേര്‍ത്ത നൊമ്പരമായി മനസിലൂടെ കടന്നുപോകും കാരണമന്യേ!!!!
എന്തുകൊണ്ടോ അവള്‍ മനസ്സില്‍ തട്ടി അവിടെ നില്‍കുന്നു മുംബൈ നഗരത്തിന്‍റെ തിരക്കില്‍ കസായിവാടയിലെ ആ ഗല്ലികള്‍ക്ക് പേര് പോലെ തന്നെ ബാലിമൃഗങ്ങളുടെ മണമുണ്ട് വൃത്തിഹീനമായ ആ തെരുവില്‍ ഒരുപാട് മനുഷ്യക്കോലങ്ങള്‍ വേഷംകെട്ടി ജീവിക്കുന്നു
എല്ലാ ദിവസവും ആ പെണ്‍കുട്ടി എന്‍റെ കടയില്‍ വരുമായിരുന്നു പ്രായം അന്ന് അവള്‍ക് പതിമൂന്നില്‍ കൂടില്ല തലയും കഴുത്തും മറച്ചു വിടര്‍ന്ന മുഖം മാത്രം ഒഴിവാക്കി തട്ടം കൊണ്ട് ചുറ്റിക്കെട്ടിയാണ് അവള്‍ നടന്നിരുന്നത് ഷാളിന്‍റെ ഒരു തലം ഇടതു കൈ കൊണ്ട് എപ്പോഴും ചുറ്റിക്കൊണ്ടിരിക്കും വെളുത്ത പല്ലുകള്‍ക്കിടയില്‍ പുകയിലക്കറ പറ്റിപ്പിടിച്ചിട്ടുണ്ട് കഴുത്തില്‍ തൂക്കിയിട്ട നീളന്‍ കല്ലുമാലയിലെ നേര്‍ത്ത പ്രകാശം കണ്ണുകളിലും പ്രതിബിംബിച്ചു കാണാം !!!!!!!!
കുസൃതി നിറഞ്ഞ ആ കൊച്ചു സുന്ദരിക്ക് ഇഷ്ടം പാന്‍മസാലകള്‍ ആണ് അത് ചവച്ചു കൊണ്ടിരിക്കണം അത് ആ നഗരത്തിന്‍റെ ശാപമാണ് ഓരോ കൊച്ചു കുട്ടികളും ഗുട്ക എന്ന വിഷം ഉപയോഗിക്കുന്നു അത് മയക്കുമരുന്ന് പോലുള്ളവയിലെകുള്ള ചവിട്ടു പടിയാണ് കയ്യിലെ കുഞ്ഞു പഴ്സില്‍ എപ്പോഴും സ്ടോകുണ്ടാവും, തീരുമ്പോള്‍ കടയില്‍ ഓടിവന്നു നീട്ടി വിളിക്കും
"അബേ....മദ്രാസീ.....ഏക്‌......പാന്‍ ദേ"
ഞാന്‍ ആദ്യമാദ്യം അന്തം വിട്ടു നില്‍കുമായിരുന്നു എന്തൊരു ചോദ്യം ഇത് മര്യാദയുടെ കണിക അവളുടെ വാക്കുകളില്‍ ദര്‍ശിക്കാന്‍ പറ്റില്ല!!!!!!
ഒരുദിവസംഅവള്‍വന്നപ്പോള്‍ ഞാന്‍ചോദിച്ചു "
നീസ്കൂളില്‍ പോവാറില്ലേ"
"നഹീ....." ഭാവഭേദമില്ലാതെ പറഞ്ഞു
ഞാന്‍ ചോദിച്ചു "
" ക്യൂ "
മറുപടി പറയാതെ അവള്‍ തിരിഞ്ഞോടി കുറച്ചു കഴിഞ്ഞു തിരികെ വന്നു പറഞ്ഞു
"മേരെ കോ സ്കൂള്‍ ജാന അച്ഛാ നഹി ലഗ്താ"
ഞാന്‍ ഒന്ന് മന്ദഹസിച്ചു പിന്നെ ചോദിച്ചു
"ഹെ പരാഗ് ക്യൂം കാരാഹെ
അവള്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു പിന്നെ പറഞ്ഞു "മേരാ മമ്മ ബി കാരഹീഹു"
ഞാന്‍ പറഞ്ഞു
"ഇത് കഴിച്ചാ സൌന്ദര്യം കുറയും ഇനി മേല്‍ കഴിക്കരുത്" അവള്‍ അത്ഭുതത്തോടെ ചോദിച്ചു
"സച്ചി ബത്ത്ഹെ ക്യാ"
ഞാന്‍ പറഞ്ഞു "ഹാ സച്ചി ഹും"
"ടീകെ ഓര്‍ നഹി കായെങ്കെ"
എനിക്ക് സന്തോഷമായി.
പക്ഷെ കുറെ കഴിഞ്ഞ് വീണ്ടും വന്നു അവള്‍ "
മേരെകോ നഹി ഹോതാ"
ഞാന്‍ ചോദിച്ചു
"ക്യാ"
"കുച്ച് കാനെകാഹെ" അവള്‍ പറഞ്ഞു
ഞാന്‍ പൊട്ടിച്ചിരിച്ചു പിന്നെ രണ്ടു ചോക്ല്ലെറ്റ് എടുത്തു കൊടുത്തു
"ഹെ കാഹോ അച്ചാഹെ" പിന്നീട് മിട്ടായി മാത്രം കഴിക്കുമായിരുന്നു കടയില്‍ വന്നിട്ട് ഒരുപാട് നേരം വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കും ഒരിക്കല്‍ ഞാന്‍ പറഞ്ഞു
"നാളെ മുതല്‍ സ്കൂളില്‍ പോണം "
"നഹീ മെ നഹീ ജായെകാ"
ഞാന്‍ ചോദിച്ചു
"അതെന്താ ....?
മേരെകോ സ്കൂള്‍ നഹീ ജാനാഹെ"
"ഓക്കേ നിനക്കെന്താ ഇഷ്ടം"
"മേരെകോ ഷാദീ കര്‍നെകാഹെ"
ഞാനൊന്നു ഞെട്ടി വണ്ടും ചോദിച്ചു
"ക്യാ"
മെ ആപ് കീ സാത് കേരള ആക്കേ ആപ്സേ ശാദീ കരേങ്കെ" ഞാന്‍ പുഞ്ചിരിയോടെ അവളേ നോക്കി പിന്നെ പറഞ്ഞു "ഓക്കേ കബ് ജായേഗ"
"ആപ് ജാനേകാ തബ്" അന്നവള്‍ പോയി പിന്നെ കുറെ ദിവസത്തേക്ക് അവളെ കണ്ടില്ല ഒരു ദിവസം അവള്‍ വന്നു ഞാന്‍ ചോദിച്ചു
"കുറെ നാളായല്ലോ കണ്ടിട്ട് എവ്ടെയായിരുന്നു"
"മമ്മാകാ ഗാഉ ഗയാത്ത കല്‍ ആയ"
അവള്‍ സന്തോഷമില്ലാതെ പ റഞ്ഞു
"കൈസാഹെ ഉദര്‍"
ഞാന്‍ ചോദിച്ചു "
അച്ഛാ നഹീ" അവള്‍ പറഞ്ഞു
ഞാന്‍ ചോദിച്ചു "അതെന്തു പറ്റി "
"ഒഹാ ആദമീനഹീഹെ കാലി ജഗാ ഇദര്‍ ദേകോ കിതനാജന്‍ഹെ "
ശരി നമ്മള്‍ എന്നാ കേരളത്തില്‍പോവുന്നത്"
" മെ നഹീ ആയഗാ" അവള്‍ പറഞ്ഞു ഞാന്‍ ചിരിച്ചു പിന്നെ ചോദിച്ചു
"അതെന്താ"
അവള്‍ പറഞ്ഞു "ഇതര്‍ അച്ചാഹെ"
അപ്പോള്‍ കുറെ പെന്‍ കുട്ടികള്‍ അവളെ ദൂരെ നിന്ന് വിളിച്ചു "ജൂനീ ആഒ"
അവള്‍ ഓടിപ്പോയി അവരുടെ കൂട്ടത്തില്‍ ഇരുന്നു ഞാന്‍ കുറച് നേരം അത് നോക്കി നിന്നു അപ്പോഴാണ് അത് ശ്രദ്ധിച്ചത്‌ അഞ്ചു കുട്ടികളും ചേര്‍ന്ന് പുകയില പായ്ക്ക് പൊട്ടിച്ചു ചുണ്ടിനടിയില്‍ തിരുകുന്നു കൂട്ടത്തില്‍ ആ കുട്ടിയും.വല്ലാത്ത സങ്കടം തോന്നി എനിക്ക് അവളെ കാണുമ്പോള്‍ ഞാന്‍ എന്‍റെ കൊച്ചനിയത്തിയുടെ മുഖം അവളില്‍ കണ്ടിരുന്നു, ഒരു വാത്സല്യം ഉണ്ടായിരുന്നു ,എന്ത് കൊണ്ടോ അന്ന് മുതല്‍ ആ ഗല്ലിയോട് എനിക്ക് വെറുപ്പ് തോന്നി പിന്നെ അവിടം വിടണമെന്ന് തോന്നി അങ്ങനെ അവിടന്നു ഞാന്‍ നാട്ടിലേക് മടങ്ങി കുറെ നാളുകള്‍ക്ക് ശേഷം ഗള്‍ഫിലെകുള്ള യാത്രക്ക് വേണ്ടി മുംബൈലെത്തി കൂട്ടത്തില്‍ കസായിവാടയിലും പരിചയക്കാരോട് സംസാരിച്ചു നില്കുന്നതിനിടെ അവള്‍ നടന്നു പോവുന്നത് കണ്ടു ഓടി പിറകിലെത്തി വിളിച്ചു
"ജൂനീ"
തിരിഞ്ഞു നോകിയ അവള്‍ അതിശയത്തോടെ ചോദിച്ചു "ഹരേ ഭയ്യ ആപ്" ഞാന്‍ പുഞ്ഞിരിയോദ് ചോദിച്ചു "കൈസാഹെ" "
ടീക്‌ ഹെ ആപ്കോ"
'അച്ഛാ ഹെ
ഹ ഭയ്യ മേരെ ഷാദീ ഹോഗയേ ഹെ ഞാന്‍ കണ്ണ് മിഴിച്ചു പ്രായ പൂര്‍ത്തിയാവാത്ത ഈ കുട്ടിക്ക് കല്യാണമോ കുറച്ചകലെ ഓറഞ്ച് വില്കുന്ന പയ്യനെ ചൂണ്ടി അവള്‍ പറഞ്ഞു
"ഓ മേരെ ആദ്മീ" ഞാന്‍ സങ്കടത്തോടെ അവളേ നോകി എന്തൊരു ജീവിതമാണ് ഇവുടുത്തെ
"ആളെങ്ങനെ നല്ലയാളാണോ"
ഞാന്‍ ചോദിച്ചു അവളുടെ മുഖം "വാടി
ഓ പാഗല്‍ ഹെ ഹര്‍ടൈം ചരസ് മെ ഹെ" അവളുടെ മുഖത്തെ വിഷാദം എന്‍റെ മനസ്സില്‍ നോവായി മാറി
"ചോടോ ഭയ്യ ആപ് കബി ആയ കിദര്‍ത ഇത്ന ദിന്‍" ഞാന്‍ മറുപടി പറഞ്ഞില്ല അവളെ തന്നെ നോകി നിന്നു പഴേ പ്രസരിപ്പ് ഒട്ടുമില്ല വാടിയ പൂവ് പോല്‍ ...... ഞാന്‍ പറഞ്ഞു "ഞാന്‍ പോകുവാണ് ഇന്ന് തന്നെ"
"ഭയ്യ മെ ബി ആഊം ആപ്കെ സാത് ആജ്‌"
((ഞാനും കൂടി വരട്ടെ നിന്‍റെ കൂടെ ഇന്ന് )
ചോദ്യം എന്നെവല്ലാതെ ഉലച്ചു
"മോളെ ഞാന്‍ നാട്ടിലെകല്ല സൌദിയിലേക്ക് ആണ്"
അവള്‍ വിഷാദത്തോടെ ചിരിച്ചു 
"കോയി ഭാത് നഹീ ഭയ്യ ടീക്‌ ഹെ" അവള്‍ യാത്ര പറഞ്ഞു ആ തിരക്കില്‍ ലയിച്ചു
ഇന്നിപ്പോ വര്‍ഷങ്ങള്‍ കഴിഞ്ഞു മനസ്സില്‍ ഒരുപാട് വേദനകള്‍ നിറഞ്ഞ മുഖങ്ങളിലോന്നായി ഇന്നും അവളുണ്ട് മായാതെ!!!!!!!!!!!!!
{asees eessa shahulam 00966545798613}

Tuesday, February 12, 2013

എന്‍ ....രാക്കുയിലിന്‍ ...ഓര്‍മയില്‍


(ഈ പ്രണയ ദിനത്തിനൊരു.....ഉപഹാരം !!!!!!!
പ്രണയം ....!!!...
പറഞ്ഞു തീരാത്ത ..മോഹിച്ചു തീരാത്ത.......സ്വപ്നങ്ങളുടെ ..ചിറകുകള്‍  വിടര്‍ത്തി ....ഈണങ്ങളുണര്‍ത്തി...പറന്നുയരും "")
ഇന്നലെ ഞാനെന്‍ 
ഹൃദയത്തില്‍ എഴുതിയ കവിതകള്‍ 
ഇന്നീ മഴയില്‍ ......
നനഞ്ഞു പോയോ.........
പ്രണയത്തിന്‍ രാക്കിളി പാടിയ ഗീതങ്ങള്‍ 
രാവിന്‍ കുളിര്‍ മഞ്ഞില്‍ ലയിച്ചുപോയോ .......

അറിയാതെ എങ്കിലും .......മനസ്സില്‍ കൊളുത്തിയ 
മണ്‍ചിറാതണഞ്ഞു പോയോ .....

ഇന്നെന്‍ സ്വപ്‌നങ്ങള്‍ മഞ്ഞില്‍ വിരിഞ്ഞൊരു 
മഴവില്ലു പോലെ മാഞ്ഞു പോയോ...
ഒരു രാത്രി കൂടി ഞാന്‍ 
മോഹങ്ങളൊഴുകുന്ന
ഈ പുഴയുടെ തീരത്തിരുന്നോട്ടെ 
അറിയാതെ ഓര്‍മ്മകള്‍ 
തട്ടിയുണത്തുന്നു എന്‍ പ്രണയത്തിന്‍
 നഷ്ട രാഗങ്ങളെ .............
ഇനിയുമെന്‍ നോവുകള്‍ .....
പെയ്യാന്‍ വിതുമ്പുന്ന ..
മഴക്കാറുപോലെ യാണു സഖീ .......
ഒരു നേര്‍ത്ത നിന്‍ മിഴി ശ്രുതിയില്‍   
ഉണരുമെന്‍ പ്രണയത്തിന്‍ മനസ വീണ 
ഇടറുമാ തന്ത്രിയില്‍ നിന്നൊഴുകാനിനിയും...
കവിതകലെത്ര ഞാന്‍ കാത്തു വെച്ചു
ഇനിയൊരു  ...ജന്മത്തില്‍ ..പ്രണയത്തിന്‍ ............
സംഗീതം ..ഉണരുമോ ....എന്‍ പ്രാണ സഖീ .........
കാത്തിരിക്കാം ഞാന്‍ .............
.ഇനിയെത്ര ...ജന്മങ്ങള്‍ ....
കൊഴിയുമീ ..ഭൂവിന്‍ ...........
ഏകാന്തമാം.....തടവറയില്‍ ........................

Tuesday, January 22, 2013

വഴികാട്ടിയായ ...തിരു ദൂതര്‍ ....


യേശു തന്‍റെ ശിഷ്യ ഗണത്തോട് അരുള്‍ ചെയ്തു 
  നിങ്ങളുടെ നന്മക്ക് വേണ്ടിയാണു ഞാന്‍ പോകുന്നത് ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക് വരുകയില്ല ഞാന്‍ പോയാല്‍ നിങ്ങളുടെ അടുക്കലേക് ഞാന്‍ അയക്കും അവന്‍ വന്നു പാപത്തെ കുറിച്ചും നീതിയെ   കുറിച്ചും ന്യായ വിധിയെ കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ഇനിയും വളരെ കാര്യങ്ങള്‍ എനിക്ക് നിങ്ങളോട്‌ പറയാനുണ്ട് എന്നാല്‍ അവ ഉള്‍കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിയില്ല സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് നയിക്കും അവന്‍ സ്വമേധയാ ആയിരിക്കില്ല  സംസാരിക്കുന്നത് അവന്‍ കേള്‍ക്കുന്നത് മാത്രം സംസാരിക്കും ...,,,,
''ഏതസ്മിന്നതരെ മ്ലേച്ച ആചാരണ്യ സമന്യിത 
മഹാമദ ഇതിക്യാദ ശിഷ്യശാഖ സമന്യിതം ''
അപ്പോള്‍ അന്യദേശക്കാരന്‍ ആയ ഒരു ആചാര്യന്‍ അദേഹത്തിന്‍റെ ശിഷ്യ ഗണങ്ങളോടൊപ്പം പ്രത്യക്ഷപ്പെടും അദേഹത്തിന്‍റെ നാമം മഹാമദ്‌ എന്നായിരിക്കും ...
തുടര്‍ന്ന് ഗീതയില്‍ ഇതുകൂടി പരാമര്‍ശിക്കുന്നു 
അവര്‍ മരുഭൂ നിവാസികളായിരിക്കും ചേലാകര്‍മ്മം ചെയ്തിരിക്കും താടിവളര്‍ത്തും പ്രാര്‍ത്ഥനയ്ക്ക് ഉച്ചയിസ്തര്യം ഉദ്ഗോഷിക്കും ഇത്തരം സവിശേഷതകളാല്‍ അവര്‍ മുസല്ലേ എന്ന നാമത്തില്‍ അറിയപ്പെടും .....,,,,
മോശ പറയുന്നു നിന്‍റെ ദൈവമായ കര്‍ത്താവ്‌ നിന്‍റെ സഹോദരങ്ങളുടെ ഇടയില്‍ നിന്നും എന്നെപോലെയുള്ള ഒരു പ്രവാചകനെ നിനക്ക് വേണ്ടി അയക്കും അവന്‍റെ വാക്കാണ്  നീ ശ്രവിക്കേണ്ടത്,, കര്‍ത്താവ്‌ എന്നോട് അരുള്‍ ചെയ്തു 
എന്‍റെ വാക്കുകള്‍ ഞാന്‍ അവന്‍റെ നാവില്‍ നിക്ഷേപിക്കും ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും എന്‍റെ നാമത്തില്‍ അവന്‍ പറയുന്ന എന്‍റെ വാക്കുകള്‍ ശ്രവിക്കത്തവരോട് ഞാന്‍ തന്നെ കണക്കു ചോദിക്കും ..,,
ആദ്യ ഗ്രന്ഥങ്ങളാല്‍ ഏറെ വാഴ്ത്തപ്പെട്ട ആ പരദേശിയായ പ്രവാചകന്‍ 
എല്ലാ പ്രമാണങ്ങളെയും സത്യപ്പെടുത്തുന്ന സമന്വയത്തിന്‍റെ പവിത്ര ദര്‍ശനവുമായാണ് മുഹമ്മദിന്‍റെ വരവ് 
ഓരോ മനുഷ്യന്‍റെയും പിടലി ഞരമ്പിനെക്കാളും അവനോട അടുത്തവനാണ് ഈശ്വരനെന്നും ശൂന്യതയില്‍ നിന്ന് ശൂന്യതയിലേകുള്ള നിരര്‍ഥകമായ പ്രയാണമല്ല ജീവിതമെന്നും മരണത്തിന്‍റെ മറവില്‍ ജിവിതം സാര്‍ഥകമായ ഉയിര്‍പ്പാണെന്നും പഠിപ്പിച്ച പ്രവാചകന്‍ അറബിയും അനറബിയും തമ്മിലും വെളുത്തവനും കറുത്തവനും തമ്മിലും വ്യത്യാസമില്ലെന്നും അടിമകള്‍ക് അവകാശങ്ങള്‍ ഉണ്ടെന്നും മോചനത്തിന് വഴിയുണ്ടെന്നും വിളംബരം ചയ്തു 
പലിശയും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും വിലക്കി സമ്പത്തിന്‍റെ ഒരു നിശ്ചിത വിഹിതത്തില്‍ ആശരനരണരെയും അഗതികളെയും അടിമകളെയും അവകാശികളാക്കി .
മനുഷ്യന്‍റെ വ്യാമോഹങ്ങള്‍ക്കും ഊഹങ്ങള്‍ക്കും അതീതനാണ് ഈശ്വരനെന്നും ജനങ്ങള്‍ മുഴുവന്‍ ചീര്‍പ്പിന്‍റെ പല്ലുകള്‍ പോല്‍ സമന്മാരനെന്നും പുരുഷനും  സ്ത്രീയും ഒരേ ആത്മാവില്‍ നിന്നാണെന്നും ഇണകള്‍ തമ്മില്‍ വസ്ത്രങ്ങളാണെന്നും സഹകാരികളാണെന്നും സ്ത്രീകള്‍ക്ക് സ്വത്തില്‍  അവകാശമുണ്ടെന്നും  പ്രവാചകന്‍ പഠിപ്പിച്ചു 
വിജ്ഞാനത്തോടും വിവര വിനിമയത്തോടുമുള്ള പ്രവാചകന്‍റെ സമീപനമാണ് ആഗോള നാഗരികതയെ പരിവര്‍ത്തിച്ചത്, വിദ്യസമ്പാദനം വിശുദ്ദ കര്‍മ്മമാണ്‌ പ്രവാചകരുടെ മതത്തില്‍ അക്ഷരം പഠിപ്പിക്കാമെന്ന വ്യവസ്ഥയില്‍ യുദ്ധത്തടവുകാരെ വിട്ടയച്ച വേറൊരു നേതാവിനെയും ചരിത്രത്തിനറിയില്ല 
ലോകാവസാനം അടുത്തെന്നറിഞ്ഞാലും വിത്തുകളെറിഞ്ഞു കൃഷിയിറക്കണമെന്നും  നീര്‍ തടങ്ങളും പൊതുവഴികളും മലിനമാക്കരുതെന്നും കര്‍ശന നിര്‍ദേശങ്ങള്‍,  എല്ലാ മാരികള്‍ക്കും മരുന്നുണ്ടെന്നും പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് മനുഷ്യ ജനന മരണവുമായി യാതൊരു ബന്ദമില്ലെന്നും പഠിപ്പിച്ചു തന്നു 
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു  ഉണ്ണുന്നവന്‍ നമ്മളില്‍ പെട്ടവനല്ലെന്നും താനിഷ്ടപ്പെടുന്നത് തന്‍റെ സഹോദരനിഷ്ടപ്പെടണമെന്നും അരുള്‍ ചെയ്തു
 നിരാംബലരായ മനുഷ്യര്‍ക്കുള്ള ദൈവ കാരുണ്യത്തിന്‍റെ തീര്‍തകമായി വര്‍ണ  വൈരത്തിന്‍റെ മറു മരുന്നായി കിഴക്കിനും പടിഞ്ഞാറിനും മദ്ധ്യേ ഒരു പാലമായി പ്രവാചക സന്ദേശം നിലകൊള്ളുന്നു 
ആദുനികശാസ്ത്ര വൈജ്ഞാനികലോകം  പ്രഥമമായും പ്രവാചക സന്ദേശത്തിന്‍റെ അനന്തര ഫലങ്ങളാണെന്ന് സാക്ഷ്യപ്പെടുത്തുന്നത്  മാര്‍ക്ക്‌ ഗ്രഹാം,മൈക്കല്‍ ഹാമില്‍ട്ടന്‍ ,മോര്‍ഗന്‍ തുടങ്ങിയ  ചിന്തകന്മാരാണ് 
സൌമ്യമായി മന്ദഹസിച്ചു കൊണ്ടും ആര്‍ദ്രമായി ഉണര്‍ത്തിക്കൊണ്ടും പ്രവാചകന്‍ നമ്മെ പുണരുന്നു മഴ തോര്‍ന്നാലും പെയ്തു കൊണ്ടിരിക്കുന്ന മഴക്കാടുകള്‍ പോലെ പ്രവാചകന്‍റെ കാരുണ്യം പെയ്തു കൊണ്ടേയിരിക്കുന്നു 

Friday, January 18, 2013

ഈ പ്രവാസത്തില്‍ ............

       ഒരു കഥ പറയാനുള്ള മനസ്സാനിധ്യമില്ല എഴുത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു തുടങ്ങുന്ന ഒരു കുട്ടിയുടെ മനസ്സാണ് ഇപ്പോള്‍ എനിക്ക്.
റിയാദിലെ അല്‍ ബത്ഹ ആള് തിരക്കും കച്ചവടത്തിന്റെ നാടന് ശൈലിയും കൊണ്ട് മുഖരിതമാണ്, വിഹ്വലമായ ആകാശത്തിനു കീഴെ സൂര്യന്‍ ചുട്ടു പൊള്ളുന്നുണ്ട്.
ഞാനും ആ തിരക്കുകളില് ലയിച്ചു നടന്നുകൊണ്ടിരുന്നു.
 പെട്ടെന്ന് എന്റെ കൈകളില് ഒരു പിടി വീണു. ഏതോ ചിന്തകളില് അലഞ്ഞു നടന്ന എന്റെ മനസ്സ് ഒരു ഞെട്ടലില് നിന്നു. കാലുകളും.
ഞാന്‍ തിരിഞ്ഞു നോക്കും മുമ്പേ അയാള് എന്റെ മുന്പിലെത്തി
 'ഈസ്സ'
എന്ന വിളിയോടെ, ഓര്‍മ്മകള്‍ ഓര്‍മ്മിക്കാനുള്ളത് മാത്രമല്ല മറക്കാനുള്ളത് കൂടിയാണെന്ന് എനിക്കിപ്പോള് തോന്നുന്നു, ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കി എവ്‌ടെയോ കണ്ടിട്ടുണ്ട് പക്ഷെ വ്യക്തമല്ല
  നീട്ടി വളര്ത്തിയ താടിയും ചുരുണ്ട വലിയ മുടിയും ചീകി ഒതുക്കിവച്ചിട്ടുണ്ടെങ്കിലും അനുസരണ കാട്ടാതെ ഉണര്ന്നു നില്പുണ്ട് കരുവാളിച്ച കണ്ണുകളില് കാണാം
ഏതോ വിപത്തിന്റെ ബാക്കിപത്രമെന്നുപോലെ
 ഞാന്‍ ഓര്‍മ്മകളില്‍ തേടുമ്പോള്‍ അവന്റെ സ്വരം കേട്ടു
 'മേ ഹും യാര് ഇസ്രാഫ്'
ഒരു നടുക്കം ഉണ്ടായി എന്റെ മനസ്സില്‍,
 കൊല്‍ക്കത്തക്കാരന്‍ ഇസ്രാഫ് സര്ക്കാര്,
അന്ന് മുംബൈ വിമാനത്താവളത്തിലെ എന്റെ കൂടെ യാത്രയിലുണ്ടായിരുന്നവന്‍. അന്നത്തെ കോലവും ഇന്നത്തെ ഈ പേക്കോലവും തമ്മിലുള്ള അന്തരം എന്നെ അത്ഭുതപ്പെടുത്തി.
ഒരേ ഫ്ലൈറ്റില്‍ ഞങ്ങള് അന്ന് സൗദിയിലെത്തിയത്. കാണാന്‍ അവന് നല്ല വേഷത്തില് തോളത്ത് തൂക്കിയിട്ട ബാഗും അരക്കുംകീഴോട്ടിറങ്ങുന്ന പാന്റും മൈലാഞ്ചി കൊണ്ട് ചുവപ്പിച്ച തലമുടിയും ക്ലീന് ഷേവ് ചെയ്ത മുഖവും എങ്ങനെ ഈ വ്യത്യാസം
ഞാന് ഒന്നും മിണ്ടാത്തത് കൊണ്ടാവണം അവന് പിന്നെയും അവനെ പരിചയപ്പെടുത്തി '
എയര് പോര്ട്ട് ഹം സാത്മേ ആയാത ,,,ബുല്ഗയീ '
ഞാന് എന്തു പറയണമെന്നറിയാതെ നിന്നു പോയി,
ഒടുക്കം ഞാന് പറഞ്ഞു
യാധ് ഹെ മേരെകോ ഇസ്രാഫ് '
കൈസഹെ
എന്ന് ചോദിക്കാന്‍ നാവെടുത്തു ഞാന് അകത്തോട്ടിട്ടു.
 ഈ ചോദ്യം അവനെ വിഷമിപ്പിക്കലോ അതോ കളിയാക്കാലോ ആയാലോ, അവന്റെ മുഖത്ത് നിറയുന്ന പുഞ്ചിരി ഞാന് കണ്ടു .
 കുറച്ചു നേരം ഞങ്ങള് അവടെ നിന്നു സംസാരിച്ചു വാക്കുകളില് അന്നത്തെ കുസൃതിയും തമാശയും ഇല്ല സൗമ്യമായ ചുരുക്കം വാക്കുകള് സംസാരിക്കാന് വിഷമം പോലെ തോന്നി എനിക്ക്
ഞങ്ങള് ഒരു ബൂഫിയയില് കയറി ഇരുന്നു. ചായയും കഴിക്കാനും പറഞ്ഞു. ഞാന്‍ ചോദിച്ചു
 'എവ്‌ടെയായിരുന്നു ഇത് വരെ വര്ഷം നാല് കഴിഞ്ഞു നമ്മള് വന്നിട്ട് നാട്ടില് പോയിവന്നോ?
നാളെ പോകും
ഞാന് അന്തം വിട്ടു
 നാളെയോ ?
അതെ
 എവിടെയായിരുന്നു ജോലി
ഇവിടെനിന്നു ഒരുപാട് ദൂരമുണ്ട് ഒരു ഇഷ്ടിക കമ്പനിയില് ഇടയ്ക്കിടെ ഇവിടെ വരാറുണ്ട് ഞാന്‍ നാട്ടുകാരെ കാണാന്' '
എന്തെ ഇതുവരെ നാട്ടില് പോവാത്തത് '
 പറ്റിയില്ല ശമ്പളം മാസം എഴുനൂര് റിയാല് കിട്ടും ചിലവും നാട്ടിലും അയച്ചാല് ഒന്നും കാണില്ല '
ഇപ്പൊ എങ്ങനെപോവാന അവധിക്കോ '
അല്ല കുറൂജിലാണ് ഇനി വരുന്നില്ല
ജോലിക്കൂടുതലാണോ
അങ്ങനെയല്ല റിയാദിന്നു കുറെ അകത്തോട്ടാണ് ഈ സ്ഥലം ചുറ്റും മരുഭൂമി മാത്രം. ഞങ്ങള്‍ കുറെ പേരുണ്ട് ഇവിടെ ജോലിക്ക് ബംഗാളികള്‍ ആണ് കൂടുതലും അത് നിയന്ത്രിക്കുന്നതും അവരാണ്. എപ്പോഴെങ്കിലും ഞങ്ങളെ കാണാന്‍ വരുന്ന കഫീലിന് ഒന്നും സംസാരിക്കാനുണ്ടാവാറില്ല. അയാള്‍ക് അറിയേണ്ടത് ഇഷ്ടികയുടെ കണക്കും ചിലവും മാത്രമാണ് ഞങ്ങള്‍ക്കുള്ള ശമ്പളം എത്തിച്ചു തരുന്നതും ബംഗാളിയാണ്. ഓരോ പ്രാവശ്യം നാട്ടില്‍ പോകുന്നവര്‍ പിന്നീട് തിരിച്ചു വരില്ല അത് കൊണ്ട് കൂടിയാണ് ഞാന്‍ ബാക്കിയായത് ഒരു മല്ലു കൂടിയുണ്ടായിരുന്നു. അവന്‍ പോയിട്ട് നാല് മാസമായി. കുറെ പേര്‍....... ,,,,,അതൊരു ക്യാമ്പ് പോലെയാണ്. ഒളിച്ചോടിയിട്ടു കാര്യമൊന്നുമില്ല. പാസ്‌പോര്‍ട്ട് നഷ്ടപ്പെടും അത് കൊണ്ട് എല്ലാവരും അവിടെ ജോലി ചെയ്യുന്നു '
പ്രവാസത്തിന്റെ കഥകള്‍ ഒരു പാട് വായിച്ചു ശീലിച്ചത് കൊണ്ട് ഒരു കഥയായിട്ട് മാത്രം തോന്നാം. പക്ഷെ ഇസ്രാഫ് എന്നാ ആ ചെറുപ്പക്കാരന്റെ മുഖം ഒരു വേദനകള്‍ നിറഞ്ഞ വാക്കുകള്‍ ഇന്നും മനസ്സില്‍ പ്രതിധ്വനിക്കുന്നു 'കഴിഞ്ഞ വര്‍ഷം മാതാവ് മരിച്ചു, ഒരു പാട് കഷ്ടപ്പാടുകളായിരുന്നു ഞാന്‍ ഇങ്ങോട്ട് വരുമ്പോ മമ്മാക് പ്രതീക്ഷയുണ്ടായിരുന്നു. അതിനു കുറച്ചൊക്കെ അറുതിയുണ്ടാവുമെന്നു' വാക്കുകളില്‍ തേങ്ങല്‍ നിറയുന്നുവെങ്കിലും അവന്റെ മുഖം ശാന്തമായിരുന്നു
'ഞാന്‍ പറഞ്ഞിരുന്നില്ല മമ്മയോട് ജോലിഭാരവും ഇവിടത്തെ ചൂടും വിഷമിക്കണ്ടാന്നു കരുതി, ശമ്പളം കുറവാണെന്ന് മാത്രം മമ്മാക്ക് അറിയാം സാരമില്ല ഒക്കെ ശരിയാവുമെന്ന് കണക്കുകൂട്ടി. ഒന്നും ആയില്ല അമ്മയെ അവസാനം ഒന്ന് കാണാന്‍ കൂടി പറ്റിയില്ല '
എന്റെ മനസ്സില്‍ ആ ദീര്‍ഘ നിശ്വാസം ഇന്നും ഉയരുന്നുണ്ട് ഒരു പാട് വേദന നിറഞ്ഞ മുഖങ്ങളില്‍ ഒന്നായി ഇസ്രാഫ് എന്നും ഇടയ്ക്കിടെ ഓര്‍മകളിലെത്തും!