ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Sunday, May 26, 2013

ശാപ ജന്മങ്ങള്‍ ;;;;!!!!

ഇരുള്‍ മൂടിത്തുടങ്ങുന്ന ആകാശത്തിനു  മഴ മേഘങ്ങള്‍ ഇണകളായി  എത്തിതുടങ്ങുന്നതും  നോക്കി ഇരിക്കാന്‍ നല്ല രസമാണ് ദൂരെ നിന്ന് അമ്പലത്തിലെ കീര്‍ത്തനങ്ങള്‍  കേള്‍കാം പള്ളികളില്‍ നിന്ന് ബാങ്ക് വിളിയും മണി നാദങ്ങളും ഉയരുന്നുണ്ട് 
പാര്‍പ്പിടങ്ങളില്‍ വിളക്ക്  തെളിയുമ്പോള്‍ തന്നെ ആകാശത്ത് കൊള്ളിയാന്‍ മിന്നിമറയുന്നതും പ്രകൃതി നടുങ്ങുന്നതും കാണാം 
പതിയെ തുടങ്ങി അര്‍ത്ഹ്ല്ച്ചു പെയ്യുന്ന മഴയുടെ സീല്‍കാരങ്ങള്‍ കേട്ട് കൊണ്ട് സന്ധ്യാ നേരത്ത് "ജാനുവമ്മ"  ഉമ്മറത്തിരിക്കുന്നത് ഞന്‍ പലവട്ടം കണ്ടിട്ടുണ്ട് നായ്കളുടെ കുരയും കുറുനരികളുടെ ഓരിയിടലും കേട്ടുകൊണ്ട് ഞങ്ങള്‍ തിണ്ണയിലിരുന്നു  കഥകള്‍ പറയും 
ഞങ്ങള്‍ ഒരുപാടു പേരുണ്ട് പക്ഷെ തൊട്ടയല്‍പക്കത്ത് ജാനുവമ്മ തനിച്ചാണ് 
പകല്‍ നേരങ്ങളില്‍ അവര്‍ വെറുതെ പിറുപിറുക്കുന്നതും  ആരെയൊക്കെയോ പ്രാകുന്നതും കാണാം , അതെ ഇപ്പഴും അവരവിടെ ഇരിപ്പുണ്ട് ചുണ്ടുകള്‍ അനങ്ങുന്നുമുണ്ട് ആരെയെങ്കിലും പ്രാകുന്നതാവണം 
 എന്തിനായിരിക്കും ,,,,,??
എന്തായിരിക്കും ........??
ശാപവാക്കുകള്‍ ,,,,,!!!!!!!
സ്ത്രീ ശാപം ദ്വംസനത്തിനു കാരണമാവുമെങ്കില്‍ വര്‍ഷങ്ങളായി ജാനുവമ്മ ശപിക്കുന്നതിനു മറുതല മുണ്ടായിരിക്കുമോ ,,,
ജാനുവമ്മ ഞങ്ങളുടെ നാട്ടില്‍ വന്നിട്ട് വര്‍ഷങ്ങളായി 
എവിടെനിന്ന് വന്നെതെന്നു ആര്‍ക്കുമറിയില്ല .
നാട്ടുകാര്‍ക്ക് അവരെ ഇഷ്ടവുമല്ല കാരണം വാ തുറന്നാല്‍  ശാപവാക്കുകളുടെ പേമാരി തന്നെയായിരിക്കും  നല്ലകാര്യങ്ങള്‍ക്ക് പോകുമ്പോള്‍ മുന്‍പില്‍ കണ്ടല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ലത്രെ 
എല്ലാവരും ജാനുവമ്മയെ ഒരു ദുശകുനമായിട്ടാണ് കാണുന്നത് 
സത്യമോ മിത്യയോ  ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് 
" ഇതില്‍ എത്ര ശതമാനം വേര്‍തിരിവുണ്ടാവും ,,,,,???"
ഞാന്‍ പതിയെ മഴയിലേകിറങ്ങി  
നേര്‍ത്തു പെയ്യുന്ന മഴ ഈയല്‍ ചിറകുകള്‍ പോലെ  എന്നിലേക് ഊര്‍ന്നു വീണുകൊണ്ടിരുന്നു , ചെന്ന് നിന്നത് ജാനുവമ്മയുടെ പടിവാതില്‍കല്‍ 
ഞെട്ടിയ പോലെ അവര്‍ എഴുന്നേറ്റു എന്നെ തിരിച്ചറിഞ്ഞതിനാല്‍ ആവണം അവിടത്തന്നെ ഇരുന്നു 
കലങ്ങി ചുവന്ന കണ്ണുകള്‍  കരയുന്നതാണോ ,ആയിരിക്കും 
ഞാന്‍ കയറി ചെന്നതി ന്‍റെ  ഇഷ്ടമോ ഇഷ്ടക്കെടോ ആ മുഖത്തു പ്രകടമായില്ല 
അപ്പോഴും അവര്‍ പറഞ്ഞു കൊണ്ടിരുന്നു  
" തിരുള്നു ള്ളിപോണേ  ഒടുങ്ങിപോണേ  "
എന്‍റെ നെഞ്ചില്‍ ഭയത്തിന്‍റെ ഒരു ചീള് കുടുങ്ങി !!
എങ്കിലും ഞാന്‍ മെല്ലെ ശബ്ദിച്ചു 
'എന്താ ജനുവമ്മേ  വെറുതെയിരിക്കുന്നത് "
ഞാന്‍ ചോദിച്ചത് കേട്ടഭാവം ആ മുഖത്ത് കണ്ടില്ല ചുണ്ടുകള്‍ പക്ഷ ചലിക്കുന്നുണ്ട് 
"അരുത് ജാനുവമ്മേ   ആരെയും ശപിക്കാന്‍ '
ഞാന്‍ അറിയാതെ പറഞ്ഞുപോയി 
മുഖത്തുണ്ടായിരുന്ന ഭാവം മാറുന്നത് ഞാന്‍ കണ്ടു 
'ആര് പറഞ്ഞു  ഞാന്‍ ശപിക്കുകയാണെന്ന്  അല്ല ഞാന്‍ ശപിക്കുകയല്ല  ഇതെന്‍റെ  പ്രാര്‍ത്ഥനയാണ് കേള്‍കാന്‍ കഴിയുന്ന ദൈവങ്ങളോടുള്ള  പ്രാര്‍ത്ഥന 
ഞാന്‍ ഭയന്ന് നിന്നു  ഭദ്രകാളിയുടെ  മുഖ ഭാവം കണ്ട് 
'നശിക്കതിരിക്കില്ല എന്നെ ഇങ്ങനെയാക്കിയവര്‍ , ഒടുങ്ങി പോണേ  ദൈവമേ '
അവര്‍  പിന്നെയും പ്രാകല്‍  തുടര്‍ന്നു 
"ആരുടെ കാര്യമാ '
ഭയം ചെറുതായി എന്നെ വിട്ടകന്നപ്പോള്‍ ഞാന്‍ തിരക്കി 
ജാനുവമ്മ മഴയിലേക്ക്‌ മിഴിയയച്ചിരുന്നു 
പ്രപഞ്ചം നടുക്കികൊണ്ട് ഒരിടിമുഴങ്ങി  മിന്നല്‍ പിണര്‍ വായുവില്‍ പുളയുന്ന വെളിച്ചത്തില്‍  ആകാശത്തുനിന്നു ഊര്‍ന്നിറങ്ങുന്ന മഴ കാണാമായിരുന്നു .
ജാനുവമ്മ സംസാരിക്കുകയായിരുന്നു 
വര്‍ഷ ശിഷിരങ്ങളുടെയും ഋതു ഭേദ ങ്ങളുടെയും  ചലനം  ജാനുവമ്മയില്‍ നിന്ന് പിറകോട്ടു ചലിച്ചു 
അടുത്ത ബന്ധുവെന്ന് പറയാന്‍  ഉണ്ടായിരുന്ന ചെറിയമ്മകൂടി മരിച്ചപ്പോഴാണ് ഞങ്ങള്‍  കുടകില്‍ നിന്ന് കേരളത്തിലേക് വന്നത്,
 അമ്മയുടെ നാട് കുടകിലായിരുന്നു  അച്ഛന്‍  മലയാളിയും   നാടും വീടുമൊന്നും അറിയില്ല  ഞാന്‍  അച്ഛനെ കണ്ട ഓര്‍മയില്ല  ഇടക്കെപ്പോഴോ അമ്മയും മരിച്ചു 
പിന്നെ  ചെറിയമ്മ യായിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത് 
ഭര്‍ത്താവിനൊപ്പം  അവിടം  വിടുമ്പോ സങ്കടമുണ്ടായിരുന്നു 
രണ്ടു കുട്ടികളാണ് ഒരാണും ഒരു പെണ്ണും 
അന്ന് സ്കൂള്‍ രാഷ്ട്രീയം  ചൂട്പിടിച്ച സമയം  മകന്‍  മിക്ക  ദിവസവും  അതിന്‍റെ പിറകെയായിരുന്നു  എനിക്ക് പേടിയായിരുന്നു എന്നാല്‍ അദ്ദേഹം അവനെ അനുകൂലിച്ചു  സംസാരിക്കുമായിരുന്നു  
ഒരിക്കല്‍  സ്കൂളില്‍ അടിയും വഴക്കുമുണ്ടായി  എന്തോ കാരണത്താല്‍  
അതിനു വധശ്രമത്തിനു കുറേപേരെ പോലീസ്  കൊണ്ടുപോയി കൂട്ടത്തില്‍ എന്‍റെ  മോനും  
അന്ന് തുടങ്ങിയതാണ്‌ നശിച്ച നാളുകള്‍  പോലീസിന്‍റെ  അടിയേറ്റ്  മകന്‍ കുറച്ചുകാലം ആശുപത്രിയിലായിരുന്നു  എഴുന്നേല്‍കാന്‍ വയ്യാതെ ഉള്ളതെല്ലാം വിറ്റു  ചിക്ല്‍സിച്ചു  ഫലമുണ്ടായില്ല   അവന്‍റെ മരണം  അദ്ദേഹത്തിനു  താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരുന്നു 
ഒന്നോ രണ്ടോ തവണയുണ്ടായിരുന്ന  നെഞ്ച് വേദനയില്‍  അദ്ദേഹവും പോയി 
ജീവിക്കാനുള്ള എല്ലാ വഴിയും അടഞ്ഞു  ഒരു ജോലിക്ക് വേണ്ടി  ഓരോ വീടും കയറിയിറങ്ങി 
എന്നെ  പെണ്ണ് എന്ന  വര്‍ഗമായിട്ടു മാത്രമാണ്  ജനങ്ങള്‍ കണ്ടത്  
അവകാശികളില്ലാത്ത  മംസക്കോലം  !!!!!
 എന്‍റെ  വഴികളില്‍  എനിക്ക് തിരഞ്ഞെടുക്കാന്‍  വേറെ ഒന്നുമുണ്ടായില്ല  പട്ടിണി മാറണം  എന്‍റെയും  മകളുടെയും  
എന്നെ കണ്ട അതേ  കണ്ണോടെ  എന്‍റെ  മകളെയും  ആളുകള്‍ കാണാന്‍ തുടങ്ങിയപ്പോ   പതിനാറാം  വയസ്സില്‍  ജീവിതം തുടങ്ങേണ്ട പ്രായത്തില്‍ ഒരുകുപ്പിവിഷത്തില്‍  അവള്‍ക്ക്  ജീവിതം  അവസാനിപ്പിക്കാന്‍ കഴിഞ്ഞു .
ഇവിടെ എങ്ങനെയോ എത്തിപ്പെട്ടതാണ് "
ജാനുവമ്മ ഓര്‍ത്തെടുത്തു  ഓരോന്നം പറയുമ്പോള്‍ എനിക്ക് കാണാമായിരുന്നു  അവരുടെ  വഴികള്‍  
മാനസികനില  പൂര്‍ണമായും നഷ്ടപ്പെടാതെ  ഈ  സ്ത്രീ  ജീവിക്കുന്നു ആരെയൊക്കെയോ  പ്രാകിക്കൊണ്ട് ഇന്നും തുടരുന്ന ശാപവാക്കുകള്‍ .
ജാനുവമ്മ ഒന്നും അറിയുന്നില്ല  നഷ്ടങ്ങള്‍ സ്വയം ഉരുകിതീരുമ്പോള്‍ തന്നെ അവര്‍ പിറുപിറുക്കുന്നുണ്ട്
 'തലമണ്ണില്‍ കുത്തിപ്പോണേ  തിരുല്നുള്ളിപ്പോണേ '
മഴ തോര്‍ന്നിരുന്നു 
കണ്ണീര്‍ തുള്ളി പോലെ  ഇലച്ചാര്‍ത്തില്‍ നിന്ന് മഴത്തുള്ളികള്‍  വീഴുന്ന ശബ്ദം മാത്രം  ഞാന്‍ പതിയെ തിരിച്ചിറങ്ങി 
തണുത്ത ഈറന്‍ കാറ്റ് എന്നെ തഴുകി കടന്നു പോയി 
തിരിഞ്ഞു നോക്കുമ്പോള്‍  ജാനുവമ്മയുടെ  ചുണ്ടുകള്‍ ചലിക്കുന്നുണ്ട് 

Monday, May 20, 2013

നഷ്ട മോഹങ്ങൾ

മുറ്റത്തു കൂരിരുട്ടെങ്ങും പടർന്നൊരു  നേരത്ത് 
ഞാനൊന്നു വെറുതെ പുറത്തിറങ്ങി 
ആരോ കരിനിഴൽ  പോലെയെന്നെ 
നോക്കുന്നതായെനിക്കു തോന്നി 

നഷ്ട മോഹങ്ങളാണ്  താനെന്നു 
ചൊല്ലീ ഇരുട്ടിൽ തറഞ്ഞു നിന്നു 
മഞ്ഞിൽ വിരിഞ്ഞൊരു കാറ്റുവീശി 
ആർദ്രമായി തഴുകി കടന്നുപോയി 

ഇലതന്നിൽ നിന്നുതിരുന്ന നീർത്തുള്ളികളല്ല 
എൻ കണ്ണീരിൻ നനവാണെന്നറിഞ്ഞു ഞാൻ 
അന്ധകാരമാണിന്നെനിക്കു ചുറ്റും 
അഗ്നിയായി എരിയുന്നെൻ മോഹങ്ങളും 

പ്രാണന്റെ നോവുകൾ നെഞ്ചിലേറ്റി 
കൊഴിഞ്ഞു പോയൊരുപാട് ശിശിരങ്ങളും 
അകലേ രാക്കുയിൽ പാട്ടുപാടി 
രാമഴ പിന്നെയും താളമിട്ടു 

മഴയിൽ ലയിച്ചൊരു നിസ്വനം കേട്ടു
എൻ പ്രണയിനീ നീയെന്നറിഞ്ഞു ഞാൻ 
പ്രണയത്തിൻ കനക ചിലങ്ക കെട്ടി 
ആടിത്തിമർക്കുന്നെൻ  ഓർമ്മകളിൽ 

സ്വപ്നം മയങ്ങുന്ന നിന്മിഴിക്കോണുകൾ
ഇന്നെൻ മനസ്സിൽ നിറഞ്ഞു നിൽകും 
മോഹങ്ങൾ നിറഞ്ഞെൻ കാവ്യ ശകലം 
മഴമേഘമായി പെയ്തൊഴിഞ്ഞു 

ഇടറിയൊരീണത്തിൽ രാഗമിട്ടു 
നഷ്ടമോഹമായി മറഞ്ഞുനീയും 

തിരികെ കയറി ഞാൻ പടിക്കെട്ടുകൾ 
വാതിൽ പഴുതുകൾ അടച്ചു വെച്ചു 
ഇനിയെൻ നഷ്ടമോഹങ്ങളെല്ലാം 
ഇനിയൊരു ജന്മത്തിൽ കൂടുകൂട്ടാം 



Tuesday, March 12, 2013

അന്നു മഴ പെയ്തിരുന്നില്ല ,,,,


അതെ അന്ന് മഴ പെയ്തിരുന്നില്ല
  വര്‍ഷ കാലത്തിന്‍റെ തിമര്‍ത്തു പെയ്യുന്ന മഴ എന്ത് കൊണ്ടാണ് അന്ന് പെയ്യതിരുന്നത്
ഇടവപ്പാതിക്ക് വിദൂരമല്ലാത്ത ആ ദിവസം മാത്രം !!
ആകാശത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടെണ്ടതിനു പകരം സൂര്യ കിരണങ്ങള്‍
പ്രകൃതിയെ പൊതിഞ്ഞു പിടിച്ചതെന്തുകൊണ്ടാവാം
കുഞ്ഞൂട്ടിക്കായ്ക് മഴ വളരെ ഇഷ്ടമായിരുന്നല്ലോ   എന്നിട്ടും ,,,,,,,,,,,
നാട് മുഴുവന്‍ കരഞ്ഞിട്ടും പ്രകൃതി കരഞ്ഞില്ല ,,,പക്ഷെ ...നേര്‍ത് വീശുന്ന
കാറ്റിനു ഒരു മൂകതയുണ്ടായിരുന്നു
 നോവ്‌ കൊണ്ട് തീര്‍ത്ത മൗനം പോലെ ..!!
ഞാനെത്രയോ തവണ കണ്ടിട്ടുണ്ട് കോരിച്ചൊരിയുന്ന മഴയത്ത് കുഞ്ഞൂട്ടിക്ക  ആ മാവിന്‍ ചോട്ടില്‍ നില്‍കുന്നത്,
മഴയുടെ ഭംഗി ആസ്വദിച്ചു കൊണ്ട് അതിന്‍റെ കുളിരില്‍ ലയിച്ച്...!!
ഇനി ആ കഴ്ച്ചയുണ്ടാവില്ല
ആ സ്വരം ഇനി വായുവില്‍ നിറഞ്ഞു നില്കില്ല ....
നോമ്പ് കാലത്തെ അത്താഴ വിളികള്‍ ഇനി ഓര്‍മകളില്‍ മാത്രം നിറയും
പ്രകൃതി ഇരുളില്‍ ലയിച്ച് കിടന്നുറങ്ങുമ്പോള്‍ വിശ്വാസികളെ ഉണര്‍ത്തിക്കൊണ്ട് പള്ളിയില്‍ ഇരുന്നു ഖുര്‍ആന്‍ ഓതും,,
 മൈക്കിലൂടെ യുള്ള ആ ശബ്ദ വീചികള്‍ ഓരോ നോമ്പ് കാലത്തും അന്തരീക്ഷത്തില്‍ ലയിച്ച് കേള്‍കാമായിരുന്നു
 നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞൂട്ടിക്ക
നീളന്‍ വടിയും പഴകിയ വെള്ള വസ്ത്രവും വെള്ളിമോതിരവും ചെയിന്‍ വാച്ചും പിന്നെ കാലില്‍ വള്ളിചെരുപ്പും ഇതാണ് കുഞ്ഞൂട്ടിക്ക
നരച്ചതാടി നെറ്റിയില്‍ നിസ്കാര തഴമ്പ് പറ്റെ വെട്ടിയ തലമുടി മറച്ച് ഒരു തുവര്‍ത്ത്‌ വലിചിട്ടിട്ടു നാട്ടു വഴികളിലൂടെ അദ്ദേഹം നടക്കും
അതൊരു നിത്യ കാഴ്ചയാണ് !!
പലരും ചോദിക്കാറുണ്ട്
"എന്തിനാ കുഞ്ഞൂട്ടിക്ക ഇത്രേം നീളം കൂടിയ വടി കുത്തി നടക്കുന്നെ എന്ന് "
പല്ലുകള്‍ കൊഴിഞ്ഞുപോയ മോണകാട്ടി അദ്ദേഹം ശബ്ദമില്ലാതെ ചിരിക്കും പിന്നെ മറുപടിയായി പറയും
 "നമ്മള് ചെറുതാണെന്ന തോന്നല് വേണ്ടേ അപ്പഴല്ലേ പടച്ചോനെ ഓര്‍മ കാണൂ
ഈ വടി ന്നെക്കാളും വലുതാ ഞാന്‍ ചെറുതും ഇത് കൂടെയുണ്ടാവുമ്പോ ഞാനെന്നും ചെറുതായിപ്പോകും പടച്ചോനെ ഓര്‍ത്തുപോകും അതിനാ "
താത്വിക ഭാവമാണ് കുഞ്ഞൂട്ടിക്കാക്

പള്ളിയോട് ചേര്‍ന്നുള്ള കുടിലില്‍ ഒറ്റയിക്ക് താമസം
ബാങ്കിന്‍റെ വിളിയൊച്ച പ്രകൃതിയില്‍ ലയിച്ച് തീരും മുന്‍പേ അദേഹം പള്ളി അങ്കണത്തില്‍ എത്തും
നാട്ടിലെ ഒത്തുകൂടുന്ന എല്ലാ പരിപാടിക്കും കുഞ്ഞൂട്ടിക്കയുടെ സാനിധ്യമുണ്ടാകും
അന്നുപക്ഷേ  കുഞ്ഞൂട്ടിക്ക പള്ളിയില്‍ എത്തിയില്ല
മൊല്ലാക്ക പുറത്തു കുറച്ചുനേരം കാത്തുനിന്നു
രാത്രി നല്ല മഴ പെയ്തിരുന്നു തൂവാനം നിലക്കുന്നതെയുള്ളൂ
ആകാശത്ത് ചില നക്ഷത്രം മാത്രം മായാതെ കിടപ്പുണ്ട്
ഫജറിലെ വെളിച്ചം തിളങ്ങിത്തുടങ്ങി
എന്നും ആദ്യമെത്താറുള്ള കുഞ്ഞൂട്ടിക്ക ഇന്നെന്തേ വൈകുന്നു
നിസ്കാര സമയമായിട്ടും അദ്ദേഹം എത്തിയില്ല ..!!
നമസ്കാരം തുടങ്ങി
ഒരുദിവസത്തെ ആരംഭം കുറിച്ചുകൊണ്ട് ഏക ദൈവത്തിനു മുന്നില്‍ ജനങ്ങള്‍ സാഷ്ടാംഗം  വീണു
നമസ്കാരത്തിനു വിട ചൊല്ലിയ ശേഷം ആളുകള്‍ കുഞ്ഞൂട്ടിക്കയുടെ  കുടിലിനു നേരെ നടന്നു
ഓല കൊണ്ട് തീര്‍ത്തവാതില്‍ തള്ളിയപ്പോള്‍ അകത്തേക്ക് തുറന്നു
നേരിയ ഇരുള്‍ മുറിയാകെ വ്യാപിച്ചു കിടക്കുന്നു
ആരോ വിളക്ക്  കൊളുത്തി
മുറിയിലെ കട്ടിലില്‍ കുഞ്ഞൂട്ടിക്ക മലര്‍ന്നു കിടപ്പുണ്ട്
കനം കുറഞ്ഞ പുതപ്പ് പുതച്ചിട്ടുണ്ട്
സുഖ നിദ്രയിലെ ഏതോ സ്വപ്നത്തിലെന്നപോല്‍ പുഞ്ചിരിച്ച മുഖം
"കുഞ്ഞൂട്ടിക്കാ "
തികഞ്ഞ നിശബ്ദദയെ ഭേദിച്ച് മൊല്ലാക്ക പതിയെ വിളിച്ചു
ഓരോ വിളിക്കും കനം  കൂടിവന്നു
പ്രകൃതിയില്‍ പ്രകമ്പനം കൊള്ളുന്ന പോലെ
കുഞ്ഞൂട്ടിക്കയുടെ ശരീരം നിശ്ചലമായിരുന്നു !!

നാടുമുഴുവന്‍ പള്ളിയങ്കണത്തിലേക്കൊഴുകി
നാടിന്‍റെ  തോഴന്‍ യാത്രപറഞ്ഞു പോയിരിക്കുന്നു
ഇനി കിഞ്ഞൂട്ടിക്ക ഇല്ല
അദ്ദേഹത്തിന്‍റെ സ്വരം ഇനി പള്ളി മിനാരങ്ങളില്‍  മുഴങ്ങില്ല
 പുലര്‍കാല പ്രകൃതിക്ക് മൂകതയായിരുന്നു
വര്‍ഷ കാലത്തിന്‍റെ  ഇരുളിമ പടര്‍ന്ന മൂകത
നിമിഷങ്ങള്‍ കഴിയുംതോറും സൂര്യ വെളിച്ചം തിളങ്ങിവന്നു
പള്ളി പരിസരം  നിറഞ്ഞൊഴുകി
ഉച്ചയോടെ മൃതദേഹം ഖബറടക്കി അപ്പോഴും സൂര്യന്‍ ജ്വലിച്ച് നിന്നു ..
അന്തരീക്ഷത്തില്‍ വീണ്ടും ബാങ്കിന്‍റെ  വിളിയൊച്ച ഉയര്‍ന്നു തുടങ്ങി
കുഞ്ഞൂട്ടിക്കയുടെ സാനിദ്യമില്ലാതെ  ആ ദിവസം കൊഴിഞ്ഞുവീണു
 പിറ്റേ ദിവസത്തെ പുലരിക്കു ശാന്തതയല്ലയിരുന്നു
അന്ന് മഴ പെയ്യുകയായിരുന്നു ,,,,
കോരിച്ചൊരിയുന്ന മഴ ... ദുഖം കടിച്ചമര്‍ത്താനാവാതെ പ്രകൃതി വാവിട്ടു കരഞ്ഞു
കുഞ്ഞൂട്ടിക്കയുടെ കുടില്‍ ആ പള്ളിയോട് ചേര്‍ന്ന് അനാഥമായിക്കിടന്നു
ദിനരാത്രങ്ങളുടെ യാത്ര പറച്ചിലുകള്‍കിടയില്‍ കുഞ്ഞൂട്ടിക്ക ഒരോര്‍മ മാത്രമായി ..!!
പെയ്യാന്‍ മറന്ന ഒരു മഴയുടെ നേര്‍ത്ത ഓര്‍മ .....,,,,,
                                      

ഇതള്‍ കൊഴിഞ്ഞ പൂവ് പോലെ !!!!!!!!!


അന്ന് അവസാനമായി അവളെ കാണുമ്പോള്‍ മുഖത്തുണ്ടായിരുന്ന പുഞ്ചിരിയില്‍ സങ്കടമാണോ ഒളിഞ്ഞിരിന്നത്,
ഓര്‍ത്തെടുക്കാന്‍ ഇത്തിരി പ്രയാസം അറിയില്ല എന്ത്കൊണ്ടാണെന്ന്. എന്നാല്‍ ഇടയ്ക്കിടെ ആ കൊച്ചു പെണ്‍കുട്ടി നേര്‍ത്ത നൊമ്പരമായി മനസിലൂടെ കടന്നുപോകും കാരണമന്യേ!!!!
എന്തുകൊണ്ടോ അവള്‍ മനസ്സില്‍ തട്ടി അവിടെ നില്‍കുന്നു മുംബൈ നഗരത്തിന്‍റെ തിരക്കില്‍ കസായിവാടയിലെ ആ ഗല്ലികള്‍ക്ക് പേര് പോലെ തന്നെ ബാലിമൃഗങ്ങളുടെ മണമുണ്ട് വൃത്തിഹീനമായ ആ തെരുവില്‍ ഒരുപാട് മനുഷ്യക്കോലങ്ങള്‍ വേഷംകെട്ടി ജീവിക്കുന്നു
എല്ലാ ദിവസവും ആ പെണ്‍കുട്ടി എന്‍റെ കടയില്‍ വരുമായിരുന്നു പ്രായം അന്ന് അവള്‍ക് പതിമൂന്നില്‍ കൂടില്ല തലയും കഴുത്തും മറച്ചു വിടര്‍ന്ന മുഖം മാത്രം ഒഴിവാക്കി തട്ടം കൊണ്ട് ചുറ്റിക്കെട്ടിയാണ് അവള്‍ നടന്നിരുന്നത് ഷാളിന്‍റെ ഒരു തലം ഇടതു കൈ കൊണ്ട് എപ്പോഴും ചുറ്റിക്കൊണ്ടിരിക്കും വെളുത്ത പല്ലുകള്‍ക്കിടയില്‍ പുകയിലക്കറ പറ്റിപ്പിടിച്ചിട്ടുണ്ട് കഴുത്തില്‍ തൂക്കിയിട്ട നീളന്‍ കല്ലുമാലയിലെ നേര്‍ത്ത പ്രകാശം കണ്ണുകളിലും പ്രതിബിംബിച്ചു കാണാം !!!!!!!!
കുസൃതി നിറഞ്ഞ ആ കൊച്ചു സുന്ദരിക്ക് ഇഷ്ടം പാന്‍മസാലകള്‍ ആണ് അത് ചവച്ചു കൊണ്ടിരിക്കണം അത് ആ നഗരത്തിന്‍റെ ശാപമാണ് ഓരോ കൊച്ചു കുട്ടികളും ഗുട്ക എന്ന വിഷം ഉപയോഗിക്കുന്നു അത് മയക്കുമരുന്ന് പോലുള്ളവയിലെകുള്ള ചവിട്ടു പടിയാണ് കയ്യിലെ കുഞ്ഞു പഴ്സില്‍ എപ്പോഴും സ്ടോകുണ്ടാവും, തീരുമ്പോള്‍ കടയില്‍ ഓടിവന്നു നീട്ടി വിളിക്കും
"അബേ....മദ്രാസീ.....ഏക്‌......പാന്‍ ദേ"
ഞാന്‍ ആദ്യമാദ്യം അന്തം വിട്ടു നില്‍കുമായിരുന്നു എന്തൊരു ചോദ്യം ഇത് മര്യാദയുടെ കണിക അവളുടെ വാക്കുകളില്‍ ദര്‍ശിക്കാന്‍ പറ്റില്ല!!!!!!
ഒരുദിവസംഅവള്‍വന്നപ്പോള്‍ ഞാന്‍ചോദിച്ചു "
നീസ്കൂളില്‍ പോവാറില്ലേ"
"നഹീ....." ഭാവഭേദമില്ലാതെ പറഞ്ഞു
ഞാന്‍ ചോദിച്ചു "
" ക്യൂ "
മറുപടി പറയാതെ അവള്‍ തിരിഞ്ഞോടി കുറച്ചു കഴിഞ്ഞു തിരികെ വന്നു പറഞ്ഞു
"മേരെ കോ സ്കൂള്‍ ജാന അച്ഛാ നഹി ലഗ്താ"
ഞാന്‍ ഒന്ന് മന്ദഹസിച്ചു പിന്നെ ചോദിച്ചു
"ഹെ പരാഗ് ക്യൂം കാരാഹെ
അവള്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു പിന്നെ പറഞ്ഞു "മേരാ മമ്മ ബി കാരഹീഹു"
ഞാന്‍ പറഞ്ഞു
"ഇത് കഴിച്ചാ സൌന്ദര്യം കുറയും ഇനി മേല്‍ കഴിക്കരുത്" അവള്‍ അത്ഭുതത്തോടെ ചോദിച്ചു
"സച്ചി ബത്ത്ഹെ ക്യാ"
ഞാന്‍ പറഞ്ഞു "ഹാ സച്ചി ഹും"
"ടീകെ ഓര്‍ നഹി കായെങ്കെ"
എനിക്ക് സന്തോഷമായി.
പക്ഷെ കുറെ കഴിഞ്ഞ് വീണ്ടും വന്നു അവള്‍ "
മേരെകോ നഹി ഹോതാ"
ഞാന്‍ ചോദിച്ചു
"ക്യാ"
"കുച്ച് കാനെകാഹെ" അവള്‍ പറഞ്ഞു
ഞാന്‍ പൊട്ടിച്ചിരിച്ചു പിന്നെ രണ്ടു ചോക്ല്ലെറ്റ് എടുത്തു കൊടുത്തു
"ഹെ കാഹോ അച്ചാഹെ" പിന്നീട് മിട്ടായി മാത്രം കഴിക്കുമായിരുന്നു കടയില്‍ വന്നിട്ട് ഒരുപാട് നേരം വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കും ഒരിക്കല്‍ ഞാന്‍ പറഞ്ഞു
"നാളെ മുതല്‍ സ്കൂളില്‍ പോണം "
"നഹീ മെ നഹീ ജായെകാ"
ഞാന്‍ ചോദിച്ചു
"അതെന്താ ....?
മേരെകോ സ്കൂള്‍ നഹീ ജാനാഹെ"
"ഓക്കേ നിനക്കെന്താ ഇഷ്ടം"
"മേരെകോ ഷാദീ കര്‍നെകാഹെ"
ഞാനൊന്നു ഞെട്ടി വണ്ടും ചോദിച്ചു
"ക്യാ"
മെ ആപ് കീ സാത് കേരള ആക്കേ ആപ്സേ ശാദീ കരേങ്കെ" ഞാന്‍ പുഞ്ചിരിയോടെ അവളേ നോക്കി പിന്നെ പറഞ്ഞു "ഓക്കേ കബ് ജായേഗ"
"ആപ് ജാനേകാ തബ്" അന്നവള്‍ പോയി പിന്നെ കുറെ ദിവസത്തേക്ക് അവളെ കണ്ടില്ല ഒരു ദിവസം അവള്‍ വന്നു ഞാന്‍ ചോദിച്ചു
"കുറെ നാളായല്ലോ കണ്ടിട്ട് എവ്ടെയായിരുന്നു"
"മമ്മാകാ ഗാഉ ഗയാത്ത കല്‍ ആയ"
അവള്‍ സന്തോഷമില്ലാതെ പ റഞ്ഞു
"കൈസാഹെ ഉദര്‍"
ഞാന്‍ ചോദിച്ചു "
അച്ഛാ നഹീ" അവള്‍ പറഞ്ഞു
ഞാന്‍ ചോദിച്ചു "അതെന്തു പറ്റി "
"ഒഹാ ആദമീനഹീഹെ കാലി ജഗാ ഇദര്‍ ദേകോ കിതനാജന്‍ഹെ "
ശരി നമ്മള്‍ എന്നാ കേരളത്തില്‍പോവുന്നത്"
" മെ നഹീ ആയഗാ" അവള്‍ പറഞ്ഞു ഞാന്‍ ചിരിച്ചു പിന്നെ ചോദിച്ചു
"അതെന്താ"
അവള്‍ പറഞ്ഞു "ഇതര്‍ അച്ചാഹെ"
അപ്പോള്‍ കുറെ പെന്‍ കുട്ടികള്‍ അവളെ ദൂരെ നിന്ന് വിളിച്ചു "ജൂനീ ആഒ"
അവള്‍ ഓടിപ്പോയി അവരുടെ കൂട്ടത്തില്‍ ഇരുന്നു ഞാന്‍ കുറച് നേരം അത് നോക്കി നിന്നു അപ്പോഴാണ് അത് ശ്രദ്ധിച്ചത്‌ അഞ്ചു കുട്ടികളും ചേര്‍ന്ന് പുകയില പായ്ക്ക് പൊട്ടിച്ചു ചുണ്ടിനടിയില്‍ തിരുകുന്നു കൂട്ടത്തില്‍ ആ കുട്ടിയും.വല്ലാത്ത സങ്കടം തോന്നി എനിക്ക് അവളെ കാണുമ്പോള്‍ ഞാന്‍ എന്‍റെ കൊച്ചനിയത്തിയുടെ മുഖം അവളില്‍ കണ്ടിരുന്നു, ഒരു വാത്സല്യം ഉണ്ടായിരുന്നു ,എന്ത് കൊണ്ടോ അന്ന് മുതല്‍ ആ ഗല്ലിയോട് എനിക്ക് വെറുപ്പ് തോന്നി പിന്നെ അവിടം വിടണമെന്ന് തോന്നി അങ്ങനെ അവിടന്നു ഞാന്‍ നാട്ടിലേക് മടങ്ങി കുറെ നാളുകള്‍ക്ക് ശേഷം ഗള്‍ഫിലെകുള്ള യാത്രക്ക് വേണ്ടി മുംബൈലെത്തി കൂട്ടത്തില്‍ കസായിവാടയിലും പരിചയക്കാരോട് സംസാരിച്ചു നില്കുന്നതിനിടെ അവള്‍ നടന്നു പോവുന്നത് കണ്ടു ഓടി പിറകിലെത്തി വിളിച്ചു
"ജൂനീ"
തിരിഞ്ഞു നോകിയ അവള്‍ അതിശയത്തോടെ ചോദിച്ചു "ഹരേ ഭയ്യ ആപ്" ഞാന്‍ പുഞ്ഞിരിയോദ് ചോദിച്ചു "കൈസാഹെ" "
ടീക്‌ ഹെ ആപ്കോ"
'അച്ഛാ ഹെ
ഹ ഭയ്യ മേരെ ഷാദീ ഹോഗയേ ഹെ ഞാന്‍ കണ്ണ് മിഴിച്ചു പ്രായ പൂര്‍ത്തിയാവാത്ത ഈ കുട്ടിക്ക് കല്യാണമോ കുറച്ചകലെ ഓറഞ്ച് വില്കുന്ന പയ്യനെ ചൂണ്ടി അവള്‍ പറഞ്ഞു
"ഓ മേരെ ആദ്മീ" ഞാന്‍ സങ്കടത്തോടെ അവളേ നോകി എന്തൊരു ജീവിതമാണ് ഇവുടുത്തെ
"ആളെങ്ങനെ നല്ലയാളാണോ"
ഞാന്‍ ചോദിച്ചു അവളുടെ മുഖം "വാടി
ഓ പാഗല്‍ ഹെ ഹര്‍ടൈം ചരസ് മെ ഹെ" അവളുടെ മുഖത്തെ വിഷാദം എന്‍റെ മനസ്സില്‍ നോവായി മാറി
"ചോടോ ഭയ്യ ആപ് കബി ആയ കിദര്‍ത ഇത്ന ദിന്‍" ഞാന്‍ മറുപടി പറഞ്ഞില്ല അവളെ തന്നെ നോകി നിന്നു പഴേ പ്രസരിപ്പ് ഒട്ടുമില്ല വാടിയ പൂവ് പോല്‍ ...... ഞാന്‍ പറഞ്ഞു "ഞാന്‍ പോകുവാണ് ഇന്ന് തന്നെ"
"ഭയ്യ മെ ബി ആഊം ആപ്കെ സാത് ആജ്‌"
((ഞാനും കൂടി വരട്ടെ നിന്‍റെ കൂടെ ഇന്ന് )
ചോദ്യം എന്നെവല്ലാതെ ഉലച്ചു
"മോളെ ഞാന്‍ നാട്ടിലെകല്ല സൌദിയിലേക്ക് ആണ്"
അവള്‍ വിഷാദത്തോടെ ചിരിച്ചു 
"കോയി ഭാത് നഹീ ഭയ്യ ടീക്‌ ഹെ" അവള്‍ യാത്ര പറഞ്ഞു ആ തിരക്കില്‍ ലയിച്ചു
ഇന്നിപ്പോ വര്‍ഷങ്ങള്‍ കഴിഞ്ഞു മനസ്സില്‍ ഒരുപാട് വേദനകള്‍ നിറഞ്ഞ മുഖങ്ങളിലോന്നായി ഇന്നും അവളുണ്ട് മായാതെ!!!!!!!!!!!!!
{asees eessa shahulam 00966545798613}

Tuesday, February 12, 2013

എന്‍ ....രാക്കുയിലിന്‍ ...ഓര്‍മയില്‍


(ഈ പ്രണയ ദിനത്തിനൊരു.....ഉപഹാരം !!!!!!!
പ്രണയം ....!!!...
പറഞ്ഞു തീരാത്ത ..മോഹിച്ചു തീരാത്ത.......സ്വപ്നങ്ങളുടെ ..ചിറകുകള്‍  വിടര്‍ത്തി ....ഈണങ്ങളുണര്‍ത്തി...പറന്നുയരും "")
ഇന്നലെ ഞാനെന്‍ 
ഹൃദയത്തില്‍ എഴുതിയ കവിതകള്‍ 
ഇന്നീ മഴയില്‍ ......
നനഞ്ഞു പോയോ.........
പ്രണയത്തിന്‍ രാക്കിളി പാടിയ ഗീതങ്ങള്‍ 
രാവിന്‍ കുളിര്‍ മഞ്ഞില്‍ ലയിച്ചുപോയോ .......

അറിയാതെ എങ്കിലും .......മനസ്സില്‍ കൊളുത്തിയ 
മണ്‍ചിറാതണഞ്ഞു പോയോ .....

ഇന്നെന്‍ സ്വപ്‌നങ്ങള്‍ മഞ്ഞില്‍ വിരിഞ്ഞൊരു 
മഴവില്ലു പോലെ മാഞ്ഞു പോയോ...
ഒരു രാത്രി കൂടി ഞാന്‍ 
മോഹങ്ങളൊഴുകുന്ന
ഈ പുഴയുടെ തീരത്തിരുന്നോട്ടെ 
അറിയാതെ ഓര്‍മ്മകള്‍ 
തട്ടിയുണത്തുന്നു എന്‍ പ്രണയത്തിന്‍
 നഷ്ട രാഗങ്ങളെ .............
ഇനിയുമെന്‍ നോവുകള്‍ .....
പെയ്യാന്‍ വിതുമ്പുന്ന ..
മഴക്കാറുപോലെ യാണു സഖീ .......
ഒരു നേര്‍ത്ത നിന്‍ മിഴി ശ്രുതിയില്‍   
ഉണരുമെന്‍ പ്രണയത്തിന്‍ മനസ വീണ 
ഇടറുമാ തന്ത്രിയില്‍ നിന്നൊഴുകാനിനിയും...
കവിതകലെത്ര ഞാന്‍ കാത്തു വെച്ചു
ഇനിയൊരു  ...ജന്മത്തില്‍ ..പ്രണയത്തിന്‍ ............
സംഗീതം ..ഉണരുമോ ....എന്‍ പ്രാണ സഖീ .........
കാത്തിരിക്കാം ഞാന്‍ .............
.ഇനിയെത്ര ...ജന്മങ്ങള്‍ ....
കൊഴിയുമീ ..ഭൂവിന്‍ ...........
ഏകാന്തമാം.....തടവറയില്‍ ........................

Tuesday, January 22, 2013

വഴികാട്ടിയായ ...തിരു ദൂതര്‍ ....


യേശു തന്‍റെ ശിഷ്യ ഗണത്തോട് അരുള്‍ ചെയ്തു 
  നിങ്ങളുടെ നന്മക്ക് വേണ്ടിയാണു ഞാന്‍ പോകുന്നത് ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക് വരുകയില്ല ഞാന്‍ പോയാല്‍ നിങ്ങളുടെ അടുക്കലേക് ഞാന്‍ അയക്കും അവന്‍ വന്നു പാപത്തെ കുറിച്ചും നീതിയെ   കുറിച്ചും ന്യായ വിധിയെ കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ഇനിയും വളരെ കാര്യങ്ങള്‍ എനിക്ക് നിങ്ങളോട്‌ പറയാനുണ്ട് എന്നാല്‍ അവ ഉള്‍കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിയില്ല സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് നയിക്കും അവന്‍ സ്വമേധയാ ആയിരിക്കില്ല  സംസാരിക്കുന്നത് അവന്‍ കേള്‍ക്കുന്നത് മാത്രം സംസാരിക്കും ...,,,,
''ഏതസ്മിന്നതരെ മ്ലേച്ച ആചാരണ്യ സമന്യിത 
മഹാമദ ഇതിക്യാദ ശിഷ്യശാഖ സമന്യിതം ''
അപ്പോള്‍ അന്യദേശക്കാരന്‍ ആയ ഒരു ആചാര്യന്‍ അദേഹത്തിന്‍റെ ശിഷ്യ ഗണങ്ങളോടൊപ്പം പ്രത്യക്ഷപ്പെടും അദേഹത്തിന്‍റെ നാമം മഹാമദ്‌ എന്നായിരിക്കും ...
തുടര്‍ന്ന് ഗീതയില്‍ ഇതുകൂടി പരാമര്‍ശിക്കുന്നു 
അവര്‍ മരുഭൂ നിവാസികളായിരിക്കും ചേലാകര്‍മ്മം ചെയ്തിരിക്കും താടിവളര്‍ത്തും പ്രാര്‍ത്ഥനയ്ക്ക് ഉച്ചയിസ്തര്യം ഉദ്ഗോഷിക്കും ഇത്തരം സവിശേഷതകളാല്‍ അവര്‍ മുസല്ലേ എന്ന നാമത്തില്‍ അറിയപ്പെടും .....,,,,
മോശ പറയുന്നു നിന്‍റെ ദൈവമായ കര്‍ത്താവ്‌ നിന്‍റെ സഹോദരങ്ങളുടെ ഇടയില്‍ നിന്നും എന്നെപോലെയുള്ള ഒരു പ്രവാചകനെ നിനക്ക് വേണ്ടി അയക്കും അവന്‍റെ വാക്കാണ്  നീ ശ്രവിക്കേണ്ടത്,, കര്‍ത്താവ്‌ എന്നോട് അരുള്‍ ചെയ്തു 
എന്‍റെ വാക്കുകള്‍ ഞാന്‍ അവന്‍റെ നാവില്‍ നിക്ഷേപിക്കും ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും എന്‍റെ നാമത്തില്‍ അവന്‍ പറയുന്ന എന്‍റെ വാക്കുകള്‍ ശ്രവിക്കത്തവരോട് ഞാന്‍ തന്നെ കണക്കു ചോദിക്കും ..,,
ആദ്യ ഗ്രന്ഥങ്ങളാല്‍ ഏറെ വാഴ്ത്തപ്പെട്ട ആ പരദേശിയായ പ്രവാചകന്‍ 
എല്ലാ പ്രമാണങ്ങളെയും സത്യപ്പെടുത്തുന്ന സമന്വയത്തിന്‍റെ പവിത്ര ദര്‍ശനവുമായാണ് മുഹമ്മദിന്‍റെ വരവ് 
ഓരോ മനുഷ്യന്‍റെയും പിടലി ഞരമ്പിനെക്കാളും അവനോട അടുത്തവനാണ് ഈശ്വരനെന്നും ശൂന്യതയില്‍ നിന്ന് ശൂന്യതയിലേകുള്ള നിരര്‍ഥകമായ പ്രയാണമല്ല ജീവിതമെന്നും മരണത്തിന്‍റെ മറവില്‍ ജിവിതം സാര്‍ഥകമായ ഉയിര്‍പ്പാണെന്നും പഠിപ്പിച്ച പ്രവാചകന്‍ അറബിയും അനറബിയും തമ്മിലും വെളുത്തവനും കറുത്തവനും തമ്മിലും വ്യത്യാസമില്ലെന്നും അടിമകള്‍ക് അവകാശങ്ങള്‍ ഉണ്ടെന്നും മോചനത്തിന് വഴിയുണ്ടെന്നും വിളംബരം ചയ്തു 
പലിശയും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും വിലക്കി സമ്പത്തിന്‍റെ ഒരു നിശ്ചിത വിഹിതത്തില്‍ ആശരനരണരെയും അഗതികളെയും അടിമകളെയും അവകാശികളാക്കി .
മനുഷ്യന്‍റെ വ്യാമോഹങ്ങള്‍ക്കും ഊഹങ്ങള്‍ക്കും അതീതനാണ് ഈശ്വരനെന്നും ജനങ്ങള്‍ മുഴുവന്‍ ചീര്‍പ്പിന്‍റെ പല്ലുകള്‍ പോല്‍ സമന്മാരനെന്നും പുരുഷനും  സ്ത്രീയും ഒരേ ആത്മാവില്‍ നിന്നാണെന്നും ഇണകള്‍ തമ്മില്‍ വസ്ത്രങ്ങളാണെന്നും സഹകാരികളാണെന്നും സ്ത്രീകള്‍ക്ക് സ്വത്തില്‍  അവകാശമുണ്ടെന്നും  പ്രവാചകന്‍ പഠിപ്പിച്ചു 
വിജ്ഞാനത്തോടും വിവര വിനിമയത്തോടുമുള്ള പ്രവാചകന്‍റെ സമീപനമാണ് ആഗോള നാഗരികതയെ പരിവര്‍ത്തിച്ചത്, വിദ്യസമ്പാദനം വിശുദ്ദ കര്‍മ്മമാണ്‌ പ്രവാചകരുടെ മതത്തില്‍ അക്ഷരം പഠിപ്പിക്കാമെന്ന വ്യവസ്ഥയില്‍ യുദ്ധത്തടവുകാരെ വിട്ടയച്ച വേറൊരു നേതാവിനെയും ചരിത്രത്തിനറിയില്ല 
ലോകാവസാനം അടുത്തെന്നറിഞ്ഞാലും വിത്തുകളെറിഞ്ഞു കൃഷിയിറക്കണമെന്നും  നീര്‍ തടങ്ങളും പൊതുവഴികളും മലിനമാക്കരുതെന്നും കര്‍ശന നിര്‍ദേശങ്ങള്‍,  എല്ലാ മാരികള്‍ക്കും മരുന്നുണ്ടെന്നും പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് മനുഷ്യ ജനന മരണവുമായി യാതൊരു ബന്ദമില്ലെന്നും പഠിപ്പിച്ചു തന്നു 
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു  ഉണ്ണുന്നവന്‍ നമ്മളില്‍ പെട്ടവനല്ലെന്നും താനിഷ്ടപ്പെടുന്നത് തന്‍റെ സഹോദരനിഷ്ടപ്പെടണമെന്നും അരുള്‍ ചെയ്തു
 നിരാംബലരായ മനുഷ്യര്‍ക്കുള്ള ദൈവ കാരുണ്യത്തിന്‍റെ തീര്‍തകമായി വര്‍ണ  വൈരത്തിന്‍റെ മറു മരുന്നായി കിഴക്കിനും പടിഞ്ഞാറിനും മദ്ധ്യേ ഒരു പാലമായി പ്രവാചക സന്ദേശം നിലകൊള്ളുന്നു 
ആദുനികശാസ്ത്ര വൈജ്ഞാനികലോകം  പ്രഥമമായും പ്രവാചക സന്ദേശത്തിന്‍റെ അനന്തര ഫലങ്ങളാണെന്ന് സാക്ഷ്യപ്പെടുത്തുന്നത്  മാര്‍ക്ക്‌ ഗ്രഹാം,മൈക്കല്‍ ഹാമില്‍ട്ടന്‍ ,മോര്‍ഗന്‍ തുടങ്ങിയ  ചിന്തകന്മാരാണ് 
സൌമ്യമായി മന്ദഹസിച്ചു കൊണ്ടും ആര്‍ദ്രമായി ഉണര്‍ത്തിക്കൊണ്ടും പ്രവാചകന്‍ നമ്മെ പുണരുന്നു മഴ തോര്‍ന്നാലും പെയ്തു കൊണ്ടിരിക്കുന്ന മഴക്കാടുകള്‍ പോലെ പ്രവാചകന്‍റെ കാരുണ്യം പെയ്തു കൊണ്ടേയിരിക്കുന്നു