ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Sunday, April 27, 2014

എന്റെ സഹചാരി

ഞാന്‍ യാത്രയിലാണ് .
ജനിയിൽ നിന്ന് മൃതിയിലേക്കുള്ള യാത്രയില്‍
കൂട്ടിനായി കറുത്തരു തോഴൻ നിഴലുണ്ട്
എന്റെ ചുവടുകൾക്കു സമമായി
 എന്റെ മൃതി വരെ എങ്കിലും കൂട്ടിനുള്ള എന്റെ
  ഏക  സഹചാരി .
 എന്റെ കാവലാൾ . .
അറിയില്ല . . എൻ ജീവിത ഉടനീളെ
കൂട്ടു വന്നവൻ  .
മരണത്തിനു ശേഷം . എങ്ങു പോവും
മണ്ണില്‍ ലയിക്കുന്ന ശരീരത്തിനൊപ്പമോ . .
വിണ്ണിൽ മറയുന്നെൻ . ആത്മാവിനൊപ്പമോ . .
അതോ ബന്ധു മിത്രാതി കളെ പോൽ
പിന്തിരഞ്ഞു പോകുമോ .
കണ്ണീരിൻ മേംപൊടി ചേര്‍ത്ത്
നീയുമെനിക്ക് യാത്രയേകുമോ . . .

Sunday, April 6, 2014

തടവറ

ഓരോ മനുഷ്യനും ഓരോ തടവറയിലാണ്
ജനന മെന്ന അപരാധത്തിന് നൽകപ്പെട്ട ശിക്ഷ
 ജീവിത മെന്ന തടവറയുടെ  ആദ്യ കവാടം കടന്നു
ബാല്യ കൗമാര യൌവ്വന വാർധക്യ,,,,
എന്ന പേരിലുള്ള  നാല് കവാടങ്ങൾ
പ്രവേശിക്കുംതോറും അപ്രത്യക്ഷമാകുന്ന
മാന്ത്രിക കവാടങ്ങൾ ;;;;
പിന്നെ തടവറയിൽ
ബന്ധത്തിന്റെ
വിശ്വാസത്തിന്റെ ..
അറിവിന്റെ
അറിവില്ലായ്മയുടെ
ദുഃഖ സന്തോഷ മിശ്രിതത്തിന്റെ
 സമ്പന്നതയുടെ  .......
ദാരിദ്രിയത്തിന്റെ,,,,,,,,
അധികാരത്തിന്റെ
ലാഭ നഷ്ടങ്ങളുടെ
 ബന്ധനത്തിന്റെ
സ്നേഹത്തിന്റെ
പ്രണയത്തിന്റെ
ഏകാന്തതയുടെ ........
ഒടുക്കം,,,
മരണ മെന്ന മോചനം വരെ ഓരോ തരം...തടവറയിൽ 

Monday, March 31, 2014

ഒരു തിരി നാളം

ഏതോ ഒരു സന്ധ്യാ യാമത്തിൽ എൻ ഹൃദയത്തിൻ പൂമുഖപ്പടിയിൽ കൊളുത്തിവെച്ച മണ്‍ ചിറാതിലെ പൊൻ തിരി വെട്ടം ....
പ്രണയമായി പ്രഭ ചൊരിഞ്ഞ് സ്നേഹമായി തഴുകിയിരുന്നു 
കാല ബിന്ദുവിൽ എവിടെയോ ഇരുളിൽ ആ തിരി നാളം 
അപ്രത്യക്ഷമായി 
പുൽ നാമ്പിലെ മഞ്ഞു കണമായി വെയിൽ നാളത്തോടൊപ്പം 
ഉരുകിയില്ലതായപോൽ .................... 
പാതിരാവിൽ ഉദിച്ചു പുലരിയെ പുണരാത്ത ധ്രുവ നക്ഷത്രമായി 
~~~~~
പെയ്തൊഴിഞ്ഞിട്ടും ഇലച്ചാർത്തിൽ വിതുമ്പി നിന്നിരുന്ന ഒരു മഴത്തുള്ളി
എന്റെ മൂർധാവിൽ വീണു പതിഞ്ഞിരുന്നു ,
ആരുടെയോ കണ്ണ് നീരുപോൾ ഹൃദയ രക്തം പോൽ
ഋതുക്കളുടെ യാത്ര പറച്ചിലിൽ ,,,
ഹൃദയത്തിൻ ഏതോ കോണിൽ ,,,,,, നേർത്തൊരു നോവിൽ
അതൊഴിഞ്ഞു നിൽകുന്നു........

Tuesday, March 4, 2014

ശൂന്യ ജാതകം

        നഗരത്തിലെ തിരക്കൊഴിഞ്ഞ ഭാഗം നോക്കി ഗിരി വേഗത്തിൽ നടന്നു കൊണ്ടിരുന്നു , ഇരുൾ വ്യാപിച്ചു തുടങ്ങുന്നു
മഴ മേഘങ്ങൾ ഇരുണ്ട് കൂടുന്നുണ്ട് വീശിയെത്തുന്ന കാറ്റിനു മഴയുടെ ഗന്ധമുണ്ട് നേർത്ത കുളിരും .
ബസ് കയറാനൊരുങ്ങിയപ്പോഴാണ് ശ്രീകുട്ടി പറഞ്ഞ  കല്ലു മാല സെറ്റിന്റെ   ഓർമ വന്നത്
തൊട്ടടുത്ത കടയിൽ  കയറി    
ഭംഗിയുള്ള ഒരു സെറ്റ്  വാങ്ങി കവറിലാക്കി ധൃതിയിൽ നടക്കാനൊരുങ്ങവേ  കയ്യിൽ ആരോ തൊടും  പോലെ
നോക്കിയപ്പോൾ ഒരു കൊച്ചു പെണ്‍കുട്ടി
തനിക്കു നേരെ നീട്ടി നിൽകുന്ന ചെറു  പാത്രത്തിലേക്ക് ഗിരി ചില നിമിഷം നോക്കി നിന്നു ,, പിന്നെ  തിളങ്ങുന്ന അവളുടെ കണ്ണുകളിലേക്കും
പിറകോട്ടു ഒതുക്കി വെച്ച അനുസരണയില്ലാത്ത പൊടി  പടലങ്ങൾ പറ്റിപ്പിടിച്ച അവളുടെ  മുടിയിൽ ചിലത്  നെറ്റിയിൽ വീണു കിടക്കുന്നു
വിഷാദം നിറഞ്ഞ മുഖത്തു ഒട്ടിച്ചു വെച്ചത് പോലുള്ള പുഞ്ചിരി ,, മുഷിഞ്ഞ വേഷം  നിറം മങ്ങിയ പ്ലാസ്റ്റിക് വളകൾ കൈത്തണ്ടയിൽ കാണാം , ആറോ ഏഴോ പ്രായം തോന്നിക്കും
ഗിരിയുടെ മനസ്സിലേക്ക് ശ്രീ കുട്ടിയുടെ മുഖം ഓടിയെത്തി
കുറെ നേരം അവളെ ഉറ്റു നോകിയത് കൊണ്ടാവണം ,, അവൾ ഗിരിയുടെ കയ്യിൽ  ഒന്നൂടെ തട്ടി
അവളെ ഒരിക്കൽ കൂടി നോക്കിയിട്ട് പോകറ്റിൽ നിന്ന് പത്തിന്റെ ഒരു നോട്ടെടുത്ത് പാത്രത്തിലേകിട്ടു  നടന്നു നീങ്ങി ,,
വെറുതെ ഒന്ന് തിരിഞ്ഞു നോകുമ്പോൾ അവൾ  ആൾ കൂട്ടത്തിൽ ഒരാളെ തട്ടി വിളിക്കുന്നുണ്ടായിരുന്നു
,,,,,
ബസ്സിലിരിക്കുമ്പോൾ മനസ്സ് നിറയെ ആ പെണ്‍കുട്ടി ആയിരുന്നു ,, എന്ത് കൊണ്ടാണ് എന്നറിയാതെ ,മനസ്സിൽ  ഒരു തേങ്ങൽ പോലെ,, തിളങ്ങുന്ന കണ്ണിലെ വിഷാദ ഭാവമായിരിക്കുമോ .
തന്റെ ശ്രീകുട്ടിയുടെ അത്രയുമേ പ്രായം വരൂ ആ കുട്ടിക്കും ,,
ബസ്സിറങ്ങി വീട്ടിലേക് നടക്കുമ്പോൾ ഇരുൾ  നിറഞ്ഞിരുന്നു  ,,
മാനത്തു അർദ്ധ ചന്ദ്രൻ നേരിയ വെളിച്ചം വിതറി നിൽകുന്നു ,,, നേരത്തെ പെയ്യാനൊരുങ്ങി  നിന്ന മഴ മാഞ്ഞു പോയിരിക്കുന്നു ,,
അകലെ അടുക്കി വെച്ചത് പോലെ വീടുകൾ  കാണാം,   തന്റെ വീട്ടിൽ ഒഴികെ മറ്റു  വീടുകളിൽ  വെളിച്ചം മിന്നുന്നുണ്ട് ,,
അവിടെ മാത്രം എന്ത് പറ്റി  ഫീസ്‌ പോയിക്കാണും ,, പകരം ഒരു മെഴുകു തിരി വെളിച്ചം പോലും കത്തിച്ചു വെച്ചില്ലേ ,,
പടി കടക്കാനൊരുങ്ങുമ്പോൾ  വിളി കേട്ടു
,,
''ഗിരീ .. അഭി ,,അവിടെ ഇല്ല മോളേം കൊണ്ട് ആശുത്രീലോട്ട്  പോയി . തൊട്ടയൽ വക്കത്തെ രാധേടത്തി ടോർച്ചും  മിന്നിച്ചു കൊണ്ട് നടന്നു വരുന്നു
''കൊച്ചിന് വയ്യായ്ക കൂടി ""
എന്നിട്ട് എന്നെ വിളിക്കാതെ പോയതെന്തേ ''
''നിന്നെ വിളിച്ചിട്ട് കിട്ടീല്യ ''
ഗിരി ഫോണ്‍  എടുത്തു നോക്കി .. അത് സ്വിച്ച് ഓഫ്‌ ആയിരുന്നു
അയ്യോ ഇത് ഓഫ്‌ ആയിരുന്നു ശ്രദ്ധിച്ചില്ല ''
ദാ താക്കോലുണ്ടിവിടെ ,, അഭിക്കൊപ്പം രാഘവേട്ടനുമുണ്ട് ''
താക്കോൽ വാങ്ങി പെട്ടെന്ന് വീട് തുറന്നു സാധനങ്ങൾ അകത്തു വെച്ച് പൂട്ടി പുറത്തിറങ്ങുമ്പോൾ ,, രാധേടത്തി പടിക്കൽ തന്നെയുണ്ട്
"ഇവിടെ ക്ലിനിക്കിലെകല്ല ടൌണി ലേക്കാ കൊണ്ടോയത് നീ എങ്ങനെയാ പോവുന്നെ "
നോക്കട്ടെ ,,""
അയാൾ  ഇരുട്ടിലൂടെ നടന്നു  വല്ലാത്തൊരു ഉൾഭയം മനസ്സില് നിറഞ്ഞു നിന്നു
,,,, കവലയിൽ ഒരു ഓട്ടോ ഉണ്ടായിരുന്നു ,, പരിചയക്കാരൻ ,, അയാളോട് കാര്യം പറഞ്ഞു ,, പെട്ടന്ന് വണ്ടിയെടുത്തു അയാൾ ,
ഒട്ടോയിലിരിക്കുമ്പോൾ  വല്ലാത്ത തളർച്ച  തോന്നി ,, ശ്രീ കുട്ടിക്ക് ഹർട്ടിന്റെ വാൽവിനു ഉള്ള കുഴപ്പമെന്നാണ്
 ,,ഡോക്ടർ മാർ  പറഞ്ഞത്  ഒരു ഓപ്പറെഷനിലൂടെ മാത്രമേ സുഖപ്പെടുത്താനാവൂ ,, നല്ല ചിലവു വരുമത്രേ ..,,
 ഉള്ള ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം ദിവസ ചിലവിനു തന്നെ കഷ്ടി  .  എത്ര ചികിത്സിച്ചു ഉള്ളതൊക്കെ അതിനു വേണ്ടി വിറ്റു പെറുക്കി ഇനി ഉള്ളത് അഞ്ചു സെന്റ്‌ ഭൂമിയും ആ കുടിലുമാണ് ,എത്ര ആളുകളോട് പറഞ്ഞു അതൊന്നു വിറ്റുതരാൻ,
നാല്  ലക്ഷമൊന്നും  അതിനു കിട്ടില്ല എന്നാണു ബ്രോക്കർ അപ്പൂട്ടൻ പറയുന്നത്  രണ്ടരക്ക് ഒപ്പിച്ചു തരാമെന്നു ,, എങ്കിൽ ബാക്കി എങ്ങനെയുണ്ടാക്കും ,,,
,,,,,,, എന്ത് വേണ്ടൂ ദൈവമേ ഞാൻ ,,, എന്റെ കുഞ്ഞ് ...
ഓട്ടോ ആടിക്കുലുങ്ങി  ആശുപത്രി മുറ്റത്തു നിന്നു
..,,
കോറിഡോറിൽ  രാഘവേട്ടൻ നില്കുന്നത് ദൂരെ നിന്ന് കണ്ടു
ഒരു ഓട്ടത്തിന് അടുത്തെത്തി ,, എവിടെ രാഘവേട്ടാ അവര്
,, അയാൾ തല തിരിച്ച് ആംഗ്യം  കാട്ടി
ഒരു തൂണിൽ ചാരി നിൽകുന്നു  അഭിരാമി ,,
ഏതോ ശൂന്യതയിൽ മിഴിയയച്ച്
ഒരു ഭീതി അയാളെ ചുഴിഞ്ഞു നിന്നു
വിറയ്കുന്ന  പാദം  വലിച്ചെടുത്തു അവൾക്കു  നേരെ നടന്നു ഗിരി.
അഭീ ''
ഒരു ഞെട്ടലിൽ അഭിരാമി ഉണർന്നു ഗിരിയെ നോക്കി
പിന്നെ ഒരു നിലവിളിയോടെ നെഞ്ഞിലേക്ക് വീണു
"പോയി ഗിരിയെട്ടാ നമ്മുടെ മോള് "
 ശ്വാസം വിലങ്ങിയ പോലെ  തോന്നി അയാൾക്ക്‌ കണ്ണുകളിൽ ഇരുട്ട് പടർന്നു
ഭൂമി തനിക്കു ചുറ്റും അതിവേഗത്തിൽ കറങ്ങുന്നു
അഭിരാമിയെ  ചേർത്തു  പിടിച്ചു
 ഏതോ ഗർത്തത്തിൽ  നിന്ന്എന്ന പോലെ  രാഘവേട്ടന്റെ ശബ്ദം കേട്ടു
''കൊണ്ട് വരുമ്പോ തന്നെ കുഞ്ഞിനു തീരെ വയ്യായിരുന്നു  , നിന്നെ കുറെ വിളിച്ചു ,, കിട്ടിയില്ല ,,, ഇവ്ടെ എത്തിയപ്പോഴേക്കും ,, കഴിഞ്ഞിരുന്നു ,,
;;;
വീടിനോട് ചേർന്ന് ശ്രീ കുട്ടിയുടെ ശരീരം സംസ്കരിച്ചു , കുഴി മാടത്തിന് മീതെ നിന്ന് ഗിരി വിറയ്കുന്ന കൈകൾ  കൊണ്ട് ഇത്തിരി മണ്ണ് വാരി നെഞ്ചോടു ചേർത്തു,,  ഹൃദയം വിങ്ങിപ്പൊട്ടുന്നു ,, വല്ലാത്തൊരു നീറ്റൽ
പിന്നെ അതെവിടെ തന്നെ ഇട്ട് അകത്തേക് നടന്നു
അശ്രു പൂക്കൾ അർപ്പിക്കാനെത്തിയ ജനക്കൂട്ടം പിരിഞ്ഞു തുടങ്ങിയിരുന്നു
അടുത്ത ബന്ധുക്കളും അയൽ  വക്കക്കാരും മാത്രം ബാകിയായി
അഭിരാമിയുടെ തളർന്ന നിശ്വാസം ഇടയ്ക്കിടെ ഉയർന്നു  കേൾക്കാം
കർപൂരത്തിന്റെ ഗന്ധം ചുറ്റും നിറഞ്ഞു നിൽകുന്നു
ഗിരി ഉമ്മറത്ത് നിന്നു അകത്തേക്ക് കയറി
ഒരു ശൂന്യത പൊതിഞ്ഞു പിടിക്കും പോലെ
ഇന്നലെ വരെ ഈ വീട്ടിൽ  ശ്രീ കുട്ടിയുടെ കളിതമാശകൾ നിറഞ്ഞു നിന്നിരുന്നു
അവളുടെ കുസൃതികളിൽ എല്ലാം മറക്കും .. അവളുടെ കൊഞ്ചലിൽ ആണ് ഈ വീടുണർന്നിരുന്നത് ....
ശ്രീ കുട്ടിയുടെ പാഠ പുസ്തകങ്ങൾ മേശപ്പുറത്തു അടുക്കി വെച്ചിരുന്നു ചുമരിൽ അവളുടെ ചിരിക്കുന്ന മുഖം
,,,പൊന്നു മോളെ ഈ അച്ഛനോട് ഒന്നും മിണ്ടാതെ നീ പോയോല്ലോടി ,,, തികട്ടി വന്ന കരച്ചിൽ പണിപ്പെട്ടു അടക്കി അയാൾ
പിന്നെ പതിയെ കട്ടിലിലേക് ചാഞ്ഞിരുന്നു
അപ്പോഴാണ്‌ കവർ ശ്രദ്ധിച്ചത് ഇന്നലെ ശ്രീ കുട്ടിക്ക്  വാങ്ങി വന്ന കല്ലുമാല
അയാൾ അതെടുത്തു നെഞ്ചോടു ചേർത്തു ,,
ഒന്ന് പൊട്ടിക്കരയണ മെന്നു തോന്നി ,,
എത്ര നിയന്ത്രിച്ചിട്ടും മിഴി പൊട്ടിയൊഴുകി ......
എന്റെ മോളേ ,,,,,,,,  മനസ്സിൽ ഒരു നിലവിളി കുരുങ്ങിക്കിടന്നു പിടഞ്ഞു
പൊടുന്നനെ  ഇന്നലെ കണ്ട ആ പെണ്‍കുട്ടിയുടെ മുഖം മനസ്സില് തെളിഞ്ഞു വന്നു ,,
കയ്യിൽ കിടന്ന മാല ഗിരി കവറിലാക്കി ... പുറത്തിറങ്ങി
ആദ്യം കിട്ടിയ ബസ്സിൽ കയറി ... ഇത് ആ കുട്ടിക്ക്  കൊടുക്കണം
ആ കുട്ടിക്ക് തന്റെ മോളുടെ രൂപമുള്ളതു  പോലെ
ബസ്സിറങ്ങി
തലയ്ക്കു മുകളിൽ സൂര്യൻ ജ്വലിച്ചു നിന്നു .. വിഹ്വലമായ നഗരത്തിലെ
ഇന്നലെ  നടന്ന വഴിയിലൂടെ കുറെ നടന്നു
അവിടെയെങ്ങും കണ്ടില്ല
നഗരത്തിൽ ആ പെണ്‍കുട്ടിയെ തിരഞ്ഞു അലഞ്ഞു  
ഒരു ഭ്രാന്തനെ പോലെ ,,,,
കത്തി നിന്ന സൂര്യൻ പടിഞ്ഞാറ് ചാഞ്ഞു കൊണ്ടിരുന്നു ,,
ഒരുപാട് അലഞ്ഞു ഗിരി അവിടെങ്ങും ആ പെണ്‍കുട്ടിയെ കാണാൻ കഴിഞ്ഞില്ല ... കടപ്പുറം ലക്ഷ്യമാക്കി നടന്നു അയാൾ
അലറി വിളിക്കുന്ന തിരമാലയെ നോക്കി ചില നിമിഷം നിന്നു
പിന്നെ ആ മണലിൽ വീണ് മാല പൊതിഞ്ഞ കവർ നെഞ്ചിൽ ചേർത്ത്    ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു ,,






Friday, February 21, 2014

സ്നേഹ പൂർവ്വം

,,,,എന്റെ പ്രിയപ്പെട്ടവൾക്ക്‌...
ഞാൻ കുറിച്ച് തുടങ്ങുന്ന എന്റെ അക്ഷരങ്ങൾ നിന്നോടുള്ള പ്രണയ വായ്പുകളാണ് .......!!
ഞാൻ പറഞ്ഞു തുടങ്ങുന്ന എന്റെ വാക്കുകൾ നിനക്കുള്ള പ്രണയ സമ്മാനങ്ങളും !!!
'' ഞാൻ ശ്വസിക്കുന്ന വായുവിൽ പോലും നിന്റെ പരിമളം നിറഞ്ഞു നിൽകുമ്പോൾ എനിക്കെങ്ങനെയാണ് ഉറങ്ങാനാവുക , പകലസ്ഥമിച്ചിട്ടു യാമങ്ങൾ എത്രയോ കഴിഞ്ഞു
നമ്മൾ തമ്മിൽ കണ്ട പകലിന്നു ശേഷം എന്റെ മനം നിറയെ നീ കോരിയൊഴിച്ച സ്നേഹാമൃതം മാത്രമായിരുന്നു !!
ഇവിടെ ജാലകത്തിനപ്പുറം മഞ്ഞു പെയ്യുന്നുണ്ട് , ജാലക വിരികൾ കുസൃതിക്കാറ്റിൽ ഇളകിയാടുന്നു നേർത്ത മഞ്ഞിന്റെ മണമുള്ള കാറ്റ് എന്നെ വന്നു തലോടുമ്പോൾ അറിയാതെ നിന്റെ മുഖം മനസ്സിൽ ഒഴുകിയെത്തുന്നു .
ഈ രാത്രിയൊന്നവസാനിച്ചി രുന്നെങ്കിൽ !!!
പ്രഭാതത്തിനു കൂട്ടായി നിന്റെ കണ്ണുകൾ എന്നെ തലോടുന്നതിലുപരി എനിക്കെന്തു സ്വർഗ്ഗ സായൂജ്യമാണുള്ളത്‌ , ഈ രാവിന്റെ നിശബ്ദതയിൽ ,മരച്ചില്ലകളിലെ ഇലച്ചാർത്തുകളിലേക്ക് മഞ്ഞു വീഴുന്ന ശബ്ദം കേൾക്കാം,അതിനു നിന്റെ കൊലുസിന്റെ താളം പോലെ,,!! വെൻമേഘങ്ങളിലൂടെ ഒഴുകിനടക്കുന്ന പാൽ നിലാ ചന്ദ്രൻഎന്ന നോക്കി മന്ദഹസിക്കുന്നുണ്ട് അതിൽ നിന്റെ മുഖം തെളിയുന്ന പോലെ !!!
എവിടെയോ രാക്കുയിൽ പാടുന്നുണ്ട് നമ്മുടെ പ്രണയാർദ്ര രാഗം പോലെ ,,.
മാനത്തു നക്ഷത്രം മിന്നുന്നുണ്ട് നിന്റെ കണ്ണുകൾ പോലെ
എന്നെ നിദ്ര മാടി വിളിക്കുന്നുണ്ട് പക്ഷെ എനിക്ക് പോകാനാവുന്നില്ല !!
നീ എന്റെ സ്വപ്നത്തിൽ ചിറകു വിടർത്തി മന്ദഹസിചെത്തു മെന്നെനിക്കറിയാം എങ്കിലും ഉറക്കം വെടിഞ്ഞു നിന്നെ ഓർത്തിരിക്കാനാണ്‌ എനിക്കിഷ്ടം ,,!!
ഇ ജൻമം മുഴുവൻ നിന്നോട് ചേർന്ന് ഈ ജാലകത്തിനടുത്ത് പുറത്തെ മഞ്ഞു പെയ്യുന്നതും നോക്കിയിരിക്കണം ,,,,,,
പലകോടി ജൻമങ്ങളിൽ നിനക്കൊപ്പം നിറഞ്ഞു പെയ്യുന്ന മഴയിൽ ഒരു കുടക്കീഴിൽ നിന്നെചേർത്തു പിടിച്ചു നടക്കണം
.... നിനക്കൊപ്പം പോക്കുവെയിലിൽ കഥ പറഞ്ഞു നടക്കണം ..
നിന്റെ കുപ്പി വളക്കിലുക്കത്തിൽ ആനന്ദിക്കണം,,,,, നിന്റെ പൊട്ടിച്ചിരിക്കൊപ്പം ചേർന്നു ചിരിക്കണം ...
നിനക്കൊപ്പം പൂക്കാലം തേടി അലയണം ,, വസന്തമായി പരിണമിക്കണം !!
നിന്റെ ചെന്ജുണ്ടിലെ മധു നുകരുന്ന വണ്ടായി നിനക്ക് ചുറ്റും പറന്നു നടക്കണം
നിന്റെ ഒരു നിമിഷത്തെ മൌനം പോലും എന്നെ നോവിക്കും ,,
നിന്റെ കണ്ണിലെ പ്രണയ നക്ഷത്ര തിളക്കം ,,,, എന്റെ ജീവിതത്തിന്റെ പ്രകാശമാവണം..

,,,,,,,നിന്റെ സ്നേഹത്തിനപ്പുറം എനിക്ക് വേറൊന്നുമില്ല ............
,,,,,,,,,,,നീ യെന്ന സ്നേഹമില്ലാതെ ഒരു ജീവിതവുമില്ല ,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,നാളെയുടെ പ്രഭാതം നമുക്കായി വിരിയും ..
പക്ഷികൾ നമുക്കായി പാടും ,,,,,
ചിത്രശലഭങ്ങളായി നമ്മൾ പറന്നു നടക്കും ജൻമാന്തരങ്ങളുടെ സ്നേഹവുമായി !!!!
...................................സ്നേഹപൂർവ്വം......

Sunday, February 16, 2014

പൂവായി വിരിയവേ ,,,

ഒരു പകൽ അവസാനിക്കുന്നു
എന്തോ പറയുവാൻ ബാകിയുള്ളത് പോലെ സൂര്യൻ പോകാൻ മടിച്ചു നിൽകുന്നു ,
ആകാശത്തു വെന്മേഘങ്ങൾ ക്കിടയിലൂടെ ഏതോ ഒരു ഉരുക്ക് പക്ഷി പറക്കുന്നുണ്ട് .
അല്ലെങ്കിലും ഇവിടെ മരുഭൂമിയുടെ മാനത്ത്  പറവകൾ ഇല്ലല്ലോ ,തന്നെപ്പോലുള്ളവരുടെ സ്വപ്‌നങ്ങൾ ആണ് ഈ വിഹ്വലമായ പ്രകൃതിയിൽ  നിറഞ്ഞു നിൽകുന്നത്
തനിക്കും അങ്ങനെ പറന്നുയരാൻ ഇനി നാലു  ദിനങ്ങൾ
ഓടിക്കൊണ്ടിരുന്ന ബസ്സിലിരുന്ന്   ഉണ്ണികൃഷ്ണൻ ഒരു പൊട്ടായി  പറന്നകലുന്ന വിമാനത്തെ നോക്കി പുഞ്ചിരിച്ചു
'സ്വപ്നം കാണുവാണോ ഉണ്ണീ "
തൊട്ടടുത്തിരുന്ന ജോയി അവനെ നോക്കി
""ഹേയ്  ഓരോന്ന് ഒർത്തിരിക്കുവായിരുന്നു""
"കണ്ടോ കണ്ടോ ,,, സ്വപ്നം കാണാനുള്ള സമയം തന്നെയാ "
ജോയി ചിരിയോടെ പറഞ്ഞിട്ട് സീറ്റിൽ ചാരിക്കിടന്നു
ഉണ്ണി ,, പുഞ്ചിരിയോടെ പുറത്തേക്ക് കണ്ണ് നട്ടു
പെട്ടെന്ന് കയ്യിലിരുന്ന മൊബൈൽ ശബ്ദിച്ചു
""ഗൗരി കോളിംഗ് ""
അവന്റെ ചുണ്ടിലെ പുഞ്ചിരിക്ക് തിളക്കം കൂടി
അവൻ കട്ട് ചെയ്ത് തിരിച്ചു വിളിച്ചു
ചില നിമിഷത്തെ ബെല്ലിനു ശേഷം മറു തലൈക്കൽ
പക്ഷി കുറുകും പോലുള്ള സ്വരം  കേട്ടു
"ഉണ്ണിയേട്ടാ "
ഉം "
ഒന്നും പറയാനില്ലാതെ എന്ന പോലെ മറുവശം നിശബ്ദമായി
എങ്കിലും ഒരുപാട് പറയുന്നുണ്ട് ഈ മൗനത്തിലൂടെ
താനിപ്പോൾ ഗൗരി ക്കൊപ്പം കുളക്കടവിലെ കല്ലിൽ ഇരിക്കുവാണെന്നു തോന്നി
ഉണ്ണിക്ക്
കുളത്തിലെ ആമ്പൽ പൂവിനെ ചുംബിച്ചു തങ്ങളെ തഴുകാനെത്തുന്ന നേരിയ കാറ്റിൻ കുളിരിൽ ലയിച്ച്
കണ്ണുകൾ തമ്മിൽ കോർത്ത്‌
മാങ്കൊമ്പിലിരുന്നു മധുരമായി പാടുന്ന കുയിലിൻ സ്വരം കേട്ട്
ഗൗരിയിൽ  നിന്നും പ്രസരിക്കുന്ന കർപ്പൂര തുളസിയുടെ ഗന്ധത്തിൽ
അവളുടെ നീല ഞരമ്പുകൾ തെളിഞ്ഞു നിൽകുന്ന  കൈ ചേർത്തു  പിടിച്ച്
മൗനമായി ,,,,,,,,,,,,,,,

കൗമാര സ്വപ്നങ്ങൾക്ക്  നിറം പകർന്ന്  ഒരു പൂമൊട്ടായി  ഉള്ളിൽ വിരിഞ്ഞവൾ  അതു പൂവും പൂക്കളുമായി നിറഞ്ഞു
പിന്നീടുള്ള  ദിനങ്ങൾ  പൂക്കാലങ്ങളായിരുന്നു
പ്രണയത്തിന്റെ പൂക്കാലം
ആത്മാവിൽ ലയിച്ചു ചേർന്ന  പ്രണയം
അവൾ ആമ്പൽ കുളത്തിൽ മഴത്തുള്ളി തീർക്കുന്ന വിസ്മയം നോക്കി തോളോട് ചേർന്നിരിക്കും ,താൻ  നൂൽമഴ അവളുടെ കാർകൂന്തലിനെ തഴുകി മനോഹരമായ കണ്‍ പീലിയെ നനയിച്ച് നാസികത്തുമ്പി ലൂടെ വശ്യമായ വിറയ്ക്കുന്ന അധരങ്ങളെ ചുംബിച്ച് കീഴ്ത്താടിയിൽ എത്തി അപ്രത്യക്ഷമാവുന്നതും നോക്കി യിരിക്കും
പ്രഭാതത്തിൽ അമ്പലത്തിലേക്ക് പോകുന്ന  അവളെയും കാത്തു
റോഡുവക്കിൽ കുഞ്ഞുകല്ലുകൾ പെറുക്കി വെറുതെ\വെറുതെ ചെടികൾക് എറിഞ്ഞു കൊണ്ടിരിക്കും
ശ്രീ കോവിലിനു മുന്നിൽ അവളോടൊത്ത്   കൈകൂപ്പി നിൽകും
ചുറ്റമ്പ ലത്തിന്റെ പ്രദക്ഷിണ വഴികളിൽ അവളോട് ചേർന്ന് നടക്കും
അപ്പോഴുണ്ടാവുന്ന  സായൂജ്യം,,
ഓരോ രാവും പുലരാനായി അവൾ കാത്തിരുന്നു , പുലർകാലത്തെ മഞ്ഞിൻ കുളിരിൽ അവനോടു  ചേർന്നു നടക്കാൻ
ഓരോ സായാഹ്നവും അസ്തമിക്കാൻ മോഹിച്ചു
അവൻ കിനാവിൽ നിറഞ്ഞു നിൽകാൻ
അക്ഷരപ്പൂക്കൾ  കൊണ്ട് അവൾ പ്രണയ കാവ്യമൊരുക്കി
മൗനമായി പാടി ,,
പൂമ്പാറ്റ കളോട് കിന്നാരം ചൊല്ലി ,കിളികളോട് കഥപറഞ്ഞ്
പ്രണയത്തിൻ മധുരം നുകർന്നു ,,,,,,,,,,,,

വർഷങ്ങൾക്കു മുൻപാണ്  ഗൗരിയുടെ അച്ഛൻ ഗോവിന്ദ മേനോൻ  ഉണ്ണിയുടെ നാട്ടിൽ വീടുവാങ്ങി സ്ഥലം മാറി  വന്നത് ഒപ്പം അമ്മ ഗീതയും
അന്ന് ഉണ്ണികൃഷ്ണൻ കോളേജു രണ്ടാം വർഷം വിദ്യാർത്ഥിയാണ്
ഗൗരിയും അതേ കോളേജിൽ  ചേർന്നു
ഒരേ വഴിയിൽ ഒരേ ബസ്സിൽ നിത്യേന യുള്ള യാത്ര
പരിചയം സൗഹൃദത്തിലേക്കും പിന്നീടത്‌  ഇഷ്ടത്തിലേക്കും പരിണമിച്ചു
ഒരു മഴത്തുള്ളി യുടെ കുളിരായി  അവൾ ഹൃദയത്തിൽ തീർത്ത പ്രണയം
ഒരു വസന്തത്തിൻ നിർവൃതിയായി പൂത്തുലഞ്ഞു ...
കലാലയ ജീവിതത്തിനു ശേഷം ജോലി എന്ന കടമ്പ
പലവഴികൾ ,, അന്വേഷണങ്ങൾ ഒടുക്കം
സൗദിയിലേക്ക് ,,,,
പോകുന്നതിനു മുൻപ് അമ്മയെ സോപ്പിട്ടു കുപ്പിയിലാക്കി ,, ഗീതാ മ്മയോട്  സംസാരിപ്പിച്ചു
ഗീതാമ്മ സന്തോഷത്തോടെ സമ്മതം മൂളി
രണ്ടു വർഷത്തിനു ശേഷം കല്യാണം
  പഠിപ്പിൽ ഉഴപ്പരുത്‌ എന്ന് ഗൗരിക്കും   നല്ല നിലയിൽ ജോലിനോക്കണമെന്നു  ഉണ്ണിക്കും കൽപന
അവൾ കണ്ണ് നിറഞ്ഞു യാത്രയാക്കി ,, വിട്ടകലുന്നതു പ്രാണനായിരുന്നു
ഉണ്ണി തികട്ടി വന്ന വിതുമ്പൽ അടക്കി യാത്ര പറഞ്ഞിറങ്ങി
രണ്ടു  വർഷം  തികയുന്നു കാത്തിരിപ്പിന്
ഓരോ ദിവസവും ഫോണിലൂടെ യുള്ള സംസാരം ,, നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ സഫലമാകാൻ ഇനി വിരളിലെണ്ണാ വുന്ന  ദിവസം മാത്രം
,,,
ഗൗരീ ,,ന്തേ മിണ്ടാത്തെ
മൗനത്തിനു വിരാമമിട്ട്  ഉണ്ണി ആരാഞ്ഞു
ഞാനെന്താ പറയേണ്ടേ ,, ഉണ്ണിയേട്ടൻ പറ
പറയട്ടെ .......
ഉം ,,,,
ഉണ്ണി പറഞ്ഞു തുടങ്ങും മുൻപേ
ഗൌരി കേട്ടു   കാതടിപ്പിക്കുന്ന ശബ്ദം ,,,,ഒപ്പം നിലവിളിയും
അവൾ ഞെട്ടിപ്പകച്ചു ,,,
കയ്യിൽ നിന്ന് മൊബൈൽ തെറിച്ചു വീണു
വിറയലോടെ അവൾ അതെടുത്തു കാതോടു ചേർത്തു
ഉണ്ണിയേട്ടാ ''''
..........
ഉണ്ണിയേട്ടാ
ഓരോ വിളിക്കും ശക്തി കൂടി വന്നു
അപ്പുറത്ത് എന്തൊക്കെയോ ബഹളം കേൾകുന്നുണ്ട്
.,,
തലകീഴായി മറിഞ്ഞു കിടക്കുന്ന ബസ്സിനുള്ളിൽ ഉണ്ണി ഒന്ന് പിടഞ്ഞു
തൊണ്ടയിൽ ഒരു നിശ്വാസ കണിക വിറച്ചു നിന്നു
നിലവിളികൾ ബഹളങ്ങൾ ,,,
 ബോധം മറയുന്നതിനു മുൻപ് അവൻ കേട്ടു
തെറിച്ചു വീണ മൊബൈലിൽ നിന്ന് ഗൗരിയുടെ  വിളി
ഉണ്ണിയേട്ടാ ,,,

തൊടിയിലെ ഏതോ മരത്തിൻ ചില്ലയിൽ ഇരുന്നു ഒരു പക്ഷി മനോഹരമായി പാടി,, മാനത്തു കാർമേഘം ഇരുണ്ട് കൂടുന്നു   ഒരു നേർത്ത മിന്നൽ  പിണർ ഇടിക്കൊപ്പം പുളഞ്ഞു  ,,
ഏതോ ഓർമയിൽ  ലയിച്ചിരുന്ന ഗൗരി ഞെട്ടലോടെ ഉണർന്നു ,, അലക്കു കല്ലിന്റെ  മുകളിൽ ഇരിക്കുകയായിരുന്നു അവൾ
മിഴിയിൽ നിറഞ്ഞു വന്ന ഒരു തുള്ളി കണ്ണീർ  അവൾ വിരൽ  കൊണ്ട്  തുടച്ചു
അകത്തേക്ക് നടന്നു
എതിരേ വാതിൽ  പടി കടന്ന്  ഒരാൾ  നടന്നു വന്നു
ഇടതു കൈക്കിടയിൽ  താങ്ങി നിർത്തുന്ന  വാക്കർ  സ്റ്റിക്ക്
ആയാസപ്പെട്ട്‌ നടന്നടുക്കുന്നു ....... ചെറുതായൊന്നു വീഴാനാഞ്ഞപ്പോൾ
ഗൌരി ഓടി വന്നു താങ്ങി ..
ഉണ്ണിയേട്ടാ സൂക്ഷിച്ച് ''
ഒരു കൈ കൊണ്ട് ഉണ്ണി കൃഷ്ണൻ അവളെ ചേർത്തു പിടിച്ചു
കണ്ണുകളിലേക്ക് നോക്കി
നീ കരഞ്ഞോ ..??
അവൾ വെറുതെ മന്ദഹസിച്ചു .....
പുറത്തു മഴ നിറഞ്ഞു പെയ്തു കൊണ്ടിരുന്നു ,,നേർത്തൊരു ഈറൻ കാറ്റ് വന്നു അവരെ തഴുകി കടന്നുപോയി ,,,
,,,,,,,,,,,,,,,,,,,




Asees Essa Riyadh 0545798613


Monday, February 10, 2014

നീ കാണാതെ പോയത്

,,,,,,,,,,,,, എത്രയോ നേരം ഞാൻ കാത്തു കാത്തിരുന്നു ......
ഒരു തിരിഞ്ഞു നോട്ടത്തിനായി എന്തെ നീ മൗനമായി നടന്നകന്നു 
എത്രയോ രാവിൽ ഞാൻ നിലവിൽ നോക്കിയിരുന്നു 
നിൻമുഖം അതിൽ തെളിയുമെന്നോർത്ത് .
എന്തെ നീ നിശബ്ദമായി മറഞ്ഞു നിന്നു
എത്രയോ പൂങ്കാവനത്തിൽ ഞാൻ തേടി നടന്നു 
നീ ഒരു പൂവായി വിരിയുമെന്നോർത്ത്
ഒരു ശലഭമായി എത്തുമെന്നോർത്ത് 
..........എന്തെ നീ നോവിൻ മൂടുപടം നീക്കി 
ഈ നിശബ്ദതയ്ക്കിപ്പുറം എന്നെ തേടി വന്നില്ല 
,,,,,,,,,,,,,,,!!!!!!