ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Friday, May 23, 2014

അനുപമം . . .

ചിതറിക്കിടക്കുന്ന അക്ഷരമൊട്ടുകൾ  പെറുക്കിയെടുത്ത്
മറവിയിൽ മയങ്ങുന്ന നിസ്വനങ്ങളോട് ചേര്‍ത്ത് വെച്ചപ്പോൾ
എന്തിനോ ഹൃദയമൊന്നു വിതുമ്പി നിന്നു . .
ഏതോ പോയ കാലത്തിന്റെ മൂകമായ സ്മരണകളിലെന്ന പോൽ  . . .
നിണമൊഴുകി മായാതെ കിടക്കുന്ന പാടിൽ ഓർമ്മകൾ കൊണ്ടൊന്നു
പോറിയതു കൊണ്ടാവാം . നേർത്തൊരു നീറ്റല്‍ . . . അവശേഷിക്കുന്നു

Thursday, May 1, 2014

മഴവില്ല് മായും മുന്പേ


   . . . .  .  . ഇതെങ്ങന്യാ ഉമ്മച്ചീ . ഈ പൂവ് താഴെ പോയെ .

ചെടികള്ക്കിടയിൽ നിന്ന്   ആമി മോളുടെ ചോദ്യമാണ് ബാനുവിനെ ചിന്തയില്‍ നിന്ന് ഉണർത്തിയത് . .  .

എനിക്കറിയില്ല'' . .  ബാനു അലസമായി പറഞ്ഞൊഴിഞ്ഞു

''''ഇത്  വല്യ പൂവായിരുന്നില്ലാലൊ ''

ആമി വിടാനുള്ള ഭാവമില്ല

അവള്‍ കുഞ്ഞിനെ തന്നെ ഉറ്റു നോക്കി ഇരുന്നു ചില നിമിഷങ്ങള്‍

വലിയ പൂവായിരുന്നില്ല . .  വിടരും മുന്പേ കൊഴിഞ്ഞു പോയൊരു പൂവ്

തന്നെ പോലെ

ബാനു  ദീർഘമായി ഒന്നു നിശ്വസിച്ചു

ആമി മോൾ പിന്നെയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ചെടികൾക്കിടയിലൂടെ നടന്നു കൊണ്ടിരുന്നു

 ബാനു വെറുതെ അതു നോക്കിയിരുന്നു

ഈ മുറ്റത്തും ചെടികൾക്കിടയിലും ഒക്കെയായി പറന്നു നടന്നിരുന്ന ഒരു പൂമ്പാറ്റയായിരുന്നു താനെന്ന് ഓര്‍ത്തു അവള്‍

കുസൃതി നിറഞ്ഞ കൗമാരക്കാരി പെൺകുട്ടി

എന്തിനും ഉമ്മച്ചിയോട് വഴക്കിടുന്ന ബാപ്പാനെ കണ്ടാല്‍ നല്ല കുട്ടി ചമഞ്ഞ് ബഹുമാനിക്കുന്ന ബാനൂട്ടി പിന്നീട് എപ്പോഴോ ആണ് താന്‍ മാറിപ്പോയത്

ജീവിതം ഇങ്ങനെയൊക്കെ ആയത്

ഓര്‍മ്മകളിലേക്ക് മനസ്സ് വഴുതിപ്പോവാതെ ബാനു തലയൊന്ന് കുടഞ്ഞു തികട്ടി വന്ന തേങ്ങല്‍ പണിപ്പെട്ട് അടക്കി  അപ്പോഴും അനുസരണയില്ലാതെ ഒരു തുള്ളി ജലകണം കണ്ണില്‍ മിന്നി മറഞ്ഞു .,

ബാനു എഴുന്നേറ്റ് ആമി മോളെയും കൂട്ടി അകത്തേക്ക് നടന്നു മുറിയില്‍ തൂക്കിയിട്ടിരുന്ന കണ്ണാടിക്കു മുന്നില്‍ . അറിയാതെ നിന്നു പോയി

അതില്‍ തെളിഞ്ഞു വന്ന വികൃതമായ  തന്റെ മുഖം .

അത് ബാനുവല്ല വേറെ ആരോ ആണ്‌ ,,,,

വികൃതമായ മുഖവും ശരീരം മുഴുക്കെ മുറിപ്പാടും കീറിയ ഹൃദയവും ഉള്ള ഏതോ ഒരുത്തി .

അവള്‍ ക്ക് അങ്ങനെ പറഞ്ഞ് നിലവിളിക്കാൻ തോന്നി

....

പ്ളസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയ അന്ന് പതിവില്ലാതെ നാലു പേര്‍  ഉണ്ടായിരുന്നു

കൂട്ടത്തില്‍  ബ്രോക്കര്‍ അബൂക്കാനെ  മാത്രം ബാനു വിന് മനസ്സിലായി . ബാക്കിയുള്ളവരെ പരിചയമില്ലായിരുന്നു

തല താഴ്ത്തിയിട്ട് അകത്തേക്ക് കയറിയ ഉടനെ ഉമ്മ ച്ചിയോട് തിരക്കി

എന്താ ഉമ്മ അവരൊക്കെ ഇവിടെ .

ഉമ്മ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും . ആ മുഖത്ത്‌ നിന്ന് വായിച്ചെടുതക്കാൻ ബാനുവിന് കഴിഞ്ഞു

അതിനു രണ്ടു ദിവസം കഴിഞ്ഞാണ് പെണ്ണു കാണലിനു ചെറുക്കനും കൂട്ടരും എത്തിയത്  ,,

ഹാരിസ് ,, ഒറ്റ നോട്ടത്തിൽ തന്നെ ആരും ഇഷ്ടപ്പെട്ടു പോകും

ശാന്തമായ മുഖം സംസാരത്തിലും ചലനത്തിലും നിറഞ്ഞ മാന്യത . . .

അതു കൊണ്ടാണ്ടാവണം ബാപ്പ രണ്ടാമതൊന്നു ആലോചിക്കാതെ ഈ കല്ല്യാണത്തിനു സമ്മതിച്ചത് .

അന്ന് ഹാരിസിന്റെ ഉമ്മയാണ് പറഞ്ഞത് . ''കല്ല്യാണം കഴിഞ്ഞാല്‍ പെണ്ണിനെ കുടകിലേക്ക് കൊണ്ടു പോവും അവിടെയാണ് കുടുംബവും മറ്റു മൊക്കെ ''

ബാപ്പ മനസ്സില്ലായ്മയോടെ നിന്നപ്പോള്‍ അബൂക്കയാണ് പറഞ്ഞത്

നിക്കാഹ് കയിഞ്ഞാ പിന്നെ കുട്ടി അവ്ടെന്നല്ലേ   നിക്കണ്ട്യത്  . . അതോടെ ബാപ്പയ്ക്കു സമ്മതമായി . കർണാടകയിലെ കുടക് ജില്ലാ അത്ര ദൂരമൊന്നുമല്ല എന്ന ചിന്തയയായിരുന്നു എല്ലാവര്‍ക്കും . .

 പിന്നെ എല്ലാം വളരെ ധൃതിയിലായിരുന്നു ......

കല്ല്യാണം വലിയ ആര്ഭാടമില്ലാതെ കഴിഞ്ഞു . നാല്പ്പതു പവൻ സ്വര്‍ണ്ണം വാപ്പ   സ്ത്രീധനമായി തന്നു . . .


ഒരു മാസത്തിനകം വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങി

സ്വപ്നങ്ങള്‍ െനെയ്തു കൊണ്ട്

ഇതു വരെ കണ്ടിട്ടില്ലാത്ത വഴിയിലൂടെ

നേര്‍ത്ത ഇരുൾ പരന്നു കിടക്കുന്ന വന പ്രദേശങ്ങളിലൂടെ  ബസ്സ് സന്ജരിച്ചു

റബ്ബര്‍ മരങ്ങൾ ഉലഞ്ഞു നില്‍ക്കുന്ന നാട് ചിലയിടങ്ങളിൽ തെങ്ങും  കവുങ്ങും വാഴയും . അതിനിടയിലൂടെ ഒഴുകുന്ന പുഴകൾ

തണുത്ത ഈറൻ കാറ്റ് വീശുന്ന സന്ധ്യയില്‍ എത്തപ്പെട്ട നാടിന്റെ പേര് കുടക് എന്നായിരുന്നില്ലെന്ന് ബാനു ഓര്‍ത്തു
  ഒറ്റപ്പെട്ട ഒരു കൊച്ചു വീട് കുറച്ചു മാറി വീടുകള്‍ ഉണ്ടെങ്കിലും . മറ്റു വീടുമായി സംബര്ക്കം വേണടന്ന് ഹാരിസ് പറഞ്ഞിരുന്നു .   കാരണം തിരക്കിയില്ല . പറയുന്നത് ഭര്‍ത്താവ് ആണ്‌ . .
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം
സംസാരത്തിനിടെ എന്നോ ആണ്. . ഹാരിസ് പറഞ്ഞത് .  മൈസൂരിലെ കൃഷ്ണരാജ നഗരാണ് അതെന്ന് .
അന്ന് മുള പൊട്ടിയ സംശയം  . . എന്തിനാണ്  കുടക് എന്നൊരു കള്ളം പറഞ്ഞത് . .
 ക്രമേണ . ഹാരിസിന്റെ ഉമ്മ യുടെ സ്വഭാവത്തിലെ മാറ്റം   . കണ്ട് പകച്ചു നില്‍ക്കാന്‍ മാത്രമാണ് കഴിഞ്ഞത് രാത്രി കിടക്കാന്‍ നേരം ഹാരിസിനോട് പറഞ്ഞത്  .
സഹിക്കുന്നതിന്റെ അങ്ങേയറ്റം വരെ  സഹിച്ചു  അത് കൊണ്ടാണ്  രാത്രി കിടക്കാന്‍ നേരം ഹാരിസിനോട് പറഞ്ഞത്
ഉമ്മയുടെ മാറ്റം
പക്ഷേ   മറുപടി ബാനു പ്രതീക്ഷിച്ചതല്ലായിരുന്നു .
തൊട്ടതിനും പിടിച്ചതിനും ഒക്കെ . നീയിങ്ങനെ തുള്ളേണ്ട ആവശ്യമൊന്നൂല്ല .  ഉമ്മ പറയുന്നത് കേട്ടാല്‍ മതി .
പിന്നീട് ഒന്നും പറഞ്ഞില്ല .
ഇടക്ക് വീട്ടിലേക്ക് വിളിച്ചു സംസാരിക്കുമ്പോൾ എല്ലാ മറക്കും .
പക്ഷേ . കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അതും നിന്നു ഫോണ്‍ കേടായിരുന്നു .
വീട്ടില്‍ വിളിക്കാതെ  ആഴ്ച പിന്നിട്ടപ്പോഴാണ് .
നാട്ടില്‍ ഒന്ന് പോയി വരാം എന്ന്  ഹാരിസിനോട് ചോദിച്ചത് .
സമ്മതം  മൂളിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു . .
പിറ്റേന്ന് തയ്യാറാവാൻ പറഞ്ഞിട്ട് . ഹാരിസ് പുറത്ത് പോയി .
ബാനു അത്ത്യാവശ്യം കുറച്ച് സാധനങ്ങള്‍ ബാഗിലാക്കി വസ്ത്രം ധരിച്ച് .  അണിയാനുള്ള സ്വര്‍ണ്ണം നോക്കിയപ്പോള്‍  തല കറങ്ങി
  അലമാര ശൂന്യമായിരുന്നു .  . . .
 ഒരുപാട് സംശയങ്ങൾ മനസ്സിലൂടെ മിന്നി മാഞ്ഞു
 ഹാരിസ് വന്നപ്പോള്‍  ചോദിച്ചു  സ്വര്‍ണ്ണം എവിടെ . .
അയാള്‍ അതു നിസാരമായി പറഞ്ഞു .
ഒാ അതോ അതു ഞാന്‍ വിറ്റു .
വിറ്റൊ . എന്നോട് ചോദിക്കാതെയൊ   അറിയാതെ ബാനു ചോദിച്ചത് അങ്ങനെയാണ് .
 അയാളുടെ ഭാവം മാറിയത് പെട്ടന്നാണ് . .
കവിളില്‍ ഒരടിയായിരുന്നു മറുപടി
 കണ്ണില്‍ ഇരുട്ട് കയറിയത് മാത്രം ഓര്‍മ്മയുണ്ട്
എപ്പോഴോ ഉണരുമ്പോൾ  വീടുനുള്ളിൽ ആരുമില്ലായിരുന്നു . .
 ഹാരിസും ഉമ്മയും എത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു
അതിന്റെ പിറ്റേ ദിവസമാണ്   തന്റെ വയറ്റില്‍ ഒരു ജീവന്റെ തുടിപ്പുണ്ടെന്ന് മനസ്സിലായത്
ആരെയും അറിയിച്ചില്ല .
പക്ഷേ എങ്ങനെയോ ഉമ്മ മനസ്സിലാക്കി . . .  രാത്രി ഹാരിസ് പറഞ്ഞു
ആ കുഞ്ഞ് വേണ്ട . അതിനെ ഒഴിവാക്കാം . . നാളെ ആശുപത്രി പോണം . .
ബാനു മറുപടി പെട്ടെന്നു പറഞ്ഞു .
പറ്റില്ല .
ക്രുദ്ധനായി അയാള്‍ .   ബെൽറ്റെടുത്തു വീശി . ബാനു പുളഞ്ഞു .
 . അന്ന് തൊട്ട് ഒരാഴ്ചയോളം രാത്രി യില്‍ ബെൽറ്റ് കൊണ്ടുള്ള പ്രഹര മായിരുന്നു
ശരീരം മുഴുവന്‍ മുറിവുകളായി . എന്നിട്ടും കുഞ്ഞിനെ നശിപ്പിക്കാൻ കൂട്ടാക്കിയില്ല .
 അതിനു പകരം . എവിടെ നിന്നോ  ഒരു കുപ്പി ആസിഡ്  ബാനുവിന്റ നേരെ എറിഞ്ഞത്
തെന്നി മാറിയെങ്കിലും കുപ്പി പൊട്ടി അതില്‍ നിന്നും മുഖത്തേക്ക് തെറിച്ച് വീണത്
 പ്രാണ രക്ഷാർത്ഥം ഇറങ്ങയോടി . ആദ്യം കണ്ട വീട്ടില്‍ ചെന്നു കയറി അവരാണ് . . ആശുപത്രിയില്‍ എത്തിച്ചതും പോലീസില്‍ വിവരം അറിയിച്ചതും .
പൊലീസിന്റെ സഹായത്തോടെ നാട്ടില്‍ വന്നത് . .
  ബാനൂ  . പുറത്തു നിന്ന് വാപ്പാന്റെ വിളിയാണ് . . ബാനുവിന്റെ ചിന്തയെ മുറിച്ചത് .
അവള്‍ മുഖം തുടച്ച് .
 പുറത്തേക്ക് നടന്നു . .
((ഇത് ഒരു ഫിക്ഷൻ മാത്രമാണ് . . . .
യാഥാര്‍ഥ്യം . നടുക്കുന്നതാണ് .  അന്യ ദേശ കല്യാണം . പണത്തിനും സ്വർണത്തിനും വേണ്ടി
നടക്കുന്നു . . . മലബാറിൽ മൈസൂർ കല്യാത്തിന്റെ ഇരകൾ . എത്രയോ ഉണ്ട് . . റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായി . . .
സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ് . . നമ്മുടെ പെൺ കുട്ടികള്‍ക്ക്  നല്ല ബന്ധം . ഉറപ്പ് വരുത്തുക . . .) 

Sunday, April 27, 2014

എന്റെ സഹചാരി

ഞാന്‍ യാത്രയിലാണ് .
ജനിയിൽ നിന്ന് മൃതിയിലേക്കുള്ള യാത്രയില്‍
കൂട്ടിനായി കറുത്തരു തോഴൻ നിഴലുണ്ട്
എന്റെ ചുവടുകൾക്കു സമമായി
 എന്റെ മൃതി വരെ എങ്കിലും കൂട്ടിനുള്ള എന്റെ
  ഏക  സഹചാരി .
 എന്റെ കാവലാൾ . .
അറിയില്ല . . എൻ ജീവിത ഉടനീളെ
കൂട്ടു വന്നവൻ  .
മരണത്തിനു ശേഷം . എങ്ങു പോവും
മണ്ണില്‍ ലയിക്കുന്ന ശരീരത്തിനൊപ്പമോ . .
വിണ്ണിൽ മറയുന്നെൻ . ആത്മാവിനൊപ്പമോ . .
അതോ ബന്ധു മിത്രാതി കളെ പോൽ
പിന്തിരഞ്ഞു പോകുമോ .
കണ്ണീരിൻ മേംപൊടി ചേര്‍ത്ത്
നീയുമെനിക്ക് യാത്രയേകുമോ . . .

Sunday, April 6, 2014

തടവറ

ഓരോ മനുഷ്യനും ഓരോ തടവറയിലാണ്
ജനന മെന്ന അപരാധത്തിന് നൽകപ്പെട്ട ശിക്ഷ
 ജീവിത മെന്ന തടവറയുടെ  ആദ്യ കവാടം കടന്നു
ബാല്യ കൗമാര യൌവ്വന വാർധക്യ,,,,
എന്ന പേരിലുള്ള  നാല് കവാടങ്ങൾ
പ്രവേശിക്കുംതോറും അപ്രത്യക്ഷമാകുന്ന
മാന്ത്രിക കവാടങ്ങൾ ;;;;
പിന്നെ തടവറയിൽ
ബന്ധത്തിന്റെ
വിശ്വാസത്തിന്റെ ..
അറിവിന്റെ
അറിവില്ലായ്മയുടെ
ദുഃഖ സന്തോഷ മിശ്രിതത്തിന്റെ
 സമ്പന്നതയുടെ  .......
ദാരിദ്രിയത്തിന്റെ,,,,,,,,
അധികാരത്തിന്റെ
ലാഭ നഷ്ടങ്ങളുടെ
 ബന്ധനത്തിന്റെ
സ്നേഹത്തിന്റെ
പ്രണയത്തിന്റെ
ഏകാന്തതയുടെ ........
ഒടുക്കം,,,
മരണ മെന്ന മോചനം വരെ ഓരോ തരം...തടവറയിൽ 

Monday, March 31, 2014

ഒരു തിരി നാളം

ഏതോ ഒരു സന്ധ്യാ യാമത്തിൽ എൻ ഹൃദയത്തിൻ പൂമുഖപ്പടിയിൽ കൊളുത്തിവെച്ച മണ്‍ ചിറാതിലെ പൊൻ തിരി വെട്ടം ....
പ്രണയമായി പ്രഭ ചൊരിഞ്ഞ് സ്നേഹമായി തഴുകിയിരുന്നു 
കാല ബിന്ദുവിൽ എവിടെയോ ഇരുളിൽ ആ തിരി നാളം 
അപ്രത്യക്ഷമായി 
പുൽ നാമ്പിലെ മഞ്ഞു കണമായി വെയിൽ നാളത്തോടൊപ്പം 
ഉരുകിയില്ലതായപോൽ .................... 
പാതിരാവിൽ ഉദിച്ചു പുലരിയെ പുണരാത്ത ധ്രുവ നക്ഷത്രമായി 
~~~~~
പെയ്തൊഴിഞ്ഞിട്ടും ഇലച്ചാർത്തിൽ വിതുമ്പി നിന്നിരുന്ന ഒരു മഴത്തുള്ളി
എന്റെ മൂർധാവിൽ വീണു പതിഞ്ഞിരുന്നു ,
ആരുടെയോ കണ്ണ് നീരുപോൾ ഹൃദയ രക്തം പോൽ
ഋതുക്കളുടെ യാത്ര പറച്ചിലിൽ ,,,
ഹൃദയത്തിൻ ഏതോ കോണിൽ ,,,,,, നേർത്തൊരു നോവിൽ
അതൊഴിഞ്ഞു നിൽകുന്നു........

Tuesday, March 4, 2014

ശൂന്യ ജാതകം

        നഗരത്തിലെ തിരക്കൊഴിഞ്ഞ ഭാഗം നോക്കി ഗിരി വേഗത്തിൽ നടന്നു കൊണ്ടിരുന്നു , ഇരുൾ വ്യാപിച്ചു തുടങ്ങുന്നു
മഴ മേഘങ്ങൾ ഇരുണ്ട് കൂടുന്നുണ്ട് വീശിയെത്തുന്ന കാറ്റിനു മഴയുടെ ഗന്ധമുണ്ട് നേർത്ത കുളിരും .
ബസ് കയറാനൊരുങ്ങിയപ്പോഴാണ് ശ്രീകുട്ടി പറഞ്ഞ  കല്ലു മാല സെറ്റിന്റെ   ഓർമ വന്നത്
തൊട്ടടുത്ത കടയിൽ  കയറി    
ഭംഗിയുള്ള ഒരു സെറ്റ്  വാങ്ങി കവറിലാക്കി ധൃതിയിൽ നടക്കാനൊരുങ്ങവേ  കയ്യിൽ ആരോ തൊടും  പോലെ
നോക്കിയപ്പോൾ ഒരു കൊച്ചു പെണ്‍കുട്ടി
തനിക്കു നേരെ നീട്ടി നിൽകുന്ന ചെറു  പാത്രത്തിലേക്ക് ഗിരി ചില നിമിഷം നോക്കി നിന്നു ,, പിന്നെ  തിളങ്ങുന്ന അവളുടെ കണ്ണുകളിലേക്കും
പിറകോട്ടു ഒതുക്കി വെച്ച അനുസരണയില്ലാത്ത പൊടി  പടലങ്ങൾ പറ്റിപ്പിടിച്ച അവളുടെ  മുടിയിൽ ചിലത്  നെറ്റിയിൽ വീണു കിടക്കുന്നു
വിഷാദം നിറഞ്ഞ മുഖത്തു ഒട്ടിച്ചു വെച്ചത് പോലുള്ള പുഞ്ചിരി ,, മുഷിഞ്ഞ വേഷം  നിറം മങ്ങിയ പ്ലാസ്റ്റിക് വളകൾ കൈത്തണ്ടയിൽ കാണാം , ആറോ ഏഴോ പ്രായം തോന്നിക്കും
ഗിരിയുടെ മനസ്സിലേക്ക് ശ്രീ കുട്ടിയുടെ മുഖം ഓടിയെത്തി
കുറെ നേരം അവളെ ഉറ്റു നോകിയത് കൊണ്ടാവണം ,, അവൾ ഗിരിയുടെ കയ്യിൽ  ഒന്നൂടെ തട്ടി
അവളെ ഒരിക്കൽ കൂടി നോക്കിയിട്ട് പോകറ്റിൽ നിന്ന് പത്തിന്റെ ഒരു നോട്ടെടുത്ത് പാത്രത്തിലേകിട്ടു  നടന്നു നീങ്ങി ,,
വെറുതെ ഒന്ന് തിരിഞ്ഞു നോകുമ്പോൾ അവൾ  ആൾ കൂട്ടത്തിൽ ഒരാളെ തട്ടി വിളിക്കുന്നുണ്ടായിരുന്നു
,,,,,
ബസ്സിലിരിക്കുമ്പോൾ മനസ്സ് നിറയെ ആ പെണ്‍കുട്ടി ആയിരുന്നു ,, എന്ത് കൊണ്ടാണ് എന്നറിയാതെ ,മനസ്സിൽ  ഒരു തേങ്ങൽ പോലെ,, തിളങ്ങുന്ന കണ്ണിലെ വിഷാദ ഭാവമായിരിക്കുമോ .
തന്റെ ശ്രീകുട്ടിയുടെ അത്രയുമേ പ്രായം വരൂ ആ കുട്ടിക്കും ,,
ബസ്സിറങ്ങി വീട്ടിലേക് നടക്കുമ്പോൾ ഇരുൾ  നിറഞ്ഞിരുന്നു  ,,
മാനത്തു അർദ്ധ ചന്ദ്രൻ നേരിയ വെളിച്ചം വിതറി നിൽകുന്നു ,,, നേരത്തെ പെയ്യാനൊരുങ്ങി  നിന്ന മഴ മാഞ്ഞു പോയിരിക്കുന്നു ,,
അകലെ അടുക്കി വെച്ചത് പോലെ വീടുകൾ  കാണാം,   തന്റെ വീട്ടിൽ ഒഴികെ മറ്റു  വീടുകളിൽ  വെളിച്ചം മിന്നുന്നുണ്ട് ,,
അവിടെ മാത്രം എന്ത് പറ്റി  ഫീസ്‌ പോയിക്കാണും ,, പകരം ഒരു മെഴുകു തിരി വെളിച്ചം പോലും കത്തിച്ചു വെച്ചില്ലേ ,,
പടി കടക്കാനൊരുങ്ങുമ്പോൾ  വിളി കേട്ടു
,,
''ഗിരീ .. അഭി ,,അവിടെ ഇല്ല മോളേം കൊണ്ട് ആശുത്രീലോട്ട്  പോയി . തൊട്ടയൽ വക്കത്തെ രാധേടത്തി ടോർച്ചും  മിന്നിച്ചു കൊണ്ട് നടന്നു വരുന്നു
''കൊച്ചിന് വയ്യായ്ക കൂടി ""
എന്നിട്ട് എന്നെ വിളിക്കാതെ പോയതെന്തേ ''
''നിന്നെ വിളിച്ചിട്ട് കിട്ടീല്യ ''
ഗിരി ഫോണ്‍  എടുത്തു നോക്കി .. അത് സ്വിച്ച് ഓഫ്‌ ആയിരുന്നു
അയ്യോ ഇത് ഓഫ്‌ ആയിരുന്നു ശ്രദ്ധിച്ചില്ല ''
ദാ താക്കോലുണ്ടിവിടെ ,, അഭിക്കൊപ്പം രാഘവേട്ടനുമുണ്ട് ''
താക്കോൽ വാങ്ങി പെട്ടെന്ന് വീട് തുറന്നു സാധനങ്ങൾ അകത്തു വെച്ച് പൂട്ടി പുറത്തിറങ്ങുമ്പോൾ ,, രാധേടത്തി പടിക്കൽ തന്നെയുണ്ട്
"ഇവിടെ ക്ലിനിക്കിലെകല്ല ടൌണി ലേക്കാ കൊണ്ടോയത് നീ എങ്ങനെയാ പോവുന്നെ "
നോക്കട്ടെ ,,""
അയാൾ  ഇരുട്ടിലൂടെ നടന്നു  വല്ലാത്തൊരു ഉൾഭയം മനസ്സില് നിറഞ്ഞു നിന്നു
,,,, കവലയിൽ ഒരു ഓട്ടോ ഉണ്ടായിരുന്നു ,, പരിചയക്കാരൻ ,, അയാളോട് കാര്യം പറഞ്ഞു ,, പെട്ടന്ന് വണ്ടിയെടുത്തു അയാൾ ,
ഒട്ടോയിലിരിക്കുമ്പോൾ  വല്ലാത്ത തളർച്ച  തോന്നി ,, ശ്രീ കുട്ടിക്ക് ഹർട്ടിന്റെ വാൽവിനു ഉള്ള കുഴപ്പമെന്നാണ്
 ,,ഡോക്ടർ മാർ  പറഞ്ഞത്  ഒരു ഓപ്പറെഷനിലൂടെ മാത്രമേ സുഖപ്പെടുത്താനാവൂ ,, നല്ല ചിലവു വരുമത്രേ ..,,
 ഉള്ള ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം ദിവസ ചിലവിനു തന്നെ കഷ്ടി  .  എത്ര ചികിത്സിച്ചു ഉള്ളതൊക്കെ അതിനു വേണ്ടി വിറ്റു പെറുക്കി ഇനി ഉള്ളത് അഞ്ചു സെന്റ്‌ ഭൂമിയും ആ കുടിലുമാണ് ,എത്ര ആളുകളോട് പറഞ്ഞു അതൊന്നു വിറ്റുതരാൻ,
നാല്  ലക്ഷമൊന്നും  അതിനു കിട്ടില്ല എന്നാണു ബ്രോക്കർ അപ്പൂട്ടൻ പറയുന്നത്  രണ്ടരക്ക് ഒപ്പിച്ചു തരാമെന്നു ,, എങ്കിൽ ബാക്കി എങ്ങനെയുണ്ടാക്കും ,,,
,,,,,,, എന്ത് വേണ്ടൂ ദൈവമേ ഞാൻ ,,, എന്റെ കുഞ്ഞ് ...
ഓട്ടോ ആടിക്കുലുങ്ങി  ആശുപത്രി മുറ്റത്തു നിന്നു
..,,
കോറിഡോറിൽ  രാഘവേട്ടൻ നില്കുന്നത് ദൂരെ നിന്ന് കണ്ടു
ഒരു ഓട്ടത്തിന് അടുത്തെത്തി ,, എവിടെ രാഘവേട്ടാ അവര്
,, അയാൾ തല തിരിച്ച് ആംഗ്യം  കാട്ടി
ഒരു തൂണിൽ ചാരി നിൽകുന്നു  അഭിരാമി ,,
ഏതോ ശൂന്യതയിൽ മിഴിയയച്ച്
ഒരു ഭീതി അയാളെ ചുഴിഞ്ഞു നിന്നു
വിറയ്കുന്ന  പാദം  വലിച്ചെടുത്തു അവൾക്കു  നേരെ നടന്നു ഗിരി.
അഭീ ''
ഒരു ഞെട്ടലിൽ അഭിരാമി ഉണർന്നു ഗിരിയെ നോക്കി
പിന്നെ ഒരു നിലവിളിയോടെ നെഞ്ഞിലേക്ക് വീണു
"പോയി ഗിരിയെട്ടാ നമ്മുടെ മോള് "
 ശ്വാസം വിലങ്ങിയ പോലെ  തോന്നി അയാൾക്ക്‌ കണ്ണുകളിൽ ഇരുട്ട് പടർന്നു
ഭൂമി തനിക്കു ചുറ്റും അതിവേഗത്തിൽ കറങ്ങുന്നു
അഭിരാമിയെ  ചേർത്തു  പിടിച്ചു
 ഏതോ ഗർത്തത്തിൽ  നിന്ന്എന്ന പോലെ  രാഘവേട്ടന്റെ ശബ്ദം കേട്ടു
''കൊണ്ട് വരുമ്പോ തന്നെ കുഞ്ഞിനു തീരെ വയ്യായിരുന്നു  , നിന്നെ കുറെ വിളിച്ചു ,, കിട്ടിയില്ല ,,, ഇവ്ടെ എത്തിയപ്പോഴേക്കും ,, കഴിഞ്ഞിരുന്നു ,,
;;;
വീടിനോട് ചേർന്ന് ശ്രീ കുട്ടിയുടെ ശരീരം സംസ്കരിച്ചു , കുഴി മാടത്തിന് മീതെ നിന്ന് ഗിരി വിറയ്കുന്ന കൈകൾ  കൊണ്ട് ഇത്തിരി മണ്ണ് വാരി നെഞ്ചോടു ചേർത്തു,,  ഹൃദയം വിങ്ങിപ്പൊട്ടുന്നു ,, വല്ലാത്തൊരു നീറ്റൽ
പിന്നെ അതെവിടെ തന്നെ ഇട്ട് അകത്തേക് നടന്നു
അശ്രു പൂക്കൾ അർപ്പിക്കാനെത്തിയ ജനക്കൂട്ടം പിരിഞ്ഞു തുടങ്ങിയിരുന്നു
അടുത്ത ബന്ധുക്കളും അയൽ  വക്കക്കാരും മാത്രം ബാകിയായി
അഭിരാമിയുടെ തളർന്ന നിശ്വാസം ഇടയ്ക്കിടെ ഉയർന്നു  കേൾക്കാം
കർപൂരത്തിന്റെ ഗന്ധം ചുറ്റും നിറഞ്ഞു നിൽകുന്നു
ഗിരി ഉമ്മറത്ത് നിന്നു അകത്തേക്ക് കയറി
ഒരു ശൂന്യത പൊതിഞ്ഞു പിടിക്കും പോലെ
ഇന്നലെ വരെ ഈ വീട്ടിൽ  ശ്രീ കുട്ടിയുടെ കളിതമാശകൾ നിറഞ്ഞു നിന്നിരുന്നു
അവളുടെ കുസൃതികളിൽ എല്ലാം മറക്കും .. അവളുടെ കൊഞ്ചലിൽ ആണ് ഈ വീടുണർന്നിരുന്നത് ....
ശ്രീ കുട്ടിയുടെ പാഠ പുസ്തകങ്ങൾ മേശപ്പുറത്തു അടുക്കി വെച്ചിരുന്നു ചുമരിൽ അവളുടെ ചിരിക്കുന്ന മുഖം
,,,പൊന്നു മോളെ ഈ അച്ഛനോട് ഒന്നും മിണ്ടാതെ നീ പോയോല്ലോടി ,,, തികട്ടി വന്ന കരച്ചിൽ പണിപ്പെട്ടു അടക്കി അയാൾ
പിന്നെ പതിയെ കട്ടിലിലേക് ചാഞ്ഞിരുന്നു
അപ്പോഴാണ്‌ കവർ ശ്രദ്ധിച്ചത് ഇന്നലെ ശ്രീ കുട്ടിക്ക്  വാങ്ങി വന്ന കല്ലുമാല
അയാൾ അതെടുത്തു നെഞ്ചോടു ചേർത്തു ,,
ഒന്ന് പൊട്ടിക്കരയണ മെന്നു തോന്നി ,,
എത്ര നിയന്ത്രിച്ചിട്ടും മിഴി പൊട്ടിയൊഴുകി ......
എന്റെ മോളേ ,,,,,,,,  മനസ്സിൽ ഒരു നിലവിളി കുരുങ്ങിക്കിടന്നു പിടഞ്ഞു
പൊടുന്നനെ  ഇന്നലെ കണ്ട ആ പെണ്‍കുട്ടിയുടെ മുഖം മനസ്സില് തെളിഞ്ഞു വന്നു ,,
കയ്യിൽ കിടന്ന മാല ഗിരി കവറിലാക്കി ... പുറത്തിറങ്ങി
ആദ്യം കിട്ടിയ ബസ്സിൽ കയറി ... ഇത് ആ കുട്ടിക്ക്  കൊടുക്കണം
ആ കുട്ടിക്ക് തന്റെ മോളുടെ രൂപമുള്ളതു  പോലെ
ബസ്സിറങ്ങി
തലയ്ക്കു മുകളിൽ സൂര്യൻ ജ്വലിച്ചു നിന്നു .. വിഹ്വലമായ നഗരത്തിലെ
ഇന്നലെ  നടന്ന വഴിയിലൂടെ കുറെ നടന്നു
അവിടെയെങ്ങും കണ്ടില്ല
നഗരത്തിൽ ആ പെണ്‍കുട്ടിയെ തിരഞ്ഞു അലഞ്ഞു  
ഒരു ഭ്രാന്തനെ പോലെ ,,,,
കത്തി നിന്ന സൂര്യൻ പടിഞ്ഞാറ് ചാഞ്ഞു കൊണ്ടിരുന്നു ,,
ഒരുപാട് അലഞ്ഞു ഗിരി അവിടെങ്ങും ആ പെണ്‍കുട്ടിയെ കാണാൻ കഴിഞ്ഞില്ല ... കടപ്പുറം ലക്ഷ്യമാക്കി നടന്നു അയാൾ
അലറി വിളിക്കുന്ന തിരമാലയെ നോക്കി ചില നിമിഷം നിന്നു
പിന്നെ ആ മണലിൽ വീണ് മാല പൊതിഞ്ഞ കവർ നെഞ്ചിൽ ചേർത്ത്    ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു ,,






Friday, February 21, 2014

സ്നേഹ പൂർവ്വം

,,,,എന്റെ പ്രിയപ്പെട്ടവൾക്ക്‌...
ഞാൻ കുറിച്ച് തുടങ്ങുന്ന എന്റെ അക്ഷരങ്ങൾ നിന്നോടുള്ള പ്രണയ വായ്പുകളാണ് .......!!
ഞാൻ പറഞ്ഞു തുടങ്ങുന്ന എന്റെ വാക്കുകൾ നിനക്കുള്ള പ്രണയ സമ്മാനങ്ങളും !!!
'' ഞാൻ ശ്വസിക്കുന്ന വായുവിൽ പോലും നിന്റെ പരിമളം നിറഞ്ഞു നിൽകുമ്പോൾ എനിക്കെങ്ങനെയാണ് ഉറങ്ങാനാവുക , പകലസ്ഥമിച്ചിട്ടു യാമങ്ങൾ എത്രയോ കഴിഞ്ഞു
നമ്മൾ തമ്മിൽ കണ്ട പകലിന്നു ശേഷം എന്റെ മനം നിറയെ നീ കോരിയൊഴിച്ച സ്നേഹാമൃതം മാത്രമായിരുന്നു !!
ഇവിടെ ജാലകത്തിനപ്പുറം മഞ്ഞു പെയ്യുന്നുണ്ട് , ജാലക വിരികൾ കുസൃതിക്കാറ്റിൽ ഇളകിയാടുന്നു നേർത്ത മഞ്ഞിന്റെ മണമുള്ള കാറ്റ് എന്നെ വന്നു തലോടുമ്പോൾ അറിയാതെ നിന്റെ മുഖം മനസ്സിൽ ഒഴുകിയെത്തുന്നു .
ഈ രാത്രിയൊന്നവസാനിച്ചി രുന്നെങ്കിൽ !!!
പ്രഭാതത്തിനു കൂട്ടായി നിന്റെ കണ്ണുകൾ എന്നെ തലോടുന്നതിലുപരി എനിക്കെന്തു സ്വർഗ്ഗ സായൂജ്യമാണുള്ളത്‌ , ഈ രാവിന്റെ നിശബ്ദതയിൽ ,മരച്ചില്ലകളിലെ ഇലച്ചാർത്തുകളിലേക്ക് മഞ്ഞു വീഴുന്ന ശബ്ദം കേൾക്കാം,അതിനു നിന്റെ കൊലുസിന്റെ താളം പോലെ,,!! വെൻമേഘങ്ങളിലൂടെ ഒഴുകിനടക്കുന്ന പാൽ നിലാ ചന്ദ്രൻഎന്ന നോക്കി മന്ദഹസിക്കുന്നുണ്ട് അതിൽ നിന്റെ മുഖം തെളിയുന്ന പോലെ !!!
എവിടെയോ രാക്കുയിൽ പാടുന്നുണ്ട് നമ്മുടെ പ്രണയാർദ്ര രാഗം പോലെ ,,.
മാനത്തു നക്ഷത്രം മിന്നുന്നുണ്ട് നിന്റെ കണ്ണുകൾ പോലെ
എന്നെ നിദ്ര മാടി വിളിക്കുന്നുണ്ട് പക്ഷെ എനിക്ക് പോകാനാവുന്നില്ല !!
നീ എന്റെ സ്വപ്നത്തിൽ ചിറകു വിടർത്തി മന്ദഹസിചെത്തു മെന്നെനിക്കറിയാം എങ്കിലും ഉറക്കം വെടിഞ്ഞു നിന്നെ ഓർത്തിരിക്കാനാണ്‌ എനിക്കിഷ്ടം ,,!!
ഇ ജൻമം മുഴുവൻ നിന്നോട് ചേർന്ന് ഈ ജാലകത്തിനടുത്ത് പുറത്തെ മഞ്ഞു പെയ്യുന്നതും നോക്കിയിരിക്കണം ,,,,,,
പലകോടി ജൻമങ്ങളിൽ നിനക്കൊപ്പം നിറഞ്ഞു പെയ്യുന്ന മഴയിൽ ഒരു കുടക്കീഴിൽ നിന്നെചേർത്തു പിടിച്ചു നടക്കണം
.... നിനക്കൊപ്പം പോക്കുവെയിലിൽ കഥ പറഞ്ഞു നടക്കണം ..
നിന്റെ കുപ്പി വളക്കിലുക്കത്തിൽ ആനന്ദിക്കണം,,,,, നിന്റെ പൊട്ടിച്ചിരിക്കൊപ്പം ചേർന്നു ചിരിക്കണം ...
നിനക്കൊപ്പം പൂക്കാലം തേടി അലയണം ,, വസന്തമായി പരിണമിക്കണം !!
നിന്റെ ചെന്ജുണ്ടിലെ മധു നുകരുന്ന വണ്ടായി നിനക്ക് ചുറ്റും പറന്നു നടക്കണം
നിന്റെ ഒരു നിമിഷത്തെ മൌനം പോലും എന്നെ നോവിക്കും ,,
നിന്റെ കണ്ണിലെ പ്രണയ നക്ഷത്ര തിളക്കം ,,,, എന്റെ ജീവിതത്തിന്റെ പ്രകാശമാവണം..

,,,,,,,നിന്റെ സ്നേഹത്തിനപ്പുറം എനിക്ക് വേറൊന്നുമില്ല ............
,,,,,,,,,,,നീ യെന്ന സ്നേഹമില്ലാതെ ഒരു ജീവിതവുമില്ല ,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,നാളെയുടെ പ്രഭാതം നമുക്കായി വിരിയും ..
പക്ഷികൾ നമുക്കായി പാടും ,,,,,
ചിത്രശലഭങ്ങളായി നമ്മൾ പറന്നു നടക്കും ജൻമാന്തരങ്ങളുടെ സ്നേഹവുമായി !!!!
...................................സ്നേഹപൂർവ്വം......