ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Tuesday, October 13, 2015

ഒരു യാത്ര കൂടി ......

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidUY_GFOsk2ic_2boBjT5nNoBPcLjNFRPEvM7iCLLDTLUJoYKvpbRiSiTKWQshW_sQ3RqQnqejetST1ZKoNkEk8XH89mA0IGDD89ifGxnpw1g7SKLdShxGsh-GAkN_hFzOo6xM7KHitdk/s640/
ചെറിയ ഒരെഴുത്ത് ,,,,,, വഴക്ക്പക്ഷിയിൽ ,,,,,,,, വായിക്കുമല്ലോ

http://vazhakkupakshi.blogspot.in/ 

Wednesday, October 7, 2015

എനിക്കൊന്നു ഉറങ്ങണം

എനിക്കൊന്നു ഉറങ്ങണം ,,,, ഉണരാതിരിക്കുവാൻ
നിൻ മടിയിൽ തലചായ്ച്
പറയാൻ ബാക്കി വെച്ച പ്രണയ മന്ത്രങ്ങളാം
നിന്റെ മൃദു സ്വനം കേട്ട് ,,,,
പ്രണയമെരിയുന്ന നിൻ മിഴിതലോടലേറ്റ് ,,,,
നിന്റെ കരങ്ങളിൽ കവിൾ ചേർത്ത് ,
നിന്റെ മുടിനാരിഴയുടെ തൂവൽ സ്പർഷമേറ്റ് ,,
എനിക്കൊന്നുറങ്ങണം പുനർജന്മമില്ലാതെ ,,,
ഏതോ കല്പടവിൽ വീണു തകർന്ന
പ്രണയത്തിൻ കുപ്പി വള കിലുക്കം കേട്ട് ,,,,,
അണയാൻ വെമ്പി നില്കുന്ന
മണ്‍ ചിരാതിലെ തൂവെളിച്ചം പോലുള്ള
നിന്റെ മുഖത്തു കണ്ണ് നട്ട്,,,,,,,,,
നിനക്ക് മുന്നിൽ,,,,,,,
ജനിയിലെ ഈ ജീർണ വസ്ത്രമുപേക്ഷിച്ചു,,
,, മൃതിയിലെ ആത്മാവ് മാത്രമായി
യാത്ര പോകണം ,,,,
ഒരു ജന്മത്തിന്റെ പ്രണയ കനലിലെരിഞ്ഞു
നീറുന്ന ഹൃദയ നോവ്‌ മാത്രം ബാക്കി വെച്ച് ,,,,,

Thursday, October 1, 2015

മാപ്പ് മഹാത്മാവേ

മാപ്പ് മഹാത്മാവേ ,,,,,,,
ഇന്നീ ഭാരതത്തിനു അങ്ങു കണ്ട സ്വപ്നത്തിന്റെ
സർവ്വ സമ നീതിയുടെ തൂവെളിച്ചമില്ല,,
വെളിച്ചമേകാൻ ശ്രമിച്ച അങ്ങയുടെ നെഞ്ചിൽ
തീ കുഴലിനാൽ രക്തപ്പൂക്കളിട്ടവർ ,,
ഇന്നുമീ മണ്ണിനെ കാർന്നു തിന്നു കൊണ്ടിരിക്കുന്നു
അധികാര ഭ്രമത്തിന്റെ അന്ധതയാണെങ്ങും
വർഗ്ഗീയ വിഷത്തിന്റെ നീറ്റലുകളിൽ പുളയുന്നുണ്ട്
ഭാരത മണ്ണിന്റെ മക്കൾ ,,,,,,,,,
പല മതം പല ജാതി പല വർഗ്ഗമായി പരിണമിച്ചു
പല നിറമുള്ള കൊടിക്കീഴിൽ
പലതരം ചിഹ്നങ്ങളാൽ അണി നിരന്ന്
പലതരം വാക്യങ്ങളാൽ ഘോഷിക്കുന്നുണ്ട്
തെരുവിൽ പട്ടിണിപ്പാവങ്ങൾ അലയുമ്പോൾ
സ്വർഗീയ ആരാമം പണിയുന്നുണ്ട്
അങ്ങയുടെ പിൻഗാമികൾ ,,,,,
അധികാരമെന്നൽ ധാർഷ്ട്യമെന്നവർ
മാറ്റിക്കുറിച്ചു,,,,
ജനങ്ങളാം ഞങ്ങൾക്കിന്നു പ്രധിനിധിയില്ല ,,
അവർ നിധികളാൽ സന്തുഷ്ടർ
ഞങ്ങൾ പ്രതികളാണിന്നു ,,
തിരഞ്ഞെടുത്തു ജയിപ്പിച്ചതിനു ,,,,,
പൊറുക്കുക ,, പിതാവേ ,,
ഭാരത മക്കളോട് ,,,, ഭാരത മണ്ണിനോട് ,,,,,,,

Wednesday, August 26, 2015

അവകാശി ,,,,,,,,

,,,,,
അവസാനമായി ഒരു ദീർഗ നിശ്വാസമുണരും
അനന്തതയിൽ മറഞ്ഞൊരാത്മാവിനായി
മണ്ണിന്റെ മണവുമായി മണ്ണിൽ ജനിച്ചു നാം
മണ്ണായി മാറുന്നൊരു കാലം വിദൂരമല്ല
ഒരു പിടി മണ്ണ് മാത്രം കവിളിൽ ചേർത്ത് വെക്കും
ഒരു തുള്ളി കണ്ണു നീര് ആരോ പൊഴിചെന്നിരിക്കും
കൂട്ടി ക്കിഴിച്ചു ഗുണിച്ചു നീ ചേർത്തു വെച്ചതൊക്കെയും
കൂട്ടിനുണ്ടാവില്ല കൂരിരുളല്ലാതെ
നേടിയ നേട്ടങ്ങളൊക്കെയും വീണിടിയും
നേരിന്റെ നെറിവിന്റെ വെളിച്ചം മാത്രമുണരും
ഇനി മണ്ണറ നിനക്കായി പണിയും
ഇരുളിനാൽ അതലങ്കരിക്കും,,,,,,
കല്ലിനാൽ മേൽകൂരയുയരും
കാലടികൾ അകന്നു പോവും ,,,,,,,,,,,
ചെടികളാൽ നിറഞ്ഞൊരു പള്ളിക്കാട്ടിൽ
ചെത്തി മിനുക്കിയൊരു മീസാൻ കല്ല്‌ ബാക്കി നിൽക്കും
,,,,,,,,, നാം ഓരോരുത്തരും അവകാശികളാണ്,, ആറടി മണ്ണിന്റെ അവകാശികൾ ,,,,,

Thursday, July 30, 2015

മൂകമീ ,,,,,ലോകം

എന്റെ കാഴ്ചകൾ മങ്ങിത്തുടങ്ങിയിരിക്കുന്നു ,,,,
എന്റെ കേൾവി കൊട്ടിയടച്ചു
ഞാനിന്നു മൌനനാണ് ,,,,,,,,,,,,,,,
എന്റെ ഹൃദയം സ്പന്ദിക്കുന്നില്ല
എന്റെ ശരീരം നിശ്ചലം
എന്റെ ആത്മാവ് മയങ്ങിക്കിടക്കുന്നു
എനിക്ക്  ചുറ്റും കൂരിരുൾ
ഈ ഇരുളിൽ നിറയുന്നുണ്ട്
സമരമുഖം കണക്കെ ,,,,,,,,,,
അമ്മയുടെ തേങ്ങൽ
അനിയത്തിയുടെ നിലവിളി
ഭാര്യയുടെ അടക്കിയ കരച്ചിൽ
കാമക്കണ്ണിൻ ജ്വാലയിൽ
 പിഞ്ചു കുഞ്ഞിന്റെ പിടച്ചിൽ
വാളിൻ സീൽകാരം
പൊടിപടലങ്ങളും അഗ്നി ഗോളങ്ങളും
അതിൽ ചിതറുന്ന ശരീരാവയവങ്ങളും
നപുംസകത്തിൻ പൊട്ടിച്ചിരികളും
ക്രൂരമാം മന്ദഹാസവും
ബാല്യത്തിൻ വിയർപ്പുമണം
വിശപ്പിന്റെ അഗ്നിയിൽ
വേവുന്ന .....ദുർഗന്ധം
ദേവാലയത്തിൽ നിറയുന്ന പുക
ഒട്ടിച്ചു വെച്ച പുഞ്ചിരിക്കുള്ളിൽ
അലറുന്ന വ്യഗ്രവും
ഇതും മനുഷ്യൻ ,,,,,,,,,
ഞാൻ മൂകനാണ് .....
എന്റെ പഞ്ചഭൂതങ്ങൾ മരിച്ചിരിക്കുന്നു
ഉരിയടനാവതില്ല ........
മാപ്പ് ,,,ദൈവമേ........ മാപ്പ് 

Saturday, June 27, 2015

പ്രണയിച്ചിരുന്നു നാം

പ്രണയിച്ചിരുന്നു നാം പൂവിതൾ തുമ്പിലെ
തേൻ തുള്ളി നുകരുന്ന പോലെ
പ്രണയിച്ചിരുന്നു നാം പൂവും കിളികളും
വസന്തമായി വന്നൊരു നാളിൽ
കാതോർത്തിരുന്നു ഞാൻ നിൻ കൊലുസിന്റെ
താളവും മൃദുലമാം പാദസ്വരവും
കടമിഴിക്കോണിലെ നിറയുന്ന
പ്രണയത്തിനോളവും കാണാൻ
നുണക്കുഴി വിരിയുന്ന നിൻ ഇളം കവിളിൽ
ഞാൻ ആദ്യമായി ചുംബനം തന്നൂ
നാണിച്ചിരുന്ന നിൻ മിഴികളിൽ ഒഴുകുന്ന
പ്രണയത്തിൻ അരുവിയും കണ്ടു
പ്രണയിച്ചിരുന്നു നാം അകലെ മലകളിൽ
   തൂമഞ്ഞു പെയ്യുന്ന കാലം
പ്രാണൻ അകലും വരെ നീയെനിക്കെന്നു
 നിന്നെ പുണർന്നു ഞാൻ പറഞ്ഞു
മരണം വിളിച്ചാലും അകലില്ല ഞാനെന്നു
എന്നിൽ അലിഞ്ഞു നീ മൊഴിഞ്ഞു
മാനത്തു തൂവെള്ളി പ്രഭയായി
 നിലാവിൻ പുഞ്ചിരി വിടർന്നു
ആ നേരമെവിടെനിന്നറിയാതെ
രാകുയിലിൻ നാദവും കേട്ടു
ആരോ വരച്ചൊരു പ്രണയ ചിത്രത്തിൽ
 ഞാൻ നമ്മുടെ പേരും കുറിച്ചു
ഹൃദയത്തിൽ എന്നേ കുറിച്ചിരുന്നെന്നു
 അത് അതു കണ്ടു  നീ പറഞ്ഞൂ
ഹൃദയം നിനക്കായി പകുത്തു
 ഞാൻ തന്നപ്പോൾ ഇളം കാറ്റു വീശിയകന്നു
പുലരിയിൽ പുഴയുടെ തീരത്തിരുന്നു
 നാം സ്വപ്‌നങ്ങൾ നെയ്തിരുന്നു
പിരിയുവാൻ വയ്യാത്ത നമ്മുടെ പ്രണയത്തിൽ
 പുഴയെന്നും സാക്ഷിയായി
 കൈകോർത്തു നടന്നു നാം പാടവരമ്പിലും
 ഇളം വെയിൽ ചായുന്ന നേരം
കൈകളിൽ പൂക്കളും കണ്ണിൽ
 പ്രണയവുമായി കാലമേറെ കഴിഞ്ഞു
പ്രണയമാം സ്വപ്നത്തിൽ ഉണരുന്ന
 ചിത്രങ്ങളിൽ നീ നിറഞ്ഞു
പ്രണയം വിരിയുന്ന
കവിതകളെന്നുള്ളിലെ  കിളികളും പാടി
മഴ പെയ്തു തോർന്നൊരു
പകലിലെ വാകമരച്ചുവട്ടിൽ
മിഴിനീരിൻ നനവ്‌ പോൽ
 മഴത്തുള്ളിയും  നമ്മിൽ പതിഞ്ഞു
വഴി പിരിയുവാൻ പറയാതെ പറഞ്ഞു
 നീ മുന്നിൽ മൂകമായി നിന്നൂ
വാക്കുകൾ തപ്പി എടുക്കുന്നതിൻ മുൻപേ
 നീ യാത്രാ മൊഴിയും പറഞ്ഞു
വഴിയറിയാതെ നിന്നെനിക്കുമേൽ
 മഴ പിന്നെയും പൊഴിഞ്ഞു
വാടിയ പൂക്കൾ പൊഴിച്ച്
നിന്നെന്തിനോ  വാക മരവും കരഞ്ഞു
 പ്രണയിച്ചിരുന്നു നാം ,,,,,,,,
, നഷ്ട സ്വരങ്ങളെ വിരഹത്തിനാഴം അളക്കാൻ ,,,,,,


Thursday, June 25, 2015

എവിടെനീ

എവിടെയെൻ ജന്മസാഫല്യമേ ,, നീ
എവിടെയെൻ  ഹൃദ്യമൊരു പ്രണയ പുഷ്പം
മോഹങ്ങളാൽ നെയ്തൊരു പട്ടുചേല,,,,,
അതിൽ സ്വപ്നം കൊണ്ട് ഞാൻ വരച്ചൊരു പ്രണയചിത്രം
എവിടെ കളഞ്ഞുപോയി ഞാനാ പട്ടുചേലാ
എവിടെയെൻ ആർദ്രമാം പ്രിയമൊരു കവിത ശകലം
എവിടെയെൻ മണ്‍ചിറാതിലേ പൊൻതിരി വെട്ടം
എവിടെയെൻ മഴമുകിലിൻ സപ്തസ്വരം ,,
എവിടെയെൻ ജീവന്റെ ആശാ നാളം
എവിടെ എവിടെയെൻ നിത്യമാം ആത്മ ശാന്തി ,,
എവിടെ എവിടെനീ
എന്റെ അനുരാഗ ലയഭാവ താളാത്മകമേ,,,,,