ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Sunday, November 24, 2013

കുതുബുദ്ധീൻ അൻസാരി ഒരു വിശകലനം

ആരാണ് കുതുബുദ്ധീൻ അൻസാരിയെന്നു ഇന്ത്യാ രാജ്യത്തുള്ള എല്ലാവർക്കുമറിയാം .. അയാളോട് ഗുജറാത്തിൽ ചെയ്ത ക്രൂരതയും വളരെ ചർച്ച ചെയ്ത വിഷയം തന്നെ 
പക്ഷെ  ഈയിടെ കുതുബുദ്ധീൻ അൻസാരി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു ,,,, എന്തിനു വേണ്ടിയാണെന്നുള്ളതിനു യുക്തമായ മറുപടി ഉണ്ട് താനും " മോഡി വിരോധം "" പക്ഷെ  ചില സംശയങ്ങൾ .. 
അൻസാരി എന്ന ചെറുപ്പക്കാരനെ രാഷ്ട്രീയ ആയുധമാക്കി വരാൻ പോകുന്ന തെരഞ്ഞടുപ്പിനെ അഭിമുഖീകരിക്കുക എന്നുള്ള ഒരു നയമാണോ ,,
അതോ വർഗീയ വാദിയായ  നരേന്ദ്ര മോഡിയോടുള്ള പകയോ ,, ഒരുതരത്തിൽ അല്ലങ്കിൽ മറ്റൊരു തരത്തിൽ അൻസാരിയെ  ഒരു ആയുധമായി കാണുന്നു രാഷ്ട്രീയ ലക്ഷ്യം വെക്കുന്നവർ.
അതിന്റെ പ്രഥമ തുടക്കമായിട്ടു വേണം ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽകുന്ന അൻസാരിയുടെ മുഖം .
കഴിഞ്ഞ ദിവസം കേരളത്തിലും അൻസാരി വരികയുണ്ടായി 
ഗുജറാത്ത് കലാപത്തിന്റെ ഇരയായി ബാക്കിയായത് ഒരു അൻസാരി മാത്രമോ   എത്രയോ പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ക്രൂരമായി 
ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട് അപ്പോൾ അൻസാരി മാത്രമെങ്ങനെ 
ഗുജറത്ത് കലാപത്തിന്റെ ഇരയാവുന്നത് എന്ത് കൊണ്ട് നരോധ്യ പട്യയിലെ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുകയോ അവരെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ട് വന്ന് ദുരന്തത്തിന്റെ ബാക്കി എന്ന് വിശേഷിപ്പിക്കുന്നില്ല 
അപ്പോൾ മലാല യുസഫും അൻസാരിയും ഒരു നാണയത്തിന്റെ രണ്ടു വശം എന്ന് വിശേഷിപ്പിക്കേണ്ടി വരും. .
കാരണം ലോകത്തൊരുപാട് കുഞ്ഞുങ്ങൾ പലതരത്തിൽ പീഡിപ്പിക്കപ്പെടുമ്പോൾ മലാല യുസഫ് സായിയെ മാത്രം ജീവൻ രക്ഷിച്ചു വാർത്ത മാധ്യമങ്ങൾ കെട്ടിഗോഷിച്ചു അതൊരു തിരക്കഥയുടെ ബാക്കിപോലെയാണെന്ന് ചിലരെങ്കിലും അടക്കം പറഞ്ഞിരുന്നു 
അത് തന്നെയാണോ അൻസാരിയും അല്ലാതിരിക്കട്ടെ    മാധ്യമം അൻസാരിയുമായുള്ള അഭിമുഖം നടത്തുകയുണ്ടായി 
എൻ ഡി യെ ക്കെതിരെ യുള്ള പ്രചാരണമാണെന്നും കോണ്‍ഗ്രെസ്സ് അടക്കമുള്ള പാർട്ടികളുടെ സെക്കുലർ വേദികളിൽ പങ്കെടുക്കുമെന്നും പറയുന്ന അൻസാരി തനിക്കു ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും പറയുന്നു നല്ലത് തന്നെ 
കലാപം കഴിഞ്ഞതിൽ പിന്നെ താൻ സമുദായത്തിൽ ഒറ്റപ്പെട്ടു  എന്നത് എങ്ങനെയെന്നു അദ്ദേഹം പറയുന്നുമില്ല ഒരു സാമുദായിക കലാപത്തിന്റെ ഇര എങ്ങനെയാണ് അതെ സമുദായത്തിൽ ഒറ്റപ്പെടുക മുസ്‌ലീംകൾക്കെതിരെ നടന്ന ആക്രമമാണ് ഗുജറാത്തിൽ അല്ലാതെ ഒരു ഹിന്ദു മുസ്‌ലീം സങ്കട്ടനമല്ല അപ്പോൾ എങ്ങനെയാണ് അൻസാരി അതെ മുസ്ലീംകൾക്കിടയിൽ ഒറ്റപ്പെടുന്നത് വൈരുധ്യങ്ങളാണ് വാക്കുകൾ
ഇന്ത്യയിലെ മുസ്ലീംകൾ മാത്രമല്ല പൊതുവെയുള്ള ജനങ്ങൾ മറ്റു മതസ്ഥരും സമുദായങ്ങളും മോഡിയെ വിമർശിക്കുകയും വെറുക്കുകയും ചെയ്യുന്നവരാണ് 
ഗുജറാത്ത് കലാപം അത്രമേൽ വലിയ മുറിവ് തന്നെയാണ് നമ്മുടെ രാജ്യത്തിന്‌ ഏൽപിച്ചത്‌ 
ചിലർ രാഷ്ട്രീയ പരമായി അതേറ്റടുത്തപ്പോൾ ചിലർ മതപരമായും വ്യക്തി പരമായും ഉൾകൊണ്ടു ഏത് തരത്തിലായാലും കലാപ ദുരന്തം ഒരു അൻസാരിക്ക് മാത്രമല്ല നഷ്ടങ്ങളുണ്ടാക്കിയത് എത്രയോ ജീവിതങ്ങൾക്കാണ് 
അങ്ങനെയെങ്കിൽ അൻസാരി ചെയ്യേണ്ടത് ദുരിത ബാതിതരെ കരകയറ്റാനുള്ള മാർഗമാണ് അല്ലാതെ വെറും മോഡി വിരോധമല്ലല്ലോ 
അദ്ദേഹം നിലനിൽപിനായി കഷ്ട്ടപ്പെടുകയാണെന്നു അറിയാഞ്ഞിട്ടല്ല തനിക്കൊപ്പം മറ്റുള്ളവരെയും ഉൾകൊള്ളുമ്പോഴല്ലേ ഒരു പൊതു പ്രവർത്തകനാവുന്നത് അൻസാരി അങ്ങനെയുള്ള ഒരു പ്രവർത്തനവും ചെയ്യുന്നുമില്ല ആകെ ചെയ്യുന്നത് മോഡിക്കെതിരെയുള്ള പ്രചരണം മാത്രമാണ് 
അടുത്ത പ്രധാന മന്ത്രി സ്ഥനാർത്തിക്കെതിരെയുള്ള പ്രചരണം . 
കൂട്ടത്തിൽ ഗുജറാത്തിലെ സമ്പന്ന വിഭാഗത്തിൽ പെട്ട ഷിയാ ബോറോകളുടെ മക്കൾ കാന്തപുരം മുസ്ലിയാരുടെ സ്കൂളിലാണ് പഠിക്കുന്നതെന്നു അൻസാരി കണ്ടുപിടിച്ചു അഞ്ചു സ്കൂളുകൾ അദ്ദേഹത്തിനുണ്ടെന്നും അൻസാരി "മാധ്യമ " ത്തിനോട് പറഞ്ഞുവത്രേ ശരിയായിരിക്കാം അതൊരു തെറ്റാണോ 
ബോറോകളുമായി ബിസ്നുസ് ഒന്നുമല്ല ചെയ്യുന്നത് കുട്ടികൾക്ക് വിദ്യാഭ്യാസമാണ്  നൽകുന്നത്.. ബോറോകൾ മോഡിയുടെ ആൾക്കാരായത് കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസം നിരസിക്കണമെന്നു പറയാനൊക്കുമോ ..
   മോഡി വിരോധമല്ല പീഡിതരെ സഹായിക്കുന്നതിലൂടെയാണ് ഒരു ജിഹാദിന് രൂപം കൊടുക്കേണ്ടത് അത് മോഡിക്കെതിരെയുള്ള പ്രചാരണമാവും 
ഗുജറാത്ത് കലാപത്തിന്റെ ഇരക്ക് ചെയ്യാൻ ഏറ്റവും അഭികാമ്യവും അത് തന്നെ 

Thursday, November 7, 2013

മഴ മേഘം പോലെ !!!

കർണാടകയിലെ ""കല്ലുണ്ടി'"
 സൂര്യൻ ചുവപ്പ് രാശി പടർത്തി പടിഞ്ഞാറ് ചാഞ്ഞു തുടങ്ങിയ നേരത്താണ് ഞാൻ ആ ബസ്റ്റാന്റിലെക്ക്  കയറിച്ചെന്നത്‌ ..
 ഏകദേശം  കടകളും അടച്ചു കഴിഞ്ഞിരുന്നു
ഒന്ന് രണ്ടു ബസ്സുകളും കുറച്ചാളുകളും പിന്നെ രണ്ടു കടകളും മാത്രം .......
മങ്ങി നിൽകുന്ന  തെരുവ് വിളക്ക്
മൂകമായ ഒരന്തരീക്ഷം ,,,,,,
മഴ നേർത്തു പെയ്തു തുടങ്ങുന്നു
ഈറൻ കാറ്റ്  വന്നു തഴുകുമ്പോൾ ശരീരത്തിൽ തണുപ്പ് തോന്നി
പതിനഞ്ചു മിനുട്ട് ഇനിയുമുണ്ട് എനിക്കുള്ള ബസ്സിനു ..
ഒരു ചായ വാങ്ങി പതിയെ കുടിച്ചു കൊണ്ട് നിന്നു....
തൊപ്പി കക്ഷത്തിൽ വെച്ച് ലാത്തി കൊണ്ട് വെറുതെ വീശി ഒരു പോലീസുകാരൻ നടന്നുപോയി ,,,
നിമിഷം തോറും തണുപ്പിന്റെ അംശം കൂടിവന്നു
പെട്ടന്ന് ഒരു നിലവിളി പോലെ തോന്നി ഒന്ന് ഞെട്ടി എല്ലാവരും
ചില നിമിഷങ്ങൾ നിശബ്ദമായി നിന്നു
പിന്നെയും നിലവിളി .....
ഒരു സ്ത്രീയുടെ
എല്ലാവരും അങ്ങോട്ട്‌ പാഞ്ഞു ..
ഞാനൊന്നു സംശയിച്ചു നിന്നു പിന്നെ അങ്ങോട്ട്‌ നടന്നു
''ടോയിലെറ്റ്‌ '' എന്നെഴുതി വെച്ച മങ്ങിയ ബോർഡ്
അതിലൂടെ ആളുകൾ കയറിപ്പോയി കൂടെ ഞാനും   ,, മൂത്രപ്പുരയുടെ വരാന്തയിൽ ഒരു സ്ത്രീ കിടന്നു പിടയുന്നു ..വിസർജന സ്ഥലത്തെ  രൂക്ഷമായ ഗന്ധം അവിടമാകെ നിറഞ്ഞു നില്കുന്നു
കൂടിനിന്നവർ പരസ്പരം നോക്കി
അടുത്തു ശ്രദ്ധിച്ചപ്പോൾ മനസ്സിലായി ആ പെണ്ണ് ഗർഭിണിയാണ്..
ആ പിടച്ചിൽ എന്നെ അസ്വസ്തമാക്കിയപ്പോൾ പിന്തിരിഞ്ഞു
നേരത്തെ കണ്ട പോലീസുകാരൻ ഓടിവരുന്നത്‌ കണ്ടു
ഒപ്പം ചായക്കടക്കാരനും ...
അയാള് തിരിച്ചു വന്നപ്പോൾ ഞാൻ തിരക്കി ..
ഏതാ ആസ്ത്രീ .....
അത് ഇവിടെയൊക്കെ ഉള്ളതാ ,,തലയ്ക്കു സുഖമില്ലാത്തത്‌ ....അവിടെക്കിടന്നു പെറ്റൊളും
അയാള് ഒന്നും സംഭവിക്കാത്തതുപോലെ നടന്നു പോയി
ആ പോലീസുകാരൻ എന്റെ നേരെ വന്നു ......
കായ്യിൽ ഫോണുണ്ടോ ഒന്ന് സ്റ്റെഷൻ വരെ വിളിക്കാനാ
ഞാൻ ഫോണ്‍  കൊടുത്തു
അയാള് ഫോണ്‍ ചെയ്തു തിരിച്ചു തന്നു
എനിക്കുള്ള ബസ്സ്‌ വന്നു നിന്നെങ്കിലും കയറാൻ തോന്നിയില്ല
കണ്ടക്ടറോട് തിരക്കി
എപ്പോൾ പോകും ??
 ഇരുപതു മിനിട്ട്
വല്ലാതോരാശ്വാസം  തോന്നി
കുറച്ചുകഴിഞ്ഞപ്പോൾ ഒരു  പോലീസുകാരി ഓടിവന്നു
അപ്പോഴും ആസ്ത്രീ നിലവിളിച്ചു കൊണ്ടിരുന്നു
കൂടി നിന്നവരോട് മാറിപ്പോയ്‌കൊള്ളാൻ  അവർ ആവശ്യപ്പെട്ടു
എല്ലാവരും തിരിഞ്ഞു നടന്നു
മഴയുടെ നേർത്ത മൂളൽ പ്രകൃതിയിൽ നിറഞ്ഞു നിൽകുന്നു
കാടിനെ തഴുകി വരുന്ന കാറ്റിനു നല്ല കുളിര്
ഇടയ്ക്കിടെ ചെറുതായി ഇടിവെട്ടിക്കൊണ്ടിരുന്നു
പിന്തിരിഞ്ഞു നടക്കാൻ ഭാവിച്ച എന്റെ കാതിലേക്ക് ഒരു കുഞ്ഞിന്റെ കരച്ചിൽ ഓടിയെത്തി   എനിക്കെന്തിനൊ ഒരാശ്വാസം പോലെ
ഞാൻ വെറുതെ ഒന്ന് ചിരിച്ചു ..
ഭൂമിയുടെ മടിത്തട്ടിലേക്ക് ഒരു ജന്മം കൂടി പിറവികൊണ്ടു
ഒരു സിഗരറ്റ് പുകച്ചു നൂൽമാലപോലെ പെയ്യുന്ന മഴയിലേക്ക്‌ മിഴിയയച്ചു നിന്നു ഞാൻ
 ആ പോലീസുകാരൻഎന്റെയടുത്ത്  വന്നു നിന്നു
'ഒരു ജന്മം ഭൂമിയെ തൊടുമ്പോ വേറൊരു ജന്മം ആകാശത്തിലേക്ക് പോവും '
അയാള് എന്നെനോക്കി പറഞ്ഞു ഞാൻ മനസ്സിലാവാതെ മുഖത്തേക്ക് നോക്കി
ആ ഭ്രാന്തി പ്രസവിച്ചു പെണ്‍കുഞ്ഞ് !!
വർഷങ്ങളായി ഈ തെരുവിൽ അവൾ അലഞ്ഞു നടക്കുന്നു
ഏതോ ഒരുത്തൻ സമ്മാനിച്ചതാ അവൾക്കു ആ നിറവയർ !!
മനുഷ്യൻ മൃഗത്തേക്കാൾ തരാം താണുപോയി ..
ഞാൻ വെറുതെ കേട്ടിരുന്നു
ആ പെണ്ണിന് ഇപ്പൊ ജീവനില്ല
ആ കരയുന്ന കുഞ്ഞിനു അറിയില്ലല്ലോ ജനിച്ചു വീണത്‌ തെരുവിലെക്കാണെന്ന്
 ശ്വാസം നിലച്ച പോലെ തോന്നി
പൊടുന്നനെ മഴയ്ക്ക്‌ ശക്തികൂടി
മഴയുടെ ആരവമുണ്ടയിട്ടും കാതുകളിൽ ആ കുഞ്ഞിന്റെ കരച്ചിൽ മാത്രം
കണ്ണിൽ തൊട്ടു മുൻപ്കണ്ട  പെണ്ണിന്റെ പിടച്ചിൽ !!
ഞാൻ പോലീസുകാരനെ നോക്കി
അയാള് മഴയിലേക്ക് മിഴിനട്ടിരിക്കുന്നു
ബസ് പോകാൻ തയാറായപ്പോൾ ..ഞാൻ ചെന്ന് കയറി
ഇരുന്നു ... ഞാൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി ആ പോലീസുകാരൻ അവിടെ തന്നെ നില്പുണ്ട്
ആ കുഞ്ഞിന്റെ കരച്ചിൽ അവിടെ മുഴങ്ങുന്നുണ്ടാവണം
ബസ് ചലിച്ചു തുടങ്ങുമ്പോൾ നെഞ്ചിൽ ഒരു വേദന തളം  കെട്ടി നിന്നു
എന്തിനെന്നറിയാതെ .
ഒരു മരണത്തിനു  സാക്ഷിയായത് കൊണ്ടാണോ അതോ ഒരു ജന്മത്തിനു സാക്ഷിയായത് കൊണ്ടോ ???
അറിയില്ല ...............!!!

Tuesday, November 5, 2013

നഷ്ടബോധം ....

സ്വപ്‌നങ്ങൾ ചിതലരിച്ചു തുടങ്ങിയിരിക്കുന്നു
ഉരുകിയൊലിക്കുന്ന ഒരു മെഴുകുതിരി
കണക്കെയാണിന്നു ജീവിതം
ചുറ്റിലും പ്രകാശമുണ്ടെങ്കിലും
പ്രവാസമെന്ന കൂരിരുട്ടിൽ ഞാനിന്നും തപ്പിത്തടയുന്നു
എന്തിനെന്നറിയാതെ ,,,,,,,
ഋതു ഭേദങ്ങൾ മണ്ണിൽ അലിഞ്ഞു ചേരുന്നത്
എന്റെ ആയുസിന്റെ പുസ്തകത്തിലെ
ഓരോ താളും കീറിയെറിഞ്ഞു കൊണ്ടാണ്
മോഹഭംഗമല്ല നഷ്ടബോധം ....
മഴയും മഞ്ഞും പുഴകടന്നെത്തുന്ന ഈറൻ കാറ്റും
കർക്കിടകവും തുലാവർഷവും
ഇടവഴികളും കുളക്കടവുകളും
പോക്കുവെയിലും തൊടികളും .....
ഗൃഹാതുരത്വത്തിന്റെ ഒരോർമ്മ