ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Monday, December 16, 2013

മഴയുടെ കൂട്ടുകാരി

ഏറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റെഷൻ
പകലിനെ നേർത്ത ഇരുൾ കമ്പളം മൂടിത്തുടങ്ങിയിരുന്നു മഴ നേർത്തു പെയ്യുന്നുണ്ട്
ഏതു നിമിഷവും കോരിച്ചൊരിയുന്ന ഒരു മഴയുണ്ടാകും
ട്രെയിൻ വന്നു നിന്നപ്പോൾ ജനറൽ കമ്പാർട്ടു മെന്റിന് നേരെ ഓടി
വലിയ തിരക്കൊന്നുമില്ല   ആളൊഴിഞ്ഞ ബർത്തിൽ സ്ഥാനം പിടിച്ചു .........
വണ്ടി ചലിച്ചു തുടങ്ങും മുൻപേ മൂന്നു കോളേജു കുട്ടികൾ വന്നിരുന്നു
"ഹോ നാശം പിടിച്ച  മഴ  "
മഴയെ പ്രാകിക്കൊണ്ട് അവർ സീറ്റിലേക്ക് ചാഞ്ഞിരുന്നു
ഒരുപാട് നേരം അവർ മഴക്കെതിരെ യുള്ള രോഷ പ്രകടനം തുടർന്നു
കാര്യമന്വേഷിച്ചപ്പോൾ അവർ പറഞ്ഞു
"മച്ചാ ഇന്നൊരു ക്രിക്കറ്റ് മാച്ചുണ്ടായിരുന്നു ക്ലാസ്സ് കട്ട് ചെയ്തു പോന്നതാ ഈ മഴ അതും തൊലച്ചു  കളി നടന്നില്ല " വാക്കുകളിൽ അരിശം നിറഞ്ഞു നില്കുന്നുണ്ട്
ഞാൻ വെറുതെ മഴയിലേക്ക് കണ്ണയച്ചു
ആകാശത്തു നിന്ന് തൂവെള്ള പൂക്കളായി മഴ ചാഞ്ഞു പെയ്യുന്നുണ്ട്
അങ്കമാലി എത്തിയപ്പോൾ ആളുകളുടെ എണ്ണം  കൂടി
കൂട്ടത്തിൽ ഒരു ഫാമിലിയും
അവർക്കൊപ്പം അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും
അവൾ ചിണുങ്ങി കൊണ്ടിരുന്നു
"എന്താമ്മേ മഴ പെയ്യാതെ .......
അമ്മയല്ലേ പറഞ്ഞത് വലിയ  മഴ പെയ്യൂന്ന്"
"ഇപ്പൊ പെയ്യും " ആ സ്ത്രീ അവളെ സമാധാനിപ്പിക്കുന്നുണ്ട്
കുറച്ചു നേരം അവൾ നിശബ്ദമായി  പുറത്തേക്ക്  നോക്കിയിരുന്നു
ട്രെയിൻ കാതടിപ്പിക്കുന്ന ശബ്ദത്തിൽ ഓടിക്കൊണ്ടിരുന്നു
എവിടെ നിന്നോ പഴയൊരു ഹിന്ദി ഗാനം ഒഴുകി വരുന്നുണ്ടായിരുന്നു
ഒപ്പം കല്ലുകൾ തമ്മിൽ കൂട്ടി താളമിട്ടുള്ള അകമ്പടിയും
ചില നിമിഷങ്ങൾക്കകം ഒരു പയ്യൻ ശ്രുതി മധുരമായി  പാടിക്കൊണ്ട് നടന്നു വന്നു
വണ്ടിയുടെ ചലനത്തിനും  പാടിന്റെ താളത്തിനുമൊപ്പം ഇരുന്ന്‌ ആളുകൾ ആസ്വദിക്കുന്നു  എല്ലാവരുടെയും കണ്ണുകൾ അവനിലേക്കാണ്
ഒപ്പം ആ പെണ്‍കുട്ടിയും അവളുടെ മുഖത്തു എന്തൊക്കെയോ ഭാവങ്ങൾ
പാട്ട് കഴിഞ്ഞു കൂലി  എന്ന പോൽ ആളുകൾക്ക് നേരെ അവൻ കൈനീട്ടി
കയ്യിൽ വീഴുന്ന ചില്ലറത്തുട്ടുകൾ എടുത്തു പോക്കറ്റിലിട്ടു ഭാവഭേദം കൂടാതെ അവൻ നടന്നു നീങ്ങി
മഴ ഇപ്പൊ പെയ്യ്വോ അമ്മെ " അവൾ പിന്നയും ചിണുങ്ങിത്തുടങ്ങി ഒപ്പം അമ്മയുടെ കവിളിൽ ചെറുതായി  തല്ലിക്കൊണ്ട് ചോദ്യം ആവർത്തിക്കുന്നു
അമ്മ പക്ഷെ അവളെ ചേർത്തു പിടിച്ച്  ഇരുന്നു മറുപടി ഒന്നും പറയാതെ
കുറച്ചു നേരം അവൾ നിശബ്ദയായിരുന്നു പുറത്തെ കാഴ്ച്ചയിൽ മിഴി നട്ട്
 പച്ചത്തിരുത്തുകൾ പിറകോട്ടു ചലിക്കുന്നതും നോക്കി
മൂടികെട്ടിയ ആകാശം വിതുമ്പി നിൽക്കും പോലെ
ഞാൻ അവളെ തന്നെ ശ്രദ്ധിച്ചിരുന്നു മനോഹരമായി വെട്ടി ഒതുക്കിയ മുടി നെറ്റിയിൽ നക്ഷത്രപൊട്ട് മിഡിയും ടോപ്പും ധരിച്ച കൊച്ചു മാലാഖ !!
ഞാൻ അവളെ കൈ കാട്ടി  വിളിച്ചു
വരില്ലാന്ന് തലയാട്ടി
 കയ്യിലിരുന്ന ഒരു ചോക്ക്ലേറ്റ് എടുത്തു നീട്ടി
വേണ്ടാ " അവൾ പറഞ്ഞു
അതെന്തേ " ഞാൻ ചോദിച്ചു
"ആരുടെ കയ്യീന്നും  ചോക്ക്ലേറ്റ് വാങ്ങണ്ടാന്ന് അമ്മ പറഞ്ഞിട്ടുണ്ടല്ലോ"  അവൾ പറഞ്ഞിട്ട് ഉറപ്പിക്കാനെന്നോണം അമ്മയെ നോക്കി
 'ല്ലേ അമ്മെ " ആ സ്ത്രീ കുഞ്ഞിന്റെ മറുപടി  കേട്ട് ചിരിയടക്കി ഇരുന്നു
തൊട്ടടുത്ത നിമിഷം പുറത്തു മഴയ്ക്ക്‌ ശക്തി കൂടി
കാറ്റിനൊപ്പം മഴ തിമർത്തു പെയ്തു
ആ കൊച്ചു അമ്മയുടെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു
ജാലകത്തിനരികിൽ വന്നു മഴയെ ചില നിമിഷങ്ങൾ നോക്കി നിന്നു
കണ്ണുകളിൽ നിറയുന്ന വിസ്മയം
ഇടക്ക് ചിതറുന്ന മിന്നലിന്റെ വെളിച്ചം മഴയുടെയും ഇടിയുടെയും ആരവങ്ങൾക്കൊപ്പം  ട്രെയിനിന്റെ ശബ്ദവും
അവൾ മനോഹരമായ പുറം കാഴ്ചയിൽ മതി മറന്നപോലെ നിന്നു
അവൾ തിരിഞ്ഞു അമ്മയെ നോക്കി
 'അമ്മെ ദേ മഴ പെയ്യന്നു
പിന്നെ കൈകൊട്ടിക്കൊണ്ട് തുള്ളിച്ചാടി
എല്ലാവരെയും വിളിച്ചു കാണിക്കുന്നു
മഴ പെയ്യുന്നു നോക്ക് ......
അവൾ ഞങ്ങൾക്കിടയിൽ  അങ്ങോട്ടുമിങ്ങോട്ടും ചാടുകയും ഓടുകയും ചെയ്യുന്നു
പുറത്തെ മഴയുടെ നൃത്ത സംഗീതത്തിനൊപ്പം അവളുടെ ആഘോഷവും സന്തോഷിപ്പിക്കുന്നതയിരുന്നു
അവളുടെ കളിചിരികൾ മഴയുടെ താളത്തിനൊപ്പം ഉയർന്നു കൊണ്ടിരുന്നു പരിസരം മറന്നപോലെ !!!
അവളുടെ മാതാപിതാക്കൾ മന്ദഹാസത്തോടെ ഇരിക്കുന്നു അവളെത്തന്നെ  ഉറ്റുനോക്കി
പക്ഷെ ആ പയ്യൻമാർ ഇഷ്ടപ്പെടാത്ത മട്ടിലായിരുന്നു
കുഞ്ഞിന്റെ കളി കുറെ നേരം നോക്കി നിന്ന ഒരുവൻ കുട്ടിയുടെ അച്ഛനെ നോക്കി പറഞ്ഞു
"ഈ കുട്ടിയെന്താ ഇങ്ങനെ ബഹളം വേക്കണെ ഒന്നടങ്ങിയിരുന്നൂടെ
മഴ കാണാത്ത പോൽ "
അദ്ദേഹത്തിന്റെ മുഖം വല്ലാതെയായി
എനിക്കും എന്തോ പോലെ തോന്നി
എന്നിട്ടും പക്ഷെ അയാൾ കുഞ്ഞിനെ തടഞ്ഞില്ല
അവൾ അവളുടെ  ആഘോഷം  തുടരുന്നുണ്ടായിരുന്നു
എല്ലാവരെയും ഒന്ന് നോകിയിട്ടു അദ്ദേഹം പറഞ്ഞു
സോറി ബുദ്ധിമുട്ടുന്നുണ്ട് എന്നെനിക്കറിയാം അവൾ മഴ കണ്ടോട്ടെ ആസ്വദിചോട്ടെ
അയാൾ ഒന്ന് നിർത്തി ഭാര്യയെ നോക്കി
പിന്നെ മെല്ലെ പറഞ്ഞു
"അവൾ ആദ്യായിട്ടാ മഴ കാണുന്നെ "
പ്രകൃതിയെ നടുക്കിക്കൊണ്ട് പുറത്തൊരു ഇടിനാദം കേട്ടു അവൾ ഓടി വന്നു അച്ഛന്റെ മടിയിൽ വീണു
ഞാനടക്കം എല്ലാവരും നിശബ്ദരായി
അയാൾ കുഞ്ഞിറെ മുടിയിൽ തലോടിക്കൊണ്ട് തുടർന്നു
എന്റെ മോൾക്ക്‌  കാഴ്ച ശക്തി ഉണ്ടായിരുന്നില്ല
ആരും ശബ്ദിച്ചില്ല പുറത്ത് മഴയുടെ നാദം കാതിൽ നിന്നും അകന്നപോലെ
അയാൾ തുടർന്നു
"കണ്ണ് മാറ്റി വെച്ചതാ അതിന്റെ ഓപറെഷൻ കഴിഞ്ഞു വരുന്ന വഴിയാ  അപ്പൊ ഞാനെങ്ങനെയാ അവളെ തടയുന്നെ സോറി "
എല്ലാവരുടെയും കണ്ണുകൾ ആ കുഞ്ഞിലായിരുന്നു
വിശ്വസിക്കാൻ പ്രയാസം തോന്നി എ കുഞ്ഞിനു കാഴ്ചയില്ലയിരുന്നു എന്ന്
പുറത്തു മഴതൊർന്നിരുന്നില്ല
ജാലക വാതിലിലൂടെ ഈറൻ കാറ്റ് വന്നടിച്ചു കൊണ്ടിരുന്നു
ഞാൻ അറിയുകയായിരുന്നു മഴയുടെ ഭംഗി ഓരോ മഴയ്ക്കൊപ്പം അവൾ മനസ്സിൽ നിറഞ്ഞു നിൽകുന്നു ആ മഴയുടെ കൂട്ടുകാരി

10 comments:

  1. ഈ ആശയമുള്ള കഥകള്‍ മുന്‍പും വായിച്ചു....ആരും മോഷ്ടിക്കുന്നതല്ല എന്നറിയാം..

    ReplyDelete
  2. ആദ്യമായി കാഴ്ച കിട്ടിയ കുട്ടിക്ക് മഴ മാത്രമല്ല. ലോകത്തെ ഓരോ കാഴ്ചകളും പുതുമയുള്ളതായിരിക്കും. കഥ ഇഷ്ടായി.

    ReplyDelete
  3. കാഴ്ച്ചകള്‍ കാണട്ടെ

    ReplyDelete
  4. കഥ വായിച്ചു.
    നല്ലൊരു ബ്ലോഗില്‍ വരാനായത്തില്‍ സന്തോഷം

    ReplyDelete
  5. കാഴ്ച്ചയുള്ള നാം പലപ്പോഴും അത് പൂര്‍ണ്ണമായി ഉപയോഗിക്കുന്നില്ല.നന്നായി എഴുതി.

    ReplyDelete
  6. Thanks my brother special 4?
    God &hearly
    Very nice
    No

    Supper

    ReplyDelete