ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Sunday, February 16, 2014

പൂവായി വിരിയവേ ,,,

ഒരു പകൽ അവസാനിക്കുന്നു
എന്തോ പറയുവാൻ ബാകിയുള്ളത് പോലെ സൂര്യൻ പോകാൻ മടിച്ചു നിൽകുന്നു ,
ആകാശത്തു വെന്മേഘങ്ങൾ ക്കിടയിലൂടെ ഏതോ ഒരു ഉരുക്ക് പക്ഷി പറക്കുന്നുണ്ട് .
അല്ലെങ്കിലും ഇവിടെ മരുഭൂമിയുടെ മാനത്ത്  പറവകൾ ഇല്ലല്ലോ ,തന്നെപ്പോലുള്ളവരുടെ സ്വപ്‌നങ്ങൾ ആണ് ഈ വിഹ്വലമായ പ്രകൃതിയിൽ  നിറഞ്ഞു നിൽകുന്നത്
തനിക്കും അങ്ങനെ പറന്നുയരാൻ ഇനി നാലു  ദിനങ്ങൾ
ഓടിക്കൊണ്ടിരുന്ന ബസ്സിലിരുന്ന്   ഉണ്ണികൃഷ്ണൻ ഒരു പൊട്ടായി  പറന്നകലുന്ന വിമാനത്തെ നോക്കി പുഞ്ചിരിച്ചു
'സ്വപ്നം കാണുവാണോ ഉണ്ണീ "
തൊട്ടടുത്തിരുന്ന ജോയി അവനെ നോക്കി
""ഹേയ്  ഓരോന്ന് ഒർത്തിരിക്കുവായിരുന്നു""
"കണ്ടോ കണ്ടോ ,,, സ്വപ്നം കാണാനുള്ള സമയം തന്നെയാ "
ജോയി ചിരിയോടെ പറഞ്ഞിട്ട് സീറ്റിൽ ചാരിക്കിടന്നു
ഉണ്ണി ,, പുഞ്ചിരിയോടെ പുറത്തേക്ക് കണ്ണ് നട്ടു
പെട്ടെന്ന് കയ്യിലിരുന്ന മൊബൈൽ ശബ്ദിച്ചു
""ഗൗരി കോളിംഗ് ""
അവന്റെ ചുണ്ടിലെ പുഞ്ചിരിക്ക് തിളക്കം കൂടി
അവൻ കട്ട് ചെയ്ത് തിരിച്ചു വിളിച്ചു
ചില നിമിഷത്തെ ബെല്ലിനു ശേഷം മറു തലൈക്കൽ
പക്ഷി കുറുകും പോലുള്ള സ്വരം  കേട്ടു
"ഉണ്ണിയേട്ടാ "
ഉം "
ഒന്നും പറയാനില്ലാതെ എന്ന പോലെ മറുവശം നിശബ്ദമായി
എങ്കിലും ഒരുപാട് പറയുന്നുണ്ട് ഈ മൗനത്തിലൂടെ
താനിപ്പോൾ ഗൗരി ക്കൊപ്പം കുളക്കടവിലെ കല്ലിൽ ഇരിക്കുവാണെന്നു തോന്നി
ഉണ്ണിക്ക്
കുളത്തിലെ ആമ്പൽ പൂവിനെ ചുംബിച്ചു തങ്ങളെ തഴുകാനെത്തുന്ന നേരിയ കാറ്റിൻ കുളിരിൽ ലയിച്ച്
കണ്ണുകൾ തമ്മിൽ കോർത്ത്‌
മാങ്കൊമ്പിലിരുന്നു മധുരമായി പാടുന്ന കുയിലിൻ സ്വരം കേട്ട്
ഗൗരിയിൽ  നിന്നും പ്രസരിക്കുന്ന കർപ്പൂര തുളസിയുടെ ഗന്ധത്തിൽ
അവളുടെ നീല ഞരമ്പുകൾ തെളിഞ്ഞു നിൽകുന്ന  കൈ ചേർത്തു  പിടിച്ച്
മൗനമായി ,,,,,,,,,,,,,,,

കൗമാര സ്വപ്നങ്ങൾക്ക്  നിറം പകർന്ന്  ഒരു പൂമൊട്ടായി  ഉള്ളിൽ വിരിഞ്ഞവൾ  അതു പൂവും പൂക്കളുമായി നിറഞ്ഞു
പിന്നീടുള്ള  ദിനങ്ങൾ  പൂക്കാലങ്ങളായിരുന്നു
പ്രണയത്തിന്റെ പൂക്കാലം
ആത്മാവിൽ ലയിച്ചു ചേർന്ന  പ്രണയം
അവൾ ആമ്പൽ കുളത്തിൽ മഴത്തുള്ളി തീർക്കുന്ന വിസ്മയം നോക്കി തോളോട് ചേർന്നിരിക്കും ,താൻ  നൂൽമഴ അവളുടെ കാർകൂന്തലിനെ തഴുകി മനോഹരമായ കണ്‍ പീലിയെ നനയിച്ച് നാസികത്തുമ്പി ലൂടെ വശ്യമായ വിറയ്ക്കുന്ന അധരങ്ങളെ ചുംബിച്ച് കീഴ്ത്താടിയിൽ എത്തി അപ്രത്യക്ഷമാവുന്നതും നോക്കി യിരിക്കും
പ്രഭാതത്തിൽ അമ്പലത്തിലേക്ക് പോകുന്ന  അവളെയും കാത്തു
റോഡുവക്കിൽ കുഞ്ഞുകല്ലുകൾ പെറുക്കി വെറുതെ\വെറുതെ ചെടികൾക് എറിഞ്ഞു കൊണ്ടിരിക്കും
ശ്രീ കോവിലിനു മുന്നിൽ അവളോടൊത്ത്   കൈകൂപ്പി നിൽകും
ചുറ്റമ്പ ലത്തിന്റെ പ്രദക്ഷിണ വഴികളിൽ അവളോട് ചേർന്ന് നടക്കും
അപ്പോഴുണ്ടാവുന്ന  സായൂജ്യം,,
ഓരോ രാവും പുലരാനായി അവൾ കാത്തിരുന്നു , പുലർകാലത്തെ മഞ്ഞിൻ കുളിരിൽ അവനോടു  ചേർന്നു നടക്കാൻ
ഓരോ സായാഹ്നവും അസ്തമിക്കാൻ മോഹിച്ചു
അവൻ കിനാവിൽ നിറഞ്ഞു നിൽകാൻ
അക്ഷരപ്പൂക്കൾ  കൊണ്ട് അവൾ പ്രണയ കാവ്യമൊരുക്കി
മൗനമായി പാടി ,,
പൂമ്പാറ്റ കളോട് കിന്നാരം ചൊല്ലി ,കിളികളോട് കഥപറഞ്ഞ്
പ്രണയത്തിൻ മധുരം നുകർന്നു ,,,,,,,,,,,,

വർഷങ്ങൾക്കു മുൻപാണ്  ഗൗരിയുടെ അച്ഛൻ ഗോവിന്ദ മേനോൻ  ഉണ്ണിയുടെ നാട്ടിൽ വീടുവാങ്ങി സ്ഥലം മാറി  വന്നത് ഒപ്പം അമ്മ ഗീതയും
അന്ന് ഉണ്ണികൃഷ്ണൻ കോളേജു രണ്ടാം വർഷം വിദ്യാർത്ഥിയാണ്
ഗൗരിയും അതേ കോളേജിൽ  ചേർന്നു
ഒരേ വഴിയിൽ ഒരേ ബസ്സിൽ നിത്യേന യുള്ള യാത്ര
പരിചയം സൗഹൃദത്തിലേക്കും പിന്നീടത്‌  ഇഷ്ടത്തിലേക്കും പരിണമിച്ചു
ഒരു മഴത്തുള്ളി യുടെ കുളിരായി  അവൾ ഹൃദയത്തിൽ തീർത്ത പ്രണയം
ഒരു വസന്തത്തിൻ നിർവൃതിയായി പൂത്തുലഞ്ഞു ...
കലാലയ ജീവിതത്തിനു ശേഷം ജോലി എന്ന കടമ്പ
പലവഴികൾ ,, അന്വേഷണങ്ങൾ ഒടുക്കം
സൗദിയിലേക്ക് ,,,,
പോകുന്നതിനു മുൻപ് അമ്മയെ സോപ്പിട്ടു കുപ്പിയിലാക്കി ,, ഗീതാ മ്മയോട്  സംസാരിപ്പിച്ചു
ഗീതാമ്മ സന്തോഷത്തോടെ സമ്മതം മൂളി
രണ്ടു വർഷത്തിനു ശേഷം കല്യാണം
  പഠിപ്പിൽ ഉഴപ്പരുത്‌ എന്ന് ഗൗരിക്കും   നല്ല നിലയിൽ ജോലിനോക്കണമെന്നു  ഉണ്ണിക്കും കൽപന
അവൾ കണ്ണ് നിറഞ്ഞു യാത്രയാക്കി ,, വിട്ടകലുന്നതു പ്രാണനായിരുന്നു
ഉണ്ണി തികട്ടി വന്ന വിതുമ്പൽ അടക്കി യാത്ര പറഞ്ഞിറങ്ങി
രണ്ടു  വർഷം  തികയുന്നു കാത്തിരിപ്പിന്
ഓരോ ദിവസവും ഫോണിലൂടെ യുള്ള സംസാരം ,, നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ സഫലമാകാൻ ഇനി വിരളിലെണ്ണാ വുന്ന  ദിവസം മാത്രം
,,,
ഗൗരീ ,,ന്തേ മിണ്ടാത്തെ
മൗനത്തിനു വിരാമമിട്ട്  ഉണ്ണി ആരാഞ്ഞു
ഞാനെന്താ പറയേണ്ടേ ,, ഉണ്ണിയേട്ടൻ പറ
പറയട്ടെ .......
ഉം ,,,,
ഉണ്ണി പറഞ്ഞു തുടങ്ങും മുൻപേ
ഗൌരി കേട്ടു   കാതടിപ്പിക്കുന്ന ശബ്ദം ,,,,ഒപ്പം നിലവിളിയും
അവൾ ഞെട്ടിപ്പകച്ചു ,,,
കയ്യിൽ നിന്ന് മൊബൈൽ തെറിച്ചു വീണു
വിറയലോടെ അവൾ അതെടുത്തു കാതോടു ചേർത്തു
ഉണ്ണിയേട്ടാ ''''
..........
ഉണ്ണിയേട്ടാ
ഓരോ വിളിക്കും ശക്തി കൂടി വന്നു
അപ്പുറത്ത് എന്തൊക്കെയോ ബഹളം കേൾകുന്നുണ്ട്
.,,
തലകീഴായി മറിഞ്ഞു കിടക്കുന്ന ബസ്സിനുള്ളിൽ ഉണ്ണി ഒന്ന് പിടഞ്ഞു
തൊണ്ടയിൽ ഒരു നിശ്വാസ കണിക വിറച്ചു നിന്നു
നിലവിളികൾ ബഹളങ്ങൾ ,,,
 ബോധം മറയുന്നതിനു മുൻപ് അവൻ കേട്ടു
തെറിച്ചു വീണ മൊബൈലിൽ നിന്ന് ഗൗരിയുടെ  വിളി
ഉണ്ണിയേട്ടാ ,,,

തൊടിയിലെ ഏതോ മരത്തിൻ ചില്ലയിൽ ഇരുന്നു ഒരു പക്ഷി മനോഹരമായി പാടി,, മാനത്തു കാർമേഘം ഇരുണ്ട് കൂടുന്നു   ഒരു നേർത്ത മിന്നൽ  പിണർ ഇടിക്കൊപ്പം പുളഞ്ഞു  ,,
ഏതോ ഓർമയിൽ  ലയിച്ചിരുന്ന ഗൗരി ഞെട്ടലോടെ ഉണർന്നു ,, അലക്കു കല്ലിന്റെ  മുകളിൽ ഇരിക്കുകയായിരുന്നു അവൾ
മിഴിയിൽ നിറഞ്ഞു വന്ന ഒരു തുള്ളി കണ്ണീർ  അവൾ വിരൽ  കൊണ്ട്  തുടച്ചു
അകത്തേക്ക് നടന്നു
എതിരേ വാതിൽ  പടി കടന്ന്  ഒരാൾ  നടന്നു വന്നു
ഇടതു കൈക്കിടയിൽ  താങ്ങി നിർത്തുന്ന  വാക്കർ  സ്റ്റിക്ക്
ആയാസപ്പെട്ട്‌ നടന്നടുക്കുന്നു ....... ചെറുതായൊന്നു വീഴാനാഞ്ഞപ്പോൾ
ഗൌരി ഓടി വന്നു താങ്ങി ..
ഉണ്ണിയേട്ടാ സൂക്ഷിച്ച് ''
ഒരു കൈ കൊണ്ട് ഉണ്ണി കൃഷ്ണൻ അവളെ ചേർത്തു പിടിച്ചു
കണ്ണുകളിലേക്ക് നോക്കി
നീ കരഞ്ഞോ ..??
അവൾ വെറുതെ മന്ദഹസിച്ചു .....
പുറത്തു മഴ നിറഞ്ഞു പെയ്തു കൊണ്ടിരുന്നു ,,നേർത്തൊരു ഈറൻ കാറ്റ് വന്നു അവരെ തഴുകി കടന്നുപോയി ,,,
,,,,,,,,,,,,,,,,,,,




Asees Essa Riyadh 0545798613


3 comments: